1 : തീരദേശങ്ങളെ, നിശ്ശബ്ദമായിരുന്ന് എന്റെ വാക്കു കേള്‍ക്കുക. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ; അടുത്തുവന്നു സംസാരിക്കട്ടെ; നമുക്കു വിധിക്കായി ഒരുമിച്ചുകൂടാം.
2 : ഓരോ കാല്‍വയ്പിലും വിജയം വരിക്കുന്ന കിഴക്കുനിന്നു വരുന്നവനെ ഉയര്‍ത്തിയത് ആര്? രാജാക്കന്‍മാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവിടുന്ന് ജന തകളെ അവന് ഏല്‍പ്പിച്ചു കൊടുത്തു. വാളുകൊണ്ട് അവന്‍ അവരെ പൊടിപോലെയാക്കി; വില്ലുകൊണ്ടു കാറ്റില്‍ പറക്കുന്ന വൈക്കോല്‍പോലെയും.
3 : അവരെ അനുധാവനം ചെയ്യുന്നവന്‍ സുരക്ഷിതനായി കടന്നുപോകുന്നു; അവന്റെ കാലടികള്‍ പാതയില്‍ സ്പര്‍ശിക്കുന്നുപോലുമില്ല.
4 : ആരംഭം മുതല്‍ തലമുറകള്‍ക്ക് ഉണ്‍മ നല്‍കി ഇവയെല്ലാംപ്രവര്‍ത്തിച്ചത് ആരാണ്? ആദിയിലുള്ളവനും അവസാനത്തവനോടു കൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്; ഞാന്‍ തന്നെ അവന്‍ .
5 : തീരദേശങ്ങള്‍ കണ്ടു ഭയപ്പെടുന്നു; ഭൂമിയുടെ അതിര്‍ത്തികള്‍ വിറകൊള്ളുന്നു; അവര്‍ ഒരുമിച്ച് അടുത്തു വരുന്നു.
6 : ഓരോരുത്തരും അയല്‍ക്കാരനെ സഹായിക്കുന്നു; ധൈര്യപ്പെടുക എന്നു പരസ്പരം പറയുന്നു.
7 : വിളക്കിയതു നന്നായിരിക്കുന്നുവെന്നു പറഞ്ഞ് ശില്‍പി സ്വര്‍ണപ്പണിക്കാരനെയും ലോഹപ്പണിക്കാരന്‍ കൂടത്തിലടിക്കുന്നവനെയും അഭിനന്ദിക്കുന്നു; ഇളകാതിരിക്കാന്‍ അവര്‍ അവ ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്യുന്നു.
8 : എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്തയാക്കോബേ, എന്റെ സ്‌നേഹിതനായ അബ്രാഹത്തിന്റെ സന്ത തീ,
9 : നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.
10 : ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
11 : നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും.
13 : നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
14 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍.
15 : ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരു പോലെയാക്കും.
16 : നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കര്‍ത്താവില്‍ ആനന്ദിക്കും; ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.
17 : ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല.
18 : പാഴ്മലകളില്‍ നദികളും താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും; മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെനീരുറവയുമാക്കും.
20 : ഇസ്രായേലിന്റെ പരിശുദ്ധന്‍ ഇവയെല്ലാം സൃഷ്ടിച്ചുവെന്നും അവിടുത്തെ കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും മനുഷ്യര്‍ കണ്ട് അറിയാനും ചിന്തിച്ചു മന സ്‌സിലാക്കാനും വേണ്ടിത്തന്നെ.
21 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പരാതി കൊണ്ടുവരുവിന്‍. യാക്കോബിന്റെ രാജാവു കല്‍പിക്കുന്നു: നിങ്ങളുടെ തെളിവുകള്‍ ഉന്നയിക്കുവിന്‍.
22 : തെളിവുകള്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ എങ്ങനെയാകുമെന്നു കാണിക്കുക, കഴിഞ്ഞകാര്യങ്ങള്‍ പറയുക. നമുക്ക് അതു പരിഗണിച്ച് അവയുടെ പരിണതഫലമെന്തെന്നറിയാം. അല്ലെങ്കില്‍ വരാനിരിക്കുന്നതു ഞങ്ങളോടു പ്രസ്താവിക്കുക.
24 : നിങ്ങള്‍ ഒന്നുമല്ല; നിങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളെ തിരഞ്ഞെടുക്കുന്നവന്‍മ്‌ളേച്ഛനാണ്.
25 : ഞാന്‍ വടക്കുനിന്ന് ഒരുവനെ തട്ടിയുണര്‍ത്തി. അവന്‍ വന്നു. കിഴക്കുനിന്നു ഞാന്‍ അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായം കൂട്ടുന്നതുപോലെയും കുശവന്‍ കളിമണ്ണു കുഴയ്ക്കുന്നതുപോലെയും അവന്‍ ഭരണാധിപന്‍മാരെ ചവിട്ടിമെതിക്കും.
26 : നമ്മള്‍ അറിയുന്നതിന് ആരംഭത്തില്‍തന്നെ ഇതു പറഞ്ഞത് ആരാണ്? അവന്‍ ചെയ്തത് ശരിയാണെന്ന് കാലേകൂട്ടി, നമ്മള്‍ പറയാന്‍ ആരാണ് ഇതു നമ്മോടു പ്രസ്താവിച്ചത്? ആരും അതു വെളിപ്പെടുത്തുകയോ മുന്‍കൂട്ടി പറയുകയോ ചെയ്തില്ല; ആരും കേട്ടുമില്ല.
27 : ഞാന്‍ ആദ്യം സീയോന് ഈ വാര്‍ത്തനല്‍കി; ഈ സദ്‌വാര്‍ത്ത അറിയിക്കാന്‍ ജറുസലെമിലേക്കു ഞാനൊരു ദൂതനെ അയയ്ക്കും.
28 : ഞാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവരുടെ ഇടയില്‍ ഒരു ഉപദേശകനുമില്ലായിരുന്നു.
29 : അവരെല്ലാവരും മിഥ്യയാണ്; അവര്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അവരുടെ വാര്‍പ്പുവിഗ്രഹങ്ങള്‍ കാറ്റുപോലെ ശൂന്യമാണ്.