Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    പ്രായശ്ചിത്തബലി
  • 1 : അതിവിശുദ്ധമായ പ്രായശ്ചിത്തബലിക്കുള്ള നിയമമിതാണ്: Share on Facebook Share on Twitter Get this statement Link
  • 2 : ദഹനബലിക്കുള്ള മൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : അതിന്റെ മേദസ്‌സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടു ചേര്‍ന്നുള്ള വൃക്കകളിലുള്ളതും - Share on Facebook Share on Twitter Get this statement Link
  • 4 : ഇരുവൃക്കകളും കൊഴുത്ത വാലും കരളിന്‍മേലുള്ള നെയ്‌വലയും എടുക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : പുരോഹിതന്‍ അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്ചിത്തബലിയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. വിശുദ്ധ സ്ഥലത്തുവച്ചു വേണം അതു ഭക്ഷിക്കാന്‍. Share on Facebook Share on Twitter Get this statement Link
  • 7 : അത് അതിവിശുദ്ധമാണ്. പ്രായശ്ചിത്ത ബലി പാപപരിഹാരബലി പോലെ തന്നെയാണ്. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്തു പരിഹാരകര്‍മം ചെയ്യുന്ന പുരോഹിതനുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ആര്‍ക്കെങ്കിലും വേണ്ടി ദഹനബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്റെ തുകല്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 9 : അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലി വസ്തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 10 : എണ്ണ ചേര്‍ത്തതും ചേര്‍ക്കാത്തതുമായ എല്ലാ ധാന്യബലിവസ്തുക്കളും അഹറോന്റെ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്. Share on Facebook Share on Twitter Get this statement Link
  • സമാധാനബലി
  • 11 : കര്‍ത്താവിനു സമര്‍പ്പിക്കുന്ന സമാധാനബലിയുടെ നിയമം ഇതാണ്: Share on Facebook Share on Twitter Get this statement Link
  • 12 : കൃതജ്ഞതാപ്രകാശനത്തിനു വേണ്ടിയാണ് ഒരുവന്‍ അത് അര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചുചുട്ട അപ്പവുമാണ് കൃതജ്ഞതാബലിയോടു ചേര്‍ത്തു സമര്‍പ്പിക്കേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 13 : കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിയോടുകൂടി പുളിപ്പുള്ള അപ്പവും കാഴ്ചയര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 14 : ഓരോ ബലിയര്‍പ്പണത്തിലും കര്‍ത്താവിനു കാഴ്ചയായി ഓരോ അപ്പം നല്‍കണം. അത് സമാധാന ബലിമൃഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 15 : കൃതജ്ഞതാ പ്രകാശനത്തിനുള്ള സമാധാനബലിമൃഗത്തിന്റെ മാംസം ബലിയര്‍പ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പ്രഭാതംവരെ ബാക്കിവയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 16 : എന്നാല്‍, ബലി നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ ആയിട്ടാണ് അര്‍പ്പിക്കുന്നതെങ്കില്‍ അര്‍പ്പിക്കുന്ന ദിവസം തന്നെ അതു ഭക്ഷിക്കണം. അവശേഷിക്കുന്നതു പിറ്റേദിവസം ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 17 : ബലിമൃഗത്തിന്റെ മാംസം മൂന്നാം ദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത് അഗ്‌നിയില്‍ ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 18 : സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്ഷിക്കയാണെങ്കില്‍ ബലി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന് അതിന്റെ ഫലം ലഭിക്കുകയുമില്ല. അത് അശുദ്ധമായിരിക്കും. ഭക്ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
  • 19 : അശുദ്ധവസ്തുക്കളുടെ സ്പര്‍ശമേറ്റ മാംസം ഭക്ഷിക്കരുത്. അതു തീയില്‍ ദഹിപ്പിച്ചുകളയണം. ശുദ്ധിയുള്ള എല്ലാവര്‍ക്കും മാംസം ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 20 : എന്നാല്‍, അശുദ്ധനായിരിക്കേ ആരെങ്കിലും കര്‍ത്താവിന് അര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിച്ചാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 21 : അശുദ്ധമായ ഏതെങ്കിലുമൊന്നിനെ, മാനുഷിക മാലിന്യത്തെയോ അശുദ്ധമായ മൃഗത്തെയോ നിന്ദ്യമായ എന്തെങ്കിലും അശുദ്ധ വസ്തുവിനെയോ, സ്പര്‍ശിച്ചതിനുശേഷം കര്‍ത്താവിന് അര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 22 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 23 : ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ കാളയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്‌സു ഭക്ഷിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 24 : ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ മൃഗത്തിന്റെ മേദസ്‌സു ഒരു കാരണവശാലും ഭക്ഷിക്കരുത്. അതു മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്‌സ് ആരെങ്കിലും ഭക്ഷിച്ചാല്‍ അവനെ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കണം. Share on Facebook Share on Twitter Get this statement Link
  • 26 : നിങ്ങള്‍ എവിടെ പാര്‍ത്താലും പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം ഭക്ഷിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 27 : രക്തം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 28 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 29 : ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുന്നവന്‍ തന്റെ ബലിവസ്തുവില്‍ ഒരു ഭാഗം അവിടുത്തേക്കു പ്രത്യേക കാഴ്ചയായികൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 30 : കര്‍ത്താവിനുള്ള ദഹനബലിവസ്തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ബലിമൃഗത്തിന്റെ നെഞ്ചോടൊപ്പം മേദസ്‌സും കൊണ്ടുവരണം. നെഞ്ച് അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 31 : മേദസ്‌സ് പുരോഹിതന്‍ ബലിപീഠത്തില്‍ വച്ച് ദഹിപ്പിക്കണം. എന്നാല്‍, നെഞ്ച് അഹറോനും പുത്രന്‍മാര്‍ക്കുമുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 32 : സമാധാനബലിക്കുള്ള മൃഗത്തിന്റെ വലത്തെ കുറക് പ്രത്യേക കാഴ്ചയായി പുരോഹിതനു നല്കണം. Share on Facebook Share on Twitter Get this statement Link
  • 33 : വലത്തെ കുറക് സമാധാനബലിയുടെ രക്തവും മേദസ്‌സും അര്‍പ്പിക്കുന്ന അഹറോന്റെ പുത്രനുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 34 : നീരാജനംചെയ്ത നെഞ്ചും അര്‍പ്പിച്ച കുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന് അഹറോനും പുത്രന്‍മാര്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : അഹറോനും പുത്രന്‍മാരും കര്‍ത്താവിന്റെ പുരോഹിതരായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്തരായ ദിവസം, അവിടുത്തെ ദഹനബലികളില്‍നിന്ന് അവര്‍ക്കു ലഭിച്ച ഓഹരിയാണിത്. Share on Facebook Share on Twitter Get this statement Link
  • 36 : ഇത് അവര്‍ക്കു നല്‍കണമെന്ന് അവരുടെ അഭിഷേകദിവസം കര്‍ത്താവ് ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചിട്ടുണ്ട്. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്. Share on Facebook Share on Twitter Get this statement Link
  • 37 : ദഹനബലി, ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാനബലി, അഭിഷേകം എന്നിവ സംബന്ധിച്ചുള്ള നിയമമാണിത്. Share on Facebook Share on Twitter Get this statement Link
  • 38 : സീനായ് മരുഭൂമിയില്‍വച്ച് തനിക്കു ബലികളര്‍പ്പിക്കണമെന്ന് ഇസ്രായേല്‍ക്കാരോടു കല്‍പിച്ചനാളിലാണ് സീനായ് മലയില്‍വച്ച് കര്‍ത്താവു മോശയോട് ഇങ്ങനെ ആജ്ഞാപിച്ചത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 09:02:03 IST 2024
Back to Top