Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാല്പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 49

    ഇസ്രായേലിലെ മറ്റു മഹാന്‍മാര്‍
  • 1 : വിദഗ്ധമായി ചേര്‍ത്തൊരുക്കിയസുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്കാരത്തില്‍സംഗീതംപോലെയും ആണ് അത്. Share on Facebook Share on Twitter Get this statement Link
  • 2 : ഉത്തമമാര്‍ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ മ്‌ളേച്ഛത നീക്കിക്കളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ ഹൃദയം കര്‍ത്താവില്‍ ഉറപ്പിച്ചു; ദുഷ്ടരുടെ നാളുകളില്‍ അവന്‍ ദൈവഭക്തി ബലപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 4 : ദാവീദ്, ഹെസക്കിയാ, ജോസിയാഎന്നിവരൊഴികെ എല്ലാവരുംപാപത്തില്‍ മുഴുകി; അത്യുന്നതന്റെ നിയമം അവര്‍ നിരസിച്ചു; അങ്ങനെ യൂദാരാജവംശം അസ്തമിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ അധികാരം മറ്റുള്ളവര്‍ക്ക് അടിയറവച്ചു; തങ്ങളുടെ മഹത്വം അന്യജനതയ്ക്കും. Share on Facebook Share on Twitter Get this statement Link
  • 6 : ജറെമിയാ പ്രവചിച്ചതുപോലെആ ജനത വിശുദ്ധമന്ദിരംസ്ഥിതിചെയ്യുന്നതിരഞ്ഞെടുക്കപ്പെട്ടനഗരത്തിനു തീവച്ചു; അതിന്റെ തെരുവുകള്‍ ശൂന്യമാക്കി. Share on Facebook Share on Twitter Get this statement Link
  • 7 : പിഴുതെടുക്കാനും പീഡിപ്പിക്കാനുംനശിപ്പിക്കാനും പണിതുയര്‍ത്താനുംനട്ടുവളര്‍ത്താനും വേണ്ടി അമ്മയുടെ ഉദരത്തില്‍വച്ചുതന്നെതിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണു ജറെമിയാ. അവനെ അവര്‍ പീഡിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : കെരൂബുകളുടെ രഥത്തിനു മുകളില്‍ദൈവം വെളിപ്പെടുത്തിയ മഹത്വംഎസെക്കിയേല്‍ ദര്‍ശിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : ദൈവം ശത്രുക്കളുടെമേല്‍കൊടുങ്കാറ്റ് അയച്ചു; നീതിയുടെ മാര്‍ഗത്തില്‍ചരിച്ചവര്‍ക്കു നന്‍മചെയ്തു. Share on Facebook Share on Twitter Get this statement Link
  • 10 : പന്ത്രണ്ടു പ്രവാചകന്‍മാരുടെ അസ്ഥികള്‍ കുടീരങ്ങളില്‍നിന്നുപുനര്‍ജീവിക്കട്ടെ! അവര്‍ യാക്കോബിന്റെ ജനത്തെആശ്വസിപ്പിക്കുകയും ഉറച്ച പ്രത്യാശനല്‍കി രക്ഷിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : സെറുബാബേലിന്റെ മഹത്വംഎങ്ങനെ വര്‍ണിക്കും? വലത്തുകൈയിലെ മുദ്രമോതിരംപോലെയായിരുന്നു അവന്‍ ; Share on Facebook Share on Twitter Get this statement Link
  • 12 : യഹോസദാക്കിന്റെ പുത്രനായയഷുവയും അങ്ങനെതന്നെ. അവര്‍ തങ്ങളുടെ നാളുകളില്‍ ആലയം പണിതു; കര്‍ത്താവിന്റെ നിത്യമഹത്വത്തിനുവേണ്ടി വിശുദ്ധമന്ദിരം പണിതുയര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 13 : നെഹെമിയായുടെ സ്മരണയും ശാശ്വതമാണ്; അവന്‍ നമുക്കുവേണ്ടി വീണുപോയ കോട്ടകള്‍ പടുത്തുയര്‍ത്തി; വാതിലുകളും ഓടാമ്പലുകളും നിര്‍മിക്കുകയും വീണുപോയ വീടുകള്‍പുനരുദ്ധരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : ഹെനോക്കിനു തുല്യനായി ആരുംഭൂമുഖത്തുണ്ടായിട്ടില്ല; അവന്‍ ഭൂമിയില്‍നിന്നു സംവഹിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 15 : ജോസഫിനെപ്പോലെ ആരും ജനിച്ചിട്ടില്ല; അവന്റെ അസ്ഥികള്‍ സൂക്ഷിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഷേമും സേത്തും ബഹുമാനിതരാണ്. സൃഷ്ടികള്‍ക്കെല്ലാമുപരിയായി ആദവും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:59:06 IST 2024
Back to Top