Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

    ദുഷ്ടനു ശിക്ഷ
  • 1 : കൊള്ളരുതാത്ത മക്കളുടെകൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ആനന്ദിക്കുകയും അരുത്. Share on Facebook Share on Twitter Get this statement Link
  • 2 : ദൈവഭയമില്ലാത്ത പുത്രര്‍പെരുകുമ്പോള്‍ ആനന്ദിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 3 : അവരുടെ ദീര്‍ഘായുസ്‌സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ഉണ്ടാകുന്നതിനെക്കാള്‍ ഭേദംഅനപത്യനായി മരിക്കുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 4 : വിവേകമുള്ള ഒരുവനാല്‍ നഗരംജനനിബിഡമാകും; നിയമനിഷ്ഠയില്ലാത്തഒരു വര്‍ഗംവഴി അതു ശൂന്യമാകും. Share on Facebook Share on Twitter Get this statement Link
  • 5 : ഇങ്ങനെയുള്ള പലതും എന്റെ കണ്ണു കണ്ടിട്ടുണ്ട്; ഇതിനെക്കാള്‍ വലുത് എന്റെ ചെവി കേട്ടിട്ടുമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 6 : പാപികള്‍ സംഘംചേരുമ്പോള്‍അഗ്‌നി ജ്വലിക്കുന്നു; അനുസരണയില്ലാത്ത ജനതക്രോധം ആളിക്കത്തിക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 7 : സ്വശക്തിയില്‍ വിശ്വസിച്ച്, ദൈവത്തോടു മത്‌സരിച്ച പുരാതനമല്ലന്‍മാരോട്അവിടുന്ന് ക്ഷമിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 8 : ലോത്തിന്റെ അയല്‍ക്കാരെ അഹങ്കാരംനിമിത്തം അവിടുന്ന് വെറുത്തു;അവരെ വെറുതെ വിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 9 : നാശത്തിന് ഉഴിഞ്ഞിട്ട്, പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്അവിടുന്ന് കരുണകാണിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 10 : കലാപത്തിന് അണിനിരന്ന ആറുലക്ഷം ദുര്‍വാശിക്കാരോടും അവിടുന്ന് കരുണകാണിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്; കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത്. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുത്തെ കാരുണ്യംപോലെതന്നെശിക്ഷയും വലുതാണ്; പ്രവൃത്തികള്‍ക്കനുസരണമായിഅവിടുന്ന് മനുഷ്യനെ വിധിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : കൊള്ളമുതലുമായി പാപി രക്ഷപെടുകയില്ല; ദൈവഭക്തന്റെ ക്ഷമ വൃഥാ ആവുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 14 : കരുണകാണിക്കാന്‍ Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവ്അവസരം കണ്ടെത്തും; Share on Facebook Share on Twitter Get this statement Link
  • 16 : പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലംഓരോരുത്തനും ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : ഇങ്ങനെ പറയരുത്: ഞാന്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കും, ഉന്നതത്തില്‍ ആരെന്നെ ഓര്‍ക്കും? അനേകം ആളുകളുടെ ഇടയില്‍ഞാന്‍ ശ്രദ്ധിക്കപ്പെടുകയില്ല. നിസ്‌സീമമായ സൃഷ്ടികളുടെഇടയില്‍ ഞാന്‍ ആരാണ്? Share on Facebook Share on Twitter Get this statement Link
  • 18 : സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവുംആഴവും ഭൂമിയും അവിടുത്തെസന്ദര്‍ശനത്തില്‍ വിറകൊള്ളും. Share on Facebook Share on Twitter Get this statement Link
  • 19 : പര്‍വതങ്ങളും ഭൂമിയുടെ അടിസ്ഥാനങ്ങളും അവിടുത്തെ നോട്ടത്തില്‍ കുലുങ്ങും. Share on Facebook Share on Twitter Get this statement Link
  • 20 : ഇതെപ്പറ്റി ആരും ധ്യാനിക്കുന്നില്ല; അവിടുത്തെ മാര്‍ഗങ്ങളെപ്പറ്റിആരും ചിന്തിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 21 : മനുഷ്യദൃഷ്ടിക്ക് അഗോചരമായകൊടുങ്കാറ്റുപോലെ അവിടുത്തെമിക്ക പ്രവൃത്തികളും മറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അവിടുത്തെനീതിയുക്തമായപ്രവൃത്തികള്‍ ആരു പ്രഘോഷിക്കും? ആര് അവയ്ക്കുവേണ്ടി കാത്തിരിക്കും? പ്രതിഫലത്തിന്റെ ദിനം വിദൂരത്താണ്. Share on Facebook Share on Twitter Get this statement Link
  • 23 : ഇങ്ങനെയാണു വിവേകശൂന്യന്‍വിചാരിക്കുന്നത്, ബുദ്ധിശൂന്യന്‍മൂഢമായി ചിന്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • മനുഷ്യനും പ്രപഞ്ചവും
  • 24 : മകനേ, ഞാന്‍ പറയുന്നതു കേട്ട്ജ്ഞാനം ആര്‍ജിക്കുക; എന്റെ വാക്കു സൂക്ഷ്മമായി മനസ്‌സിലാക്കുക. Share on Facebook Share on Twitter Get this statement Link
  • 25 : സൂക്ഷ്മതയുള്ള ഉപദേശവും ജ്ഞാനവുമാണ് ഞാന്‍ നല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 26 : ആദിയില്‍ കര്‍ത്താവ് സൃഷ്ടിച്ചപ്പോള്‍സൃഷ്ടികളുടെ കര്‍മരംഗവും നിര്‍ണയിച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : ശാശ്വതമായ ക്രമത്തിലാണ് അവയെസംവിധാനം ചെയ്തത്; അതു ഭാവിതലമുറകള്‍ക്കും ബാധകമാണ്; അവയ്ക്കു വിശപ്പോ ക്ഷീണമോ ഇല്ല; ഒരിക്കലും അവ കര്‍മത്തില്‍നിന്നുവിരമിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 28 : അവ പരസ്പരം തിക്കിത്തിരക്കുന്നില്ല. അവ ഒരിക്കലും അവിടുത്തെ വാക്കുധിക്കരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 29 : കര്‍ത്താവ് ഭൂമിയെ നോക്കുകയുംതന്റെ നന്‍മകള്‍കൊണ്ട് അതിനെനിറയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 30 : എല്ലാവിധ ജീവജാലങ്ങളെയുംകൊണ്ട് അവിടുന്ന് അതിന്റെ ഉപരിതലം നിറച്ചു; അവ മണ്ണിലേക്കു മടങ്ങും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 15:47:47 IST 2024
Back to Top