Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    ജറുസലെമില്‍ അരാജകത്വം
  • 1 : ഇതാ, കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ധീരനും പടയാളിയുംന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രേഷ്ഠനും Share on Facebook Share on Twitter Get this statement Link
  • 3 : സൈന്യാധിപനും പ്രഭുവും ഉപദേഷ്ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ ബാലന്‍മാരെ അവരുടെ രാജാക്കന്‍മാരാക്കും. ശിശുക്കള്‍ അവരെ ഭരിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : ജനം പരസ്പരം പീഡിപ്പിക്കും, ഓരോരുത്തനും തന്റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണം ചെയ്യും.യുവാക്കള്‍ വൃദ്ധരെയും അധമന്‍മാന്യനെയും അപമാനിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : ഒരുവന്‍ തന്റെ പിതൃഭവനത്തില്‍ പ്രവേശിച്ച് സഹോദരനെ പിടിച്ചുനിര്‍ത്തി പറയും: നിനക്കൊരു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ നേതാവായിരിക്കുക. ഈ നാശക്കൂമ്പാരം നിന്റെ അധീനതയിലായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : അന്ന് അവന്‍ മറുപടി പറയും: ഞാന്‍ വൈദ്യനല്ല. എന്റെ വീട്ടില്‍ അപ്പമോ മേലങ്കിയോ ഇല്ല. നീ എന്നെ ജനനേതാവാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 8 : ജറുസലെമിന്റെ കാലിടറി. യൂദാ നിപതിച്ചു. എന്തെന്നാല്‍, അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കര്‍ത്താവിനോടു മത്‌സരിച്ച് അവിടുത്തെ മഹത്വപൂര്‍ണമായ സാന്നിധ്യത്തെ വെല്ലുവിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവരുടെ പക്ഷപാതം അവര്‍ക്കെതിരേ സാക്ഷ്യം നല്‍കുന്നു. അവര്‍ തങ്ങളുടെ പാപം മറയ്ക്കാതെ സോദോമിനെപ്പോലെ ഉദ്‌ഘോഷിക്കുന്നു. അവര്‍ക്കു ദുരിതം! അവര്‍ തങ്ങളുടെമേല്‍ തിന്‍മ വിളിച്ചുവരുത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക് നന്‍മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ദുഷ്ടനു ദുരിതം! അവന്റെ മേല്‍ തിന്‍മവരുന്നു. അവന്‍ ചെയ്തത് അവനോടും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 12 : എന്റെ ജനം - കുട്ടികളാണവരുടെ മര്‍ദകര്‍. സ്ത്രീകളാണ് അവരുടെമേല്‍ ഭരണം നടത്തുന്നത്. എന്റെ ജനമേ, നിങ്ങളുടെ നേതാക്കന്‍മാര്‍ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ടു തിരിയണമെന്നു നിങ്ങള്‍ അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • കര്‍ത്താവിന്റെ വിധി
  • 13 : കര്‍ത്താവ്‌ന്യായം വിധിക്കാന്‍ ഒരുങ്ങുന്നു; തന്റെ ജനത്തെ വിധിക്കാന്‍ എഴുന്നേല്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവ് തന്റെ ജനത്തിന്റെ ശ്രേഷ്ഠന്‍മാരെയും രാജാക്കന്‍മാരെയും വിധിക്കുന്നു. നിങ്ങളാണ് മുന്തിരിത്തോട്ടം നശിപ്പിച്ചവര്‍. പാവപ്പെട്ടവരെ കൊള്ളയടിച്ചവസ്തുക്കള്‍ നിങ്ങളുടെ ഭവനത്തിലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 15 : എന്റെ ജനത്തെ ഞെരുക്കാനും പാവപ്പെട്ടവരുടെ തല ചതയ്ക്കാനും നിങ്ങള്‍ക്കെന്തുകാര്യം? സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • സീയോന്‍ പുത്രിമാര്‍ക്കു താക്കീത്
  • 16 : കര്‍ത്താവ് അരുളിച്ചെയ്തു: സീയോന്‍ പുത്രിമാര്‍ ഗര്‍വിഷ്ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്. Share on Facebook Share on Twitter Get this statement Link
  • 17 : കര്‍ത്താവ് അവരുടെ ശിരസ്‌സു ചിരങ്ങുകൊണ്ടു നിറയ്ക്കും; അവരെ നഗ്‌നരാക്കും. Share on Facebook Share on Twitter Get this statement Link
  • 18 : അന്നു കര്‍ത്താവ് അവരുടെ പാദസരത്തിന്റെ അലങ്കാരവും തലമുടി നാടയും കിരീടവും Share on Facebook Share on Twitter Get this statement Link
  • 19 : കുണ്‍ഡലവും വളയും കണ്ഠപടവും Share on Facebook Share on Twitter Get this statement Link
  • 20 : ശിരോവസ്ത്രവും തോള്‍വളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏല സ്‌സും Share on Facebook Share on Twitter Get this statement Link
  • 21 : മുദ്രമോതിരവും മൂക്കുത്തിയും Share on Facebook Share on Twitter Get this statement Link
  • 22 : വിലപിടിച്ചവസ്ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും Share on Facebook Share on Twitter Get this statement Link
  • 23 : ലോലമായ വസ്ത്രവും പട്ടുവസ്ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും. Share on Facebook Share on Twitter Get this statement Link
  • 24 : പരിമളത്തിനു പകരം ദുര്‍ഗന്ധം, അരപ്പട്ടയ്ക്കുപകരം കയര്‍, പിന്നിയ തലമുടിക്കു പകരം കഷണ്ടി, വിലപിടിപ്പുള്ള പുറങ്കുപ്പായത്തിനു പകരം ചാക്ക്, സൗന്ദര്യത്തിനു പകരം അവമതി. Share on Facebook Share on Twitter Get this statement Link
  • 25 : നിന്റെ പുരുഷന്‍മാര്‍ വാളിനിരയാകും. പ്രബലന്‍മാര്‍യുദ്ധത്തില്‍ നിലംപതിക്കും. Share on Facebook Share on Twitter Get this statement Link
  • 26 : നഗരകവാടങ്ങള്‍ വിലപിക്കും. ബലാല്‍ക്കാരത്തിന് ഇരയായി നീ തറയില്‍ ഇരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:10:30 IST 2024
Back to Top