Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ഏശയ്യായുടെ പുത്രന്‍
  • 1 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: വലിയ ഒരു ഫലകം എടുത്ത് സാധാരണമായ അക്ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ് ബാസ് എന്ന് ആലേഖനം ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 2 : പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്തസാക്ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവന് മാഹെര്‍ഷലാല്‍ഹഷ്ബാസ് എന്നു പേരിടുക. Share on Facebook Share on Twitter Get this statement Link
  • 4 : എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിനുമുന്‍പ്, ദമാസ്‌ക്കസിന്റെ ധനവും സമരിയായുടെ കൊള്ളസ്വത്തും അസ്‌സീറിയാ രാജാവു കൊണ്ടുപോകും. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവ് വീണ്ടും അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 6 : ഈ ജനം പ്രശാന്തമായി ഒഴുകുന്ന ഷീലോവായെ നിരസിച്ച് റസീന്റെയും റമാലിയായുടെ പുത്രന്റെയും മുന്‍പില്‍ വിറയ്ക്കുന്നതുകൊണ്ട് Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവ് ശക്തമായി നിറഞ്ഞൊഴുകുന്ന നദിയെ -അസ്‌സീറിയാരാജാവിനെ -സര്‍വപ്രതാപത്തോടുംകൂടെ അവര്‍ക്കെതിരേ തിരിച്ചുവിടും. ആ പ്രവാഹം അതിന്റെ എല്ലാ തോടുകളിലും കരകവിഞ്ഞ് ഒഴുകും. Share on Facebook Share on Twitter Get this statement Link
  • 8 : അതു യൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും. ഇമ്മാനുവേലേ, അതിന്റെ വിടര്‍ത്തിയ ചിറകുകള്‍ നിന്റെ രാജ്യത്തെയാകെ മൂടിക്കളയും. Share on Facebook Share on Twitter Get this statement Link
  • 9 : ജന തകളേ, തകരുവിന്‍! പേടിച്ചു വിറയ്ക്കുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിന്‍! അര മുറുക്കുവിന്‍! സംഭ്രമിക്കുവിന്‍! അതേ, അര മുറുക്കുവിന്‍, സംഭ്രമിക്കുവിന്‍! Share on Facebook Share on Twitter Get this statement Link
  • 10 : നിങ്ങള്‍ കൂടിയാലോചിച്ചുകൊള്ളുവിന്‍, അതു നിഷ്ഫല മായിത്തീരും. തീരുമാനമെടുത്തുകൊള്ളുവിന്‍, അതു നിലനില്‍ക്കുകയില്ല. ദൈവം ഞങ്ങളോടുകൂടെയുണ്ട്. Share on Facebook Share on Twitter Get this statement Link
  • പ്രവാചകനു മുന്നറിയിപ്പ്
  • 11 : തന്റെ ശക്തമായ കരം എന്റെ മേല്‍ വച്ചുകൊണ്ട് അവിടുന്ന് എന്നോടു അരുളിച്ചെയ്യുകയും ഈ ജനത്തിന്റെ മാര്‍ഗത്തില്‍ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‍കുകയുംചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : ഈ ജനം സഖ്യമെന്നു വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്, പരിഭ്രമിക്കയുമരുത്. Share on Facebook Share on Twitter Get this statement Link
  • 13 : സൈന്യങ്ങളുടെ കര്‍ത്താവിനെ പരിശുദ്ധനായി കരുതുവിന്‍. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുത്തെ ഭയപ്പെടുവിന്‍. അവിടുന്നാണ് വിശുദ്ധ മന്ദിരവും ഇടര്‍ച്ചയുടെ ശിലയും ഇസ്രായേലിന്റെ ഇരുഭവനങ്ങളേയും നിലംപതിപ്പിക്കുന്ന പാറയും. ജറുസലെംനിവാസികള്‍ക്ക് കുടുക്കും കെണിയും അവിടുന്നു തന്നെ. Share on Facebook Share on Twitter Get this statement Link
  • 15 : അനേകര്‍ അതിന്‍മേല്‍ തട്ടിവീണു തകര്‍ന്നുപോവുകയും കെണിയില്‍ കുരുങ്ങി പിടിക്കപ്പെടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 16 : ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുകയും ഈ പ്രബോധനം എന്റെ ശിഷ്യരുടെ ഇടയില്‍ മുദ്രവച്ചുറപ്പിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 17 : യാക്കോബിന്റെ ഭവനത്തില്‍നിന്നു തന്റെ മുഖം മറച്ചിരിക്കുന്ന കര്‍ത്താവിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയും കര്‍ത്താവില്‍ എന്റെ പ്രത്യാശ ഞാന്‍ അര്‍പ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 18 : ഞാനും കര്‍ത്താവ് എനിക്കു നല്‍കിയ സന്താനങ്ങളും സീയോന്‍പര്‍വതത്തില്‍ വസിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നുള്ള ഇസ്രായേലിലെ അടയാളങ്ങളും അദ്ഭുതങ്ങളും ആയിരിക്കും. Share on Facebook Share on Twitter Get this statement Link
  • 19 : അവര്‍ നിങ്ങളോട്, വെളിച്ചപ്പാടന്‍മാരോടും ചിലയ്ക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും, ആരായുവിന്‍ എന്നുപറയും. ജനം തങ്ങളുടെ ദേവന്‍മാരോട് ആരായുന്നില്ലേ, ജീവിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോട് ആരായുകയില്ലേ എന്നു ചോദിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : അപ്പോള്‍ നിങ്ങള്‍ പ്രബോധനവും സാക്ഷ്യവും സ്വീകരിക്കുവിന്‍. അവര്‍ പറയുന്ന കാര്യങ്ങള്‍ വെളിച്ചം കാണുകയില്ല. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ അത്യധികം കഷ്ടപ്പെട്ടും വിശന്നും ദേശത്ത് അലഞ്ഞുനടക്കും. തങ്ങള്‍ക്കു വിശക്കുമ്പോള്‍ അവര്‍ കുപിതരാവുകയും തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കുകയും ചെയ്യും. അവര്‍ മുകളിലേക്കും താഴോട്ടും കണ്ണയയ്ക്കും. Share on Facebook Share on Twitter Get this statement Link
  • 22 : എവിടെയും കൊടിയ വേദനയും അന്ധകാരവും കഠോരദുഃഖത്തിന്റെ ഇരുളും! ആ അന്ധകാരത്തില്‍ അവര്‍ ആണ്ടുപോകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:06:31 IST 2024
Back to Top