Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

മുപ്പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 39

    നിയമപണ്ഡിതന്‍
  • 1 : അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ എല്ലാ പൗരാണികജ്ഞാനവും ആരാഞ്ഞ് അറിയുകയും പ്രവചനങ്ങളില്‍ ഔത്‌സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ ആപ്തവാക്യങ്ങളുടെ ആന്തരാര്‍ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ മഹാന്‍മാരെ സേവിക്കുന്നു; ഭരണാധിപന്‍മാരുടെ മുമ്പിലുംഅവനു പ്രവേശനമുണ്ട്. വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കും; മനുഷ്യരുടെ നന്‍മതിന്‍മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ അതിരാവിലെ താത്പര്യപൂര്‍വംഎഴുന്നേല്‍ക്കുന്നു; അവന്‍ അത്യുന്നതന്റെ മുമ്പില്‍പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നു; അവന്‍ പാപമോചനത്തിനായിയാചിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : സര്‍വശക്തനായ കര്‍ത്താവു കനിഞ്ഞാല്‍ ജ്ഞാനത്തിന്റെ ചൈതന്യം അവനില്‍ നിറയും; വിജ്ഞാനവചസ്‌സുകള്‍ പൊഴിഞ്ഞ്പ്രാര്‍ഥനാപൂര്‍വം അവന്‍ കര്‍ത്താവിനു നന്ദി പറയും. Share on Facebook Share on Twitter Get this statement Link
  • 7 : അവന്റെ ചിന്തയും അറിവുംനേരായ മാര്‍ഗത്തിലേക്കു തിരിയും; അവിടുത്തെ രഹസ്യങ്ങളെക്കുറിച്ചുധ്യാനിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ പ്രബോധനങ്ങളിലൂടെഅറിവു പ്രകടമാക്കുകയും കര്‍ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില്‍ അഭിമാനം കൊള്ളുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 9 : അനേകര്‍ അവന്റെ ജ്ഞാനത്തെ പുകഴ്ത്തും; അതൊരിക്കലും മാഞ്ഞുപോവുകയില്ല; അവന്റെ സ്മരണ അപ്രത്യക്ഷമാവുകയില്ല; അവന്റെ നാമം തലമുറകളിലൂടെ ജീവിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ജനതകള്‍ അവന്റെ വിജ്ഞാനംപ്രഘോഷിക്കും; സമൂഹം അവന്റെ സ്തുതി ഉദ്‌ഘോഷിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ആയിരങ്ങളുടേതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം അവന്‍ അവശേഷിപ്പിക്കും; അവന്‍ മരണമടഞ്ഞാലും അതു നിലനില്‍ക്കും. സ്രഷ്ടാവായ ദൈവത്തിനു സ്തുതി Share on Facebook Share on Twitter Get this statement Link
  • 12 : സുചിന്തിതമായ കാര്യങ്ങള്‍ എനിക്ക്ഇനിയും പറയാനുണ്ട്; പൂര്‍ണചന്ദ്രനെപ്പോലെഞാന്‍ പൂരിതനാണ്. Share on Facebook Share on Twitter Get this statement Link
  • 13 : വിശ്വസ്തന്‍മാരായ പുത്രന്‍മാരേ,എന്റെ വാക്കുകേട്ട് അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ മൊട്ടിടുവിന്‍. Share on Facebook Share on Twitter Get this statement Link
  • 14 : കുന്തുരുക്കംപോലെ സൗരഭ്യം പരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്‍. സുഗന്ധം പരത്തുകയും സ്തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍; കര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം അവിടുത്തെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 15 : സ്തുതികളോടും ഗാനാലാപത്തോടുംവീണാനാദത്തോടും കൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടുനന്ദി പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഇങ്ങനെ പറയണം: Share on Facebook Share on Twitter Get this statement Link
  • 16 : എല്ലാം കര്‍ത്താവിന്റെ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്‍പിക്കുന്നതൊക്കെയുംഅവിടുത്തെനാമത്തില്‍ നിര്‍വഹിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 17 : ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; യഥാകാലം എല്ലാം വെളിവാകും. അവിടുന്ന് അരുളിച്ചെയ്തപ്പോള്‍ ജലം കുന്നുകൂടി. അവിടുന്ന് കല്‍പിച്ചപ്പോള്‍ജലാശയങ്ങള്‍ ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 18 : അവിടുന്ന് കല്‍പിക്കുമ്പോള്‍അവിടുത്തെ ഇഷ്ടം നിറവേറുന്നു; അവിടുത്തെ രക്ഷാകരശക്തിയെപരിമിതമാക്കുക ആര്‍ക്കും സാധ്യമല്ല. Share on Facebook Share on Twitter Get this statement Link
  • 19 : മര്‍ത്ത്യന്റെ പ്രവൃത്തികള്‍അവിടുന്ന് കാണുന്നു; അവിടുത്തെ ദൃഷ്ടിയില്‍നിന്ന്ഒന്നും മറഞ്ഞിരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 20 : അനാദിമുതല്‍ അനന്തതവരെഅവിടുന്ന് അവയെ കണ്ടുകൊണ്ടിരിക്കുന്നു; അവിടുത്തേക്ക് ഒന്നും വിസ്മയകരമല്ല. Share on Facebook Share on Twitter Get this statement Link
  • 21 : ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; ഓരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌നിശ്ചിതോപയോഗത്തിനാണ്. Share on Facebook Share on Twitter Get this statement Link
  • 22 : അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; വെള്ളപ്പൊക്കംപോലെ അതിനെ കുതിര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അവിടുന്ന് ശുദ്ധജലത്തെ ഉപ്പാക്കിമാറ്റുന്നതുപോലെ ജനതകള്‍അവിടുത്തെ കോപത്തിനിരയാകും. Share on Facebook Share on Twitter Get this statement Link
  • 24 : വിശുദ്ധര്‍ക്ക് അവിടുത്തെമാര്‍ഗം ഋജുവാണ്; ദുഷ്ടര്‍ക്ക് പ്രതിബന്ധങ്ങള്‍ നിറഞ്ഞതും. Share on Facebook Share on Twitter Get this statement Link
  • 25 : തിന്‍മ ദുഷ്ടര്‍ക്കെന്നപോലെനന്‍മ ശിഷ്ടര്‍ക്കുവേണ്ടിആദിമുതല്‍തന്നെ സൃഷ്ടിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 26 : മനുഷ്യന്റെ ജീവിതത്തിലെപ്രാഥമികാവശ്യങ്ങള്‍ ജലം, അഗ്‌നി,ഇരുമ്പ്, ഉപ്പ്, ഗോതമ്പ്, പാല്, തേന്‍വീഞ്ഞ്, എണ്ണ, വസ്ത്രം ഇവയാണ്. Share on Facebook Share on Twitter Get this statement Link
  • 27 : ദൈവഭക്തര്‍ക്ക് ഇവയെല്ലാം നന്‍മയായുംദുഷ്ടര്‍ക്കു തിന്‍മയായും പരിണമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : പ്രതികാരത്തിനായി സൃഷ്ടിക്കപ്പെട്ടകാറ്റുകള്‍ ഉണ്ട്; കോപാവേശത്താല്‍ അവ ആഞ്ഞടിക്കുന്നു; സംഹാരമുഹൂര്‍ത്തത്തില്‍ അവശക്തി മുഴുവന്‍ ചൊരിഞ്ഞ്സ്രഷ്ടാവിന്റെ കോപം ശമിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 29 : അഗ്‌നിയും കന്‍മഴയുംക്ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടിസൃഷ്ടിക്കപ്പെട്ടവയത്രേ. Share on Facebook Share on Twitter Get this statement Link
  • 30 : ഹിംസ്രജന്തുക്കളുടെ ദംഷ്ട്രകളുംതേളുകളും അണലികളും,ദൈവഭയമില്ലാത്തവനെ ശിക്ഷിച്ചുനശിപ്പിക്കാനുള്ള വാളും അങ്ങനെതന്നെ. Share on Facebook Share on Twitter Get this statement Link
  • 31 : അവിടുത്തെ കല്‍പനയില്‍ അവആഹ്‌ളാദം കൊള്ളുകയും കര്‍ത്തവ്യനിര്‍വഹണത്തിനുവേണ്ടിഒരുങ്ങിയിരിക്കുകയും ചെയ്യുന്നു; സമയം വരുമ്പോള്‍ അവ അവിടുത്തെവാക്കു ലംഘിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 32 : ആദിമുതല്‍ തന്നെ ഇത് എനിക്കുബോധ്യപ്പെടുകയാല്‍ ഞാന്‍ അതെപ്പറ്റി ചിന്തിച്ചു രേഖപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 33 : കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന്ആവശ്യങ്ങള്‍ നിറവേറ്റുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : ഒന്ന് മറ്റൊന്നിനെക്കാള്‍ മോശമാണെന്നു പറയാനാവില്ല; ഓരോന്നും യഥാകാലം നന്‍മയായി തെളിയും. Share on Facebook Share on Twitter Get this statement Link
  • 35 : അതിനാല്‍, പൂര്‍ണഹൃദയത്തോടെഉച്ചത്തില്‍ ഗീതം ആലപിച്ച്കര്‍ത്താവിന്റെ നാമം വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:49:04 IST 2024
Back to Top