17 : എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെചക്കു നിറച്ചു.
18 : എനിക്കുവേണ്ടി മാത്രമല്ല, ഉപദേശം ആരായുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് ഞാന്‍ അദ്ധ്വാനിച്ചത്.
19 : ശ്രേഷ്ഠന്‍മാരേ, സമൂഹനേതാക്കളേ,എന്റെ വാക്കു കേള്‍ക്കുവിന്‍.
20 : ജീവിതകാലത്തിലൊരിക്കലുംപുത്രനോ ഭാര്യയ്‌ക്കോ,സഹോദരനോ സ്‌നേഹിതനോനിന്റെ മേല്‍ അധികാരം കൊടുക്കരുത്; വസ്തുവകകളും നല്‍കരുത്; നീ മനസ്‌സുമാറി തിരികെ ചോദിച്ചേക്കാം.
21 : ശ്വാസം പോകുന്നതുവരെ നിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ആരെയും അനുവദിക്കരുത്.
22 : മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത് അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്.
31 : നിനക്ക് ഒരു ദാസനുണ്ടെങ്കില്‍ അവനെനിന്നെപ്പോലെ കരുതണം. നീ അവനെ രക്തം കൊടുത്തുവാങ്ങിയതാണല്ലോ. നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെസഹോദരനെപ്പോലെ കരുതുക; അവനെ നിനക്കു നിന്നെപ്പോലെതന്നെആവശ്യമാണ്.
32 : നീ അവനോടു ക്രൂരമായി പെരുമാറുകയും അവന്‍ ഒളിച്ചോടുകയും ചെയ്താല്‍,