7 : എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം; ക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.
8 : അജ്ഞനെയോ വിഡ്ഢിയെയോചെറുപ്പക്കാരുമായി ശണ്ഠകൂടുന്നവൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജി ക്കേണ്ട; അപ്പോള്‍ നീ അറിവുള്ളവനാണെന്ന്‌വ്യക്തമാവുകയും എല്ലാവരുംനിന്നെ അംഗീകരിക്കുകയും ചെയ്യും.
മകളെക്കുറിച്ച് ആകുലത
9 : മകള്‍ സ്വയമറിയാതെതന്നെ പിതാവിനെജാഗരൂകതയുള്ളവനാക്കുന്നു; അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്രഅപഹരിച്ചുകളയുന്നു; യൗവനത്തില്‍ അവള്‍ വിവാഹിതയാകുമോ എന്നും വിവാഹത്തിനുശേഷം അവള്‍ ഭര്‍ത്താവിന് അഹിതയാകുമോ എന്നും ഓര്‍ത്ത് ആകുലനാകുന്നു.
10 : കന്യകയായിരിക്കുമ്പോള്‍ അവള്‍കളങ്കിതയും പിതൃഭവനത്തില്‍വച്ച് ഗര്‍ഭിണിയും ആകുമോ എന്നു ഭയപ്പെടുന്നു; ഭര്‍ത്തൃമതിയെങ്കില്‍ അവിശ്വസ്തയോവന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.
17 : കര്‍ത്താവിന്റെ വിസ്മയനീയമായപ്രവൃത്തികള്‍ അവിടുത്തെവിശുദ്ധര്‍ക്കുപോലും അവര്‍ണനീയമാണ്; പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍നിലകൊള്ളാന്‍വേണ്ടി സര്‍വശക്തനായ കര്‍ത്താവ്‌സ്ഥാപിച്ചവയത്രേ അവ.
18 : അവിടുന്ന് ആഴിയുടെ അഗാധത്തെയുംമനുഷ്യഹൃദയങ്ങളെയും പരിശോധിച്ച് അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു; അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു; കാലത്തിന്റെ സൂചനകള്‍അവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
20 : ഒരു ചിന്തയും അവിടുത്തേക്കജ്ഞാതമല്ല; ഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.
21 : അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്ന് ക്രമീകരിച്ചിരിക്കുന്നു; അവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോസാധിക്കുകയില്ല; അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.
22 : അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!
23 : അവയെല്ലാം എന്നേക്കും ജീവിക്കുകയുംനിലനില്‍ക്കുകയും ചെയ്യുന്നു; സ്വധര്‍മത്തോടു വിശ്വസ്തത പുലര്‍ത്തുന്നു.
24 : എല്ലാവസ്തുക്കളും ജോടികളായി,ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഒന്നും അപൂര്‍ണമല്ല.
25 : ഒന്ന് മറ്റൊന്നിന് പൂരകമാണ്; അവിടുത്തെ മഹത്വം ദര്‍ശിച്ച്ആര്‍ക്കെങ്കിലും മതിവരുമോ?