8 : എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ വിചാരങ്ങളില്‍നിന്നു പിന്‍തിരിഞ്ഞു കര്‍ത്താവിന്റെ പ്രീതിക്കായിയാചിച്ചില്ല.
9 : കര്‍ത്താവ് അനര്‍ഥങ്ങള്‍ ഒരുക്കി ഞങ്ങളുടെമേല്‍ വരുത്തി. ഞങ്ങളോടു ചെയ്യാന്‍ അവിടുന്നു കല്‍പ്പിച്ച എല്ലാ കാര്യങ്ങളിലും അവിടുന്നു നീതിമാനാണ്.
10 : എന്നിട്ടും ഞങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുകയോ അവിടുന്ന് ഞങ്ങള്‍ക്കു തന്ന ചട്ടങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കുകയോ ചെയ്തില്ല.
മോചനത്തിനുവേണ്ടി പ്രാര്‍ഥന
11 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് കരുത്തുറ്റ കരത്താലും അദ്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയ ഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്നു മോചിപ്പിക്കുകയും, അങ്ങനെ അങ്ങേക്ക് ഇന്നും നിലനില്‍ക്കുന്ന ഒരു നാമം നേടുകയും ചെയ്തു.
12 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു; ഞങ്ങള്‍ അധര്‍മം പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്‍പനകള്‍ ലംഘിച്ചു.
14 : കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകളുംയാചനകളും ശ്രവിക്കണമേ. അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവര്‍ക്ക് ഞങ്ങളോടു പ്രീതി തോന്നാന്‍ ഇടയാക്കണമേ.
15 : അങ്ങനെ അവിടുന്ന് ഞങ്ങളുടെ ദൈവമായ കര്‍ത്താവാണെന്നു ഭൂമി മുഴുവന്‍ അറിയട്ടെ. എന്തെന്നാല്‍, ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെനാമത്തിലാണ് അറിയപ്പെടുന്നത്.
16 : കര്‍ത്താവേ, അങ്ങയുടെ വിശുദ്ധ വാസസ്ഥലത്തു നിന്നു ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളോടു കാരുണ്യം കാണിക്കുകയും ചെയ്യണമേ. കര്‍ത്താവേ, ചെവിചായിച്ച് കേള്‍ക്കണമേ.
21 : അവര്‍ പറഞ്ഞു, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ കഴുത്തുകുനിച്ച് ബാബിലോണ്‍ രാജാവിനെ സേവിച്ചാല്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ ദേശത്തു നിങ്ങള്‍ വസിക്കും.
22 : എന്നാല്‍, നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു ശ്രവിക്കാതെയും ബാബിലോണ്‍ രാജാവിനെ സേവിക്കാതെയുമിരുന്നാല്‍,
23 : യൂദാനഗരങ്ങളില്‍ നിന്നും ജറുസലെമിന്റെ പരിസരങ്ങളില്‍ നിന്നും ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും ആരവ വും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാന്‍ ഇല്ലാതാക്കും. ആരെയും അവശേഷിപ്പിക്കാതെ ദേശം മുഴുവന്‍ ഞാന്‍ വിജനമാക്കും.
24 : ബാബിലോണ്‍ രാജാവിനെ സേവിക്കുക എന്ന അങ്ങയുടെ കല്‍പന ഞങ്ങള്‍ അനുസരിച്ചില്ല. അതിനാല്‍, ഞങ്ങളുടെ പിതാക്കന്‍മാരുടെയും രാജാക്കന്‍മാരുടെയും അസ്ഥികള്‍ അവരുടെ ശവക്കുഴിയില്‍ നിന്നു പുറത്തെടുക്കുമെന്ന് അങ്ങയുടെ ദാസന്‍മാരായ പ്രവാചകന്‍മാര്‍ വഴി അരുളിച്ചെയ്തത് അങ്ങ് നിറവേറ്റി.
25 : ഇതാ, അവ പകലിന്റെ ചൂടും, രാത്രിയുടെ മഞ്ഞും ഏറ്റുകിടക്കുന്നു. അവര്‍ ക്ഷാമവും വാളും പകര്‍ച്ചവ്യാധിയും കൊണ്ടുള്ള കഠിനയാതനകളാല്‍ നശിച്ചു.
27 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്നിട്ടും അങ്ങ് അനന്തമായ കാരുണ്യവും ആര്‍ദ്രതയും ഞങ്ങളോടു കാണിച്ചു.
28 : എന്തെന്നാല്‍, ഇസ്രായേല്‍ ജനത്തിന്റെ മുന്‍ പില്‍വച്ച് അങ്ങയുടെ നിയമം രേഖപ്പെടുത്താന്‍ അങ്ങയുടെ ദാസനായ മോശയോടു കല്‍പിച്ച ദിവസം അവന്‍ വഴി അങ്ങ് ഇപ്രകാരം അരുളിച്ചെയ്തു:
29 : നിങ്ങള്‍ എന്റെ സ്വരം ശ്രവിക്കുന്നില്ലെങ്കില്‍ ഞാന്‍ ജനതകളുടെ ഇടയില്‍ ചിതറിക്കുന്ന അസംഖ്യമായ ഈ ജനതയില്‍ ഒരു ചെറിയ ഗണം മാത്രമേ അവശേഷിക്കൂ.
34 : അവരുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്തക്ക് ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും, അവര്‍ അവിടെ വാഴും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ എണ്ണം കുറയുകയില്ല.
35 : ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കാന്‍ ഞാന്‍ അവരുമായി ഒരു ശാശ്വത ഉട മ്പടി ഉണ്ടാക്കും. ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് ഇനിമേല്‍ അവരെ ബഹിഷ്‌കരിക്കുകയില്ല.