1 : പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും
2 : വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം!
3 : ശിക്ഷാവിധിയുടെ ദിനത്തില്‍, വിദൂരത്തുനിന്ന് അടിക്കുന്ന കൊടുങ്കാറ്റില്‍, നിങ്ങള്‍ എന്തു ചെയ്യും! ആരുടെ അടുത്ത് നിങ്ങള്‍ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങള്‍ ധനം എവിടെ സൂക്ഷിക്കും? ഒന്നും അവശേഷിക്കുകയില്ല.
4 : ബന്ധിതരുടെ ഇടയില്‍ പതുങ്ങി നടക്കുകയും വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ വീഴുകയുമല്ലാതെ നിവൃത്തിയില്ല. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
അസ്‌സീറിയാ കര്‍ത്താവിന്റെ ഉപകരണം
5 : എന്റെ കോപത്തിന്റെ ദണ്‍ഡും രോഷത്തിന്റെ വടിയുമായ അസ്‌സീറിയാ!
6 : അധര്‍മികളായ ജനതയ്‌ക്കെതിരേ ഞാന്‍ അവനെ അയയ്ക്കുന്നു. എന്റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവര്‍ച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിത്തേയ്ക്കാനും ഞാന്‍ അവനു കല്‍പന നല്‍കുന്നു.
7 : എന്നാല്‍, അവന്റെ ഉദ്‌ദേശ്യമതല്ല. അവന്റെ മനസ്‌സിലെ വിചാരവും അപ്രകാരമല്ല. നാശം മാത്രമാണ് അവന്‍ ചിന്തിക്കുന്നത്. അനേകം ജനതകളെ വിഛേദിച്ചുകളയുകയാണ് അവന്റെ ഉദ്‌ദേശ്യം.
8 : അവന്‍ പറയുന്നു: എന്റെ സൈന്യാധിപന്‍മാര്‍ രാജാക്കന്‍മാരല്ലേ?
10 : ജറുസലെമിലും സമരിയായിലും ഉള്ള വയെക്കാള്‍ വലിയ കൊത്തുവിഗ്രഹങ്ങളോടുകൂടിയരാജ്യങ്ങളെ ഞാന്‍ എത്തിപ്പിടിച്ചിരിക്കേ,
11 : സമരിയായോടും അവിടുത്തെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജറുസലെമിനോടും അവിടുത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്യേണ്ടതല്ലേ?
12 : കര്‍ത്താവ് സീയോന്‍പര്‍വതത്തോടും ജറുസലെമിനോടുമുള്ള തന്റെ പ്രവൃത്തി ചെയ്തു കഴിയുമ്പോള്‍ അസ്‌സീറിയാരാജാവിന്റെ ഉദ്ധതമായവന്‍പുപറച്ചിലിനെയും അഹങ്കാരത്തെയും ശിക്ഷിക്കും.
13 : അവന്‍ പറയുന്നു: എന്റെ കരബലവും ജ്ഞാനവും കൊണ്ടാണ് ഞാനിതു ചെയ്തത്. കാരണം, എനിക്ക് അറിവുണ്ടായിരുന്നു. ഞാന്‍ ജനതകളുടെ അതിര്‍ത്തികള്‍ നീക്കം ചെയ്യുകയും അവരുടെ നിക്‌ഷേപങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. സിംഹാസനത്തിലിരിക്കുന്നവരെ ഞാന്‍ കാളക്കൂറ്റന്റെ കരുത്തോടെ താഴെയിറക്കി.
14 : പക്ഷിക്കൂട്ടില്‍ നിന്നെന്നപോലെ എന്റെ കരം ജനതകളുടെ സമ്പത്ത് അപഹരിച്ചു. ഉപേക്ഷിക്കപ്പെട്ട മുട്ടകള്‍ ശേഖരിക്കുന്നതുപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ കരസ്ഥമാക്കി. ചിറകനക്കാനോ വായ് തുറന്നു ചിലയ്ക്കാനോ ഒന്നും ഉണ്ടായിരുന്നില്ല.
15 : വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? അറുക്കുന്നവനോടു വാള്‍ വീമ്പടിക്കുമോ? ദണ്‍ഡ് അത് ഉയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഊന്നുവടി മരമല്ലാത്തവനെ ഉയര്‍ത്തുന്നതുപോലെയും ആണ് അത്.
16 : കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, കരുത്തന്‍മാരായ യോദ്ധാക്കളുടെമേല്‍ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും. അവന്റെ കരുത്തിനടിയില്‍ അഗ്നിജ്വാലപോലെ ഒരു ദാഹക ശക്തി ജ്വലിക്കും.
17 : ഇസ്രായേലിന്റെ പ്രകാശം അഗ്‌നിയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച് ഒറ്റദിവസം കൊണ്ട് അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും.
18 : അവന്റെ വനത്തിന്റെയും വിളവുനിലങ്ങളുടെയും പ്രഭാവം കര്‍ത്താവു നശിപ്പിക്കും - ആത്മാവും ശരീരവും തന്നെ. രോഗിയായ മനുഷ്യന്‍ ക്ഷയിക്കുന്നതുപോലെയായിരിക്കും അത്.
19 : അവന്റെ വനത്തില്‍ അവശേഷിക്കുന്ന വൃക്ഷങ്ങള്‍ ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.
20 : ഇസ്രായേലില്‍ അവശേഷിച്ചവരും യാക്കോബിന്റെ ഭവനത്തില്‍ ജീവിച്ചിരിക്കുന്നവരും തങ്ങളെ പ്രഹരിച്ചവനില്‍ അന്ന് ആശ്രയിക്കുകയില്ല. അവര്‍ ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവില്‍ തീര്‍ച്ചയായും ശരണംവയ്ക്കും.
21 : അവശേഷിക്കുന്ന ഒരു ഭാഗം - യാക്കോബിന്റെ സന്തതികളില്‍ അവശേഷിക്കുന്ന ഒരു ഭാഗം - ശക്തനായ ദൈവത്തിങ്കലേക്കു തിരിയും.
22 : നിങ്ങളുടെ ജന മായ ഇസ്രായേല്‍ കടലിലെ മണല്‍ത്തരിപോലെയാണെങ്കിലും അവശേഷിക്കുന്നവരില്‍ ഒരുഭാഗം മാത്രമേ തിരിയുകയുള്ളു. നീതി കവിഞ്ഞൊഴുകുന്ന വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.