1 : എന്നേക്കും ജീവിക്കുന്നവന്‍പ്രപഞ്ചം സൃഷ്ടിച്ചു.
2 : കര്‍ത്താവ് മാത്രമാണ് നീതിമാന്‍.
3 : അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍ പോരുന്ന ശക്തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.
4 : അവിടുത്തെ മഹത്തായ പ്രവൃത്തികള്‍അളക്കാന്‍ ആര്‍ക്കു കഴിയും?
5 : അവിടുത്തെ മഹത്വപൂര്‍ണമായ ശക്തിതിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും? അവിടുത്തെ കാരുണ്യം വര്‍ണിക്കാന്‍ആര്‍ക്കു കഴിയും?
6 : അവ കൂട്ടുകയോ കുറയ്ക്കുകയോ സാധ്യമല്ല; അവിടുത്തെ അദ്ഭുതങ്ങളെ അളക്കാന്‍ആര്‍ക്കും കഴിയുകയില്ല.
7 : മനുഷ്യന്റെ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു; അവന് അത് എന്നും പ്രഹേളികയായിരിക്കും.
8 : മനുഷ്യന്‍ എന്താണ്? അവനെക്കൊണ്ട് എന്തു പ്രയോജനം? എന്താണ് അവനിലെ നന്‍മയും തിന്‍മയും?
9 : മനുഷ്യന്‍ നൂറു വയസ്‌സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്‌സാണ്.
10 : നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം.
11 : അതിനാല്‍, കത്താവ് അവരോടുക്ഷമിക്കുകയും അവരുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ചെയ്യുന്നു.
12 : അവരുടെ അവസാനം തിക്തമാണെന്ന്അവിടുന്ന് കണ്ടറിയുന്നു; അതിനാല്‍, അവരോടു വലിയ ക്ഷമ കാണിക്കുന്നു.
13 : മനുഷ്യന്റെ സഹതാപം അയല്‍ക്കാരോടാണ്; എന്നാല്‍, കര്‍ത്താവ് സകല ജീവജാലങ്ങളോടും ആര്‍ദ്രത കാണിക്കുന്നു. അവിടുന്ന് അവരെ ശാസിക്കുന്നു; അവര്‍ക്കു ശിക്ഷണവുംപ്രബോധനവും നല്‍കുന്നു; ഇടയന്‍ ആടുകളെ എന്നപോലെ അവരെ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു.
14 : തന്റെ നീതിവിധികളില്‍ താത്പര്യമുള്ളവരോടും തന്റെ ശിക്ഷണം സ്വീകരിക്കുന്നവരോടുംഅവിടുന്ന് ആര്‍ദ്രത കാണിക്കുന്നു.
വിവേകം
15 : മകനേ, നിന്റെ സത്പ്രവൃത്തികളില്‍നിന്ദകലര്‍ത്തരുത്; സമ്മാനം നല്‍കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്.
16 : മഞ്ഞ് കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ? നല്ല വാക്ക് ദാനത്തെക്കാള്‍ വിശിഷ്ടമാണ്.
17 : നല്ല വാക്ക് വിലയുറ്റ സമ്മാനത്തെഅതിശയിക്കുകയില്ലേ? കാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു.
18 : ഭോഷന്‍ കാരുണ്യരഹിതനും നിന്ദകനുമാണ്; വിദ്വേഷത്തോടെയുള്ള ദാനംകണ്ണിന്റെ തിളക്കം കെടുത്തുന്നു.
19 : കാര്യം ഗ്രഹിച്ചതിനുശേഷം സംസാരിക്കുക; രോഗം പിടിപെടുന്നതിനുമുമ്പ്ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുക.
20 : ന്യായവിധിക്കു മുമ്പു നിന്നെത്തന്നെപരിശോധിക്കുക; വിധിവേളയില്‍ നിനക്കു മാപ്പു ലഭിക്കും.
21 : വീഴുംമുമ്പ് വിനീതനാവുക; പാപം ചെയ്തുപോകുംമുമ്പ് പിന്തിരിയുക.
22 : നേര്‍ച്ച യഥാകാലം നിറവേറ്റുന്നതില്‍നിന്ന് ഒന്നും നിന്നെതടസ്‌സപ്പെടുത്താതിരിക്കട്ടെ; അതു നിറവേറ്റുവാന്‍മരണംവരെകാത്തിരിക്കരുത്.
23 : നേര്‍ച്ച നേരുന്നതിനു മുമ്പു നന്നായിചിന്തിക്കുക; കര്‍ത്താവിനെ പരീക്ഷിക്കുന്നവനെപ്പോലെ ആകരുത്.
24 : മരണദിനത്തില്‍ നിനക്കു നേരിടേണ്ട അവിടുത്തെ കോപത്തെക്കുറിച്ചും അവിടുന്ന് മുഖം തിരിച്ചുകളയുന്ന പ്രതികാര നിമിഷത്തെക്കുറിച്ചും ചിന്തിക്കുക.
25 : സമൃദ്ധിയുടെ കാലത്ത് വിശപ്പിനെക്കുറിച്ചും , സമ്പത്തുകാലത്ത് ദാരിദ്ര്യത്തെയുംവറുതിയെയും കുറിച്ചും ചിന്തിക്കുക.
26 : പ്രഭാതംമുതല്‍ പ്രദോഷംവരെഅവസ്ഥാഭേദം വന്നുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍ എല്ലാ വസ്തുക്കളും അതിവേഗം ചരിക്കുന്നു.
27 : ബുദ്ധിമാന്‍ എല്ലാ കാര്യങ്ങളിലുംശ്രദ്ധാലുവായിരിക്കും; പാപത്തിന്റെ നാളുകളില്‍ദുഷ്പ്രവൃത്തികള്‍ക്കെതിരേഅവന്‍ ജാഗരൂകത പുലര്‍ത്തും.
28 : ബുദ്ധിമാന്‍ ജ്ഞാനത്തെ അറിയുന്നു; അവളെ കണ്ടെത്തുന്നവനെ അവന്‍ പുകഴ്ത്തുകയും ചെയ്യും.