Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    ജറുസലെം രക്ഷാകേന്ദ്രം
  • 1 : യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: Share on Facebook Share on Twitter Get this statement Link
  • 2 : അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. Share on Facebook Share on Twitter Get this statement Link
  • 3 : അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും; അവിടുത്തെ വചനം ജറുസലെമില്‍ നിന്നും. Share on Facebook Share on Twitter Get this statement Link
  • 4 : അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍യുദ്ധപരിശീലനം നടത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : യാക്കോബിന്റെ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം. Share on Facebook Share on Twitter Get this statement Link
  • കര്‍ത്താവിന്റെ ദിനം
  • 6 : അങ്ങ് സ്വന്തം ജനത്തെ, യാക്കോബിന്റെ ഭവനത്തെ, കൈവിട്ടിരിക്കുന്നു. കാരണം, രാജ്യം കിഴക്കുനിന്നുള്ള ആഭിചാരകന്‍മാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫിലിസ്ത്യരെപ്പോലെ ഭാവിപറയുന്നവരും അവരുടെ ഇടയില്‍ ധാരാളം ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 7 : അന്യജനതകളുമായി അവര്‍ കൂട്ടുചേരുന്നു. അവരുടെ ദേശം സ്വര്‍ണവും വെള്ളിയും കൊണ്ടു നിറഞ്ഞി രിക്കുന്നു. അവരുടെ നിക്‌ഷേപങ്ങള്‍ക്ക് അളവില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ രഥങ്ങള്‍ സംഖ്യാതീതമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : അവരുടെ ദേശം വിഗ്രഹങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. തങ്ങള്‍തന്നെ നിര്‍മിച്ച ശില്‍പങ്ങളുടെ മുന്‍പില്‍, തങ്ങളുടെതന്നെ കരവേലയുടെ മുന്‍പില്‍, അവര്‍ കുമ്പിടുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : മര്‍ത്ത്യന്‍ അവമാനിതനാകുന്നു; മനുഷ്യന്‍ തന്നെത്തന്നെതരംതാഴ്ത്തുന്നു. അവരോടു ക്ഷമിക്കരുതേ! പാറക്കെട്ടിനുള്ളില്‍ പ്രവേശിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 10 : പൊടിയില്‍ ഒളിക്കുവിന്‍. അങ്ങനെ കര്‍ത്താവിന്റെ ഭീകരതയില്‍ നിന്നും അവിടുത്തെ മഹിമാതിശയത്തില്‍ നിന്നും രക്ഷപെടുവിന്‍. Share on Facebook Share on Twitter Get this statement Link
  • 11 : മനുഷ്യന്റെ അഹന്ത തലതാഴ്ത്തും; അഹങ്കാരികളെ എളിമപ്പെടുത്തും; കര്‍ത്താവു മാത്രം ആദിനത്തില്‍ ഉയര്‍ന്നു നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവിന് ഒരു ദിനമുണ്ട്. അഹന്തയും ഉന്നതഭാവവും ഉള്ള എല്ലാറ്റിനും എതിരായ ദിനം! Share on Facebook Share on Twitter Get this statement Link
  • 13 : ലബനോനിലെ ഉന്നതമായ ദേവദാരുവിനും ബാഷാനിലെ കരുവേല കത്തിനും Share on Facebook Share on Twitter Get this statement Link
  • 14 : ഉന്നതമായ പര്‍വതങ്ങള്‍ക്കും ഉയര്‍ന്ന കുന്നുകള്‍ക്കും Share on Facebook Share on Twitter Get this statement Link
  • 15 : ഉന്നതമായ സകല ഗോപുരങ്ങള്‍ക്കും, എല്ലാ ശക്തിദുര്‍ഗങ്ങള്‍ക്കും Share on Facebook Share on Twitter Get this statement Link
  • 16 : താര്‍ഷീഷിലെ കപ്പലുകള്‍ക്കും മനോഹരമായ എല്ലാ ശില്‍പങ്ങള്‍ക്കും എതിരായ ദിനം! Share on Facebook Share on Twitter Get this statement Link
  • 17 : മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരും; ഗര്‍വിഷ്ഠന്‍ വിനീതനാക്കപ്പെടും. അന്ന് കര്‍ത്താവുമാത്രം ഉയര്‍ന്നു നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 18 : വിഗ്രഹങ്ങള്‍ നിശ്‌ശേഷം തകര്‍ക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 19 : ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ കര്‍ത്താവ് വരുമ്പോള്‍ ഉജ്ജ്വലപ്രഭാവത്തിന്റെ ഭീതിദായകമായ ദര്‍ശനത്തില്‍നിന്നു മനുഷ്യര്‍ പാറയിടുക്കുകളിലും ഗുഹ കളിലും ഓടിയൊളിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : ആരാധിക്കാന്‍വേണ്ടി സ്വര്‍ണവും വെള്ളിയും കൊണ്ടു നിര്‍മിച്ചവിഗ്രഹങ്ങളെ അന്ന് അവര്‍ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : ഭൂമിയെ പ്രകമ്പനംകൊള്ളിക്കാന്‍ കര്‍ത്താവ് വരുമ്പോള്‍ അവിടുത്തെ ഉജ്ജ്വലപ്രഭാവത്തിന്റെ ഭീതിദായ കമായ ദര്‍ശനത്തില്‍നിന്ന് പാറയിടുക്കുകളിലും ഉയര്‍ന്ന പാറകളിലും ഓടിയൊളിക്കാന്‍ വേണ്ടിത്തന്നെ. Share on Facebook Share on Twitter Get this statement Link
  • 22 : മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്; അവന്‍ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:01:36 IST 2024
Back to Top