Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

നാല്പത്തേഴാം അദ്ധ്യായം


അദ്ധ്യായം 47

    ബാബിലോണിനു നാശം
  • 1 : കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ് നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : നീ തിരികല്ലില്‍ മാവ് പൊടിക്കുക; നീ മൂടുപടം മാറ്റുക.മേലങ്കി ഉരിയുക; നഗ്‌നപാദയായി നദി കടക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : നിന്റെ നഗ്‌നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ പ്രതികാരം ചെയ്യും; ആരെയും ഒഴിവാക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : നമ്മുടെ രക്ഷകന്‍ ഇസ്രായേലിന്റെ പരിശുദ്ധനാണ്; സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. Share on Facebook Share on Twitter Get this statement Link
  • 5 : കല്‍ദായ പുത്രീ, നിശ്ശബ്ദയായിരിക്കുക; നീ അന്ധകാരത്തിലേക്കു പോവുക. ഇനിമേല്‍ ജനതകളുടെ രാജ്ഞിയെന്നു നീ വിളിക്കപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ എന്റെ ജനത്തോടു കോപിച്ചു; എന്റെ അവകാശം പ്രാകൃതമാക്കി. ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്‍പ്പിച്ചു; നീ അവരോടു കാരുണ്യം കാണിച്ചില്ല. വൃദ്ധരുടെമേല്‍പോലും ഭാരമേറിയ നുകം നീ വച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : നീ ഇതു ഗ്രഹിക്കുകയോ ഇത് എവിടെ അവസാനിക്കുമെന്ന് ഓര്‍ക്കുകയോ ചെയ്യാതെ, എന്നേക്കും രാജ്ഞിയായിരിക്കും എന്ന് അഹങ്കരിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല, ഞാന്‍ വിധവയാവുകയില്ല, പുത്രനഷ്ടം ഞാന്‍ അറിയുകയില്ല എന്നു സങ്കല്‍പിച്ച് സുരക്ഷിതയായിരിക്കുന്ന സുഖഭോഗിനീ, ശ്രവിക്കുക: Share on Facebook Share on Twitter Get this statement Link
  • 9 : ഇതു രണ്ടും ഒരു ദിവസം, ഒരു നിമിഷത്തില്‍ത്തന്നെ നിനക്കു ഭവിക്കും. നിന്റെ ക്ഷുദ്രപ്രയോഗങ്ങളേയും മാന്ത്രികശക്തിയെയും മറികടന്ന് പുത്രനഷ്ടവും വൈധവ്യവും അവയുടെ പൂര്‍ണതയില്‍ നീ അനുഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ക്രൂരതയില്‍ നീ സുരക്ഷിതത്വം കണ്ടെത്തി. ആരും കാണുന്നില്ല എന്നു നീ വിചാരിച്ചു. നിന്റെ ജ്ഞാനവും അറിവും നിന്നെ വഴിതെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല എന്നു നീ അഹങ്കരിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : രക്ഷപെടാന്‍ വയ്യാത്തനാശം നിനക്കു ഭവിക്കും. അപരിഹാര്യമായ അത്യാഹിതം നിനക്കു വന്നുചേരും. അപ്രതീക്ഷിതമായ വിനാശം നിന്റെ മേല്‍ പതിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : ചെറുപ്പം മുതലേ നീ അനുവര്‍ത്തിച്ചിരുന്ന മാന്ത്രിക വിദ്യകളും ക്ഷുദ്രപ്രയോഗങ്ങളും തുടര്‍ന്നുകൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; ഭീതി ഉളവാക്കാനും നിനക്കു കഴിഞ്ഞേക്കാം. Share on Facebook Share on Twitter Get this statement Link
  • 13 : ഉപദേശങ്ങള്‍കൊണ്ടു നിനക്കു മടുപ്പായി. ആകാശത്തില്‍ രാശി തിരിച്ച് നിരീക്ഷിക്കുന്നവരും നിന്റെ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടു വന്നു നിന്നെ രക്ഷിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ വൈക്കോല്‍ത്തുരുമ്പു പോലെയാണ്. അഗ്‌നി അവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്തിയില്ല. അതു തണുപ്പു മാറ്റാനുള്ള തീക്കനലും ഇരുന്നു കായാനുള്ള തീയുമല്ല. Share on Facebook Share on Twitter Get this statement Link
  • 15 : ചെറുപ്പം മുതല്‍ നിന്നോടൊത്തു വ്യാപരിച്ച ആഭിചാരികന്‍മാര്‍ നിന്നെ ഉപേക്ഷിച്ചു താന്താങ്ങളുടെ വഴിയേ പോകും. നിന്നെ രക്ഷിക്കാന്‍ ആരും ഉണ്ടാവുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:53:16 IST 2024
Back to Top