Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

വിലാപങ്ങള്‍

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    
  • 1 : സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങനെ മാറ്റം വന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍വഴിക്കവലയ്ക്കല്‍ ചിതറിക്കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായമണ്‍പാത്രങ്ങള്‍പോലെഗണിക്കപ്പെട്ടതെങ്ങനെ? Share on Facebook Share on Twitter Get this statement Link
  • 3 : കുറുനരികള്‍പോലും കുഞ്ഞുങ്ങളെമുലയൂട്ടുന്നു. എന്നാല്‍ എന്റെ ജനത്തിന്റെ പുത്രി മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെക്രൂരയായി. Share on Facebook Share on Twitter Get this statement Link
  • 4 : മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ടു വരണ്ട്, അണ്ണാക്കില്‍ഒട്ടിയിരിക്കുന്നു. കുട്ടികള്‍ ഭക്ഷണം ഇരക്കുന്നു.പക്‌ഷേ, ആരും നല്‍കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 5 : സ്വാദിഷ്ഠഭോജനം ആസ്വദിച്ചിരുന്നവര്‍തെരുവുകളില്‍ പട്ടിണികൊണ്ടുനശിക്കുന്നു. പട്ടുവസ്ത്രം ധരിച്ചുവളര്‍ന്നവര്‍ചാരക്കൂമ്പാരത്തിന്‍മേല്‍ കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : എന്റെ ജനത്തിന്റെ പുത്രിക്കു ലഭിച്ച ശിക്ഷ ഒരു നിമിഷംകൊണ്ട് ആരുംകൈവയ്ക്കാതെതന്നെ നശിപ്പിക്കപ്പെട്ട സോദോമിന്‍േറതിനെക്കാള്‍ വലുതാണ്. Share on Facebook Share on Twitter Get this statement Link
  • 7 : അവളുടെ പ്രഭുക്കന്‍മാര്‍ മഞ്ഞിനെക്കാള്‍ നിര്‍മലരും പാലിനെക്കാള്‍ വെണ്‍മയുള്ളവരുംആയിരുന്നു. അവരുടെ ശരീരം പവിഴത്തെക്കാള്‍തുടുത്തതും അവരുടെ ആകാരഭംഗി ഇന്ദ്രനീലത്തിനു തുല്യവുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോട് ഒട്ടിയിരിക്കുന്നു. അത് ഉണങ്ങിയ വിറകുപോലെആയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : വാളേറ്റുമരിച്ചവര്‍ വിശപ്പുകൊണ്ടുമരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ്. അവര്‍ വയലിലെ ഫലങ്ങള്‍ ലഭിക്കാതെവിശന്നു തളര്‍ന്നു നശിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : കരുണാമയികളായ സ്ത്രീകളുടെ കൈകള്‍ സ്വന്തം മക്കളെ വേവിച്ചു. എന്റെ ജനത്തിന്റെ പുത്രിയുടെവിനാശത്തിന്റെ നാളുകളില്‍, അവര്‍ അവരുടെ ഭക്ഷണമായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവ് തന്റെ ക്രോധം അഴിച്ചുവിട്ടു. അവിടുന്ന് ജ്വലിക്കുന്ന കോപംവര്‍ഷിച്ചു. സീയോനില്‍ അവിടുന്ന് ഒരു അഗ്‌നിജ്വലിപ്പിച്ചു. അതിന്റെ അടിസ്ഥാനങ്ങളെഅതു ദഹിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : ശത്രുവിനോ വൈരിക്കോ ജറുസലെമിന്റെ കവാടങ്ങള്‍ കടക്കാനാവുമെന്ന് ഭൂമിയിലെ രാജാക്കന്‍മാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 13 : അവരുടെ മധ്യേ നീതിമാന്‍മാരുടെരക്തം ചൊരിഞ്ഞ അവളുടെ പ്രവാചകന്‍മാരുടെ പാപങ്ങളും പുരോഹിതന്‍മാരുടെ തിന്‍മകളും നിമിത്തമാണ് ഇതു സംഭവിച്ചത്. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ തെരുവീഥികളിലൂടെ അന്ധരായി അലഞ്ഞു നടക്കുന്നു. രക്തപങ്കിലമായ അവരുടെ വസ്ത്രംആരും സ്പര്‍ശിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 15 : അശുദ്ധരേ, അകന്നുമാറുവിന്‍,അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടുവിളിച്ചുപറയുന്നു. അതുകൊണ്ട് അവര്‍ നാടുകടത്തപ്പെട്ട്അലയുന്നവരായി. അവര്‍ നമ്മോടുകൂടെ ഇനിതാമസിക്കരുത് എന്നു ജനതകള്‍പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവുതന്നെ അവരെ ചിതറിച്ചു; അവിടുത്തേക്ക് ഇനി അവരെക്കുറിച്ച്കരുതലില്ല. പുരോഹിതന്‍മാര്‍ക്കു ബഹുമാനവുംശ്രേഷ്ഠന്‍മാര്‍ക്കു പരിഗണനയുംലഭിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 17 : സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. രക്ഷിക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ നോക്കിയിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 18 : തെരുവീഥികളിലൂടെ ഞങ്ങള്‍ക്കുനടക്കാനാവാത്തവിധം ആളുകള്‍ഞങ്ങളെ പിന്‍തുടര്‍ന്നു. ഞങ്ങളുടെ അവസാനമടുത്തു. ഞങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു. ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : ഞങ്ങളെ അനുധാവനം ചെയ്തിരുന്നവര്‍ ആകാശത്തിലെ കഴുകന്‍മാരെക്കാള്‍ വേഗമുള്ളവരായിരുന്നു. അവര്‍ ഞങ്ങളെ പിന്‍തുടര്‍ന്നുമലകളിലൂടെ ഓടിച്ചു. ഞങ്ങളെ പിടിക്കാന്‍ അവര്‍ മരുഭൂമിയില്‍ പതിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ഞങ്ങളുടെ ജീവശ്വാസം, കര്‍ത്താവിന്റെ അഭിഷിക്തന്‍,അവരുടെ കുഴിയില്‍ പതിച്ചു. അവന്റെ തണലില്‍ ഞങ്ങള്‍ജനതകളുടെ ഇടയില്‍ വസിക്കും എന്ന് അവനെപ്പറ്റിയാണുഞങ്ങള്‍ പറഞ്ഞിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 21 : ഊസ്‌ദേശത്തു പാര്‍ക്കുന്ന ഏദോംപുത്രീ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക! എന്നാല്‍, നിന്റെ കൈയിലും ഈപാനപാത്രം എത്തും. നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും. Share on Facebook Share on Twitter Get this statement Link
  • 22 : സീയോന്‍പുത്രീ, നിന്റെ പാപത്തിന്റെ ശിക്ഷ പൂര്‍ത്തിയായി. നിന്റെ പ്രവാസം തുടരാന്‍ ഇനിഅവിടുന്ന് അനുവദിക്കുകയില്ല. എന്നാല്‍, ഏദോംപുത്രീ, നിന്റെ അകൃത്യങ്ങള്‍ക്ക് അവിടുന്ന്‌നിന്നെ ശിക്ഷിക്കും. അവിടുന്ന് നിന്റെ പാപങ്ങള്‍വെളിപ്പെടുത്തും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 10:25:31 IST 2024
Back to Top