Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    ഭരണാധിപന്‍
  • 1 : ജ്ഞാനിയായന്യായാധിപന്‍ജനത്തിനു ശിക്ഷണം നല്‍കുന്നു; അറിവുള്ളവന്‍ ചിട്ടയോടെ ഭരിക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 2 : ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും. Share on Facebook Share on Twitter Get this statement Link
  • 3 : വിവരമില്ലാത്ത രാജാവ് ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനംരാജാവിന്റെ ജ്ഞാനമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവിന്റെ കരങ്ങളാണ് ഭൂമിയെനിയന്ത്രിക്കുന്നത്; അവിടുന്ന് തക്കസമയത്തു യോഗ്യനായഭരണാധിപനെ നിയമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്ഞന്റെ മേല്‍ അവിടുന്ന് ബഹുമതി ചൊരിയുന്നു. Share on Facebook Share on Twitter Get this statement Link
  • അഹങ്കാരം
  • 6 : എന്തു കുറ്റത്തിനായാലും അയല്‍ക്കാരനുതിന്‍മ ചെയ്യരുത്; വികാരാവേശംകൊണ്ട് ഒന്നും പ്രവര്‍ത്തിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 7 : അഹങ്കാരം കര്‍ത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവര്‍ക്കും നിന്ദ്യമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : പൊടിയും ചാരവുമായ മനുഷ്യന്അഹങ്കരിക്കാന്‍ എന്തുണ്ട്? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : നിസ്‌സാരരോഗമെന്നു ഭിഷഗ്വരന്‍പുച്ഛിച്ചുതള്ളുന്നു; എന്നാല്‍, ഇന്നു രാജാവ്; നാളെ ജഡം! Share on Facebook Share on Twitter Get this statement Link
  • 11 : മരിച്ചുകഴിഞ്ഞാല്‍ പുഴുവിനും കൃമിക്കും വന്യമൃഗങ്ങള്‍ക്കും അവകാശം! Share on Facebook Share on Twitter Get this statement Link
  • 12 : അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെപരിത്യജിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അഹങ്കാരത്തോടൊപ്പം പാപവുംമുളയെടുക്കുന്നു; അതിനോട് ഒട്ടിനില്‍ക്കുന്നവന്‍മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ് അപൂര്‍വമായ പീഡകള്‍ അയച്ച് അവനെ നിശ്‌ശേഷം നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവ് പ്രബലന്‍മാരെ സിംഹാസനത്തില്‍നിന്നു താഴെയിറക്കി വിനീതരെ ഉയര്‍ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവിടുന്ന് അഹംഭാവികളെ പിഴുതെറിഞ്ഞ്, വിനീതരെ നട്ടുപിടിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവ് ജനതകളുടെ രാജ്യങ്ങള്‍സമൂലം നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവിടുന്ന് അഹങ്കാരികളുടെ അടയാളംപോലും തുടച്ചുമാറ്റുന്നു; അവരുടെ സ്മരണ ഭൂമിയില്‍നിന്നുമായിച്ചുകളയുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : മനുഷ്യന്റെ അഹങ്കാരവും ക്രോധവുംസ്രഷ്ടാവില്‍നിന്നല്ല. Share on Facebook Share on Twitter Get this statement Link
  • ബഹുമാന്യന്‍
  • 19 : ഏതു വര്‍ഗമാണു ബഹുമാനത്തിനര്‍ഹം?മനുഷ്യവര്‍ഗം. ഏതു മനുഷ്യന്‍? കര്‍ത്താവിനോടുഭക്തിയുള്ളവന്‍. ഏതു വര്‍ഗമാണ് ബഹുമാനംഅര്‍ഹിക്കാത്തത്? മനുഷ്യവര്‍ഗംതന്നെ. ഏതു മനുഷ്യന്‍? കര്‍ത്തൃകല്‍പനലംഘിക്കുന്നവന്‍. Share on Facebook Share on Twitter Get this statement Link
  • 20 : സഹോദരര്‍ തങ്ങളുടെ തലവനെബഹുമാനിക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവാകട്ടെ തന്റെ ഭക്തനെയും. Share on Facebook Share on Twitter Get this statement Link
  • 22 : ധനവാനും ഉത്കൃഷ്ടനും ദരിദ്രനുംഒന്നുപോലെ ദൈവഭക്തിയില്‍മഹത്വം ആര്‍ജിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 23 : ബുദ്ധിമാനായ ദരിദ്രനെ നിന്ദിക്കുന്നതും പാപിയെ ബഹുമാനിക്കുന്നതും ശരിയല്ല. Share on Facebook Share on Twitter Get this statement Link
  • 24 : പ്രഭുവുംന്യായാധിപനും ഭരണാധികാരിയും ബഹുമാനിക്കപ്പെടുന്നു; എന്നാല്‍, അവരിലാരും ദൈവഭക്തനോളം ശ്രേഷ്ഠനല്ല. Share on Facebook Share on Twitter Get this statement Link
  • 25 : അടിമജ്ഞാനിയെങ്കില്‍ അവനെസ്വതന്ത്രനും സേവിക്കും; ബുദ്ധിമാന് അതില്‍ പരാതിയില്ല. Share on Facebook Share on Twitter Get this statement Link
  • വിനയം
  • 26 : കര്‍ത്തവ്യം അനുഷ്ഠിക്കുമ്പോള്‍അതീവ സാമര്‍ഥ്യം കാണിക്കരുത്; പട്ടിണികിടക്കുമ്പോള്‍ അന്തസ്‌സു നടിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 27 : അധ്വാനിച്ചു ധാരാളം സമ്പാദിക്കുന്നവനാണ്, പൊങ്ങച്ചം പറയുന്ന പട്ടിണിക്കാരനെക്കാള്‍ ഭേദം. Share on Facebook Share on Twitter Get this statement Link
  • 28 : മകനേ, വിനയംകൊണ്ടു മഹത്വമാര്‍ജിക്കുക; നിലവിട്ട് സ്വയം മതിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 29 : തന്നെത്തന്നെ ദ്രോഹിക്കുന്നവനെആരു നീതീകരിക്കും? തന്നെത്തന്നെ അവഹേളിക്കുന്നവനെആരു ബഹുമാനിക്കും? Share on Facebook Share on Twitter Get this statement Link
  • 30 : ദരിദ്രന്‍ വിജ്ഞാനത്താല്‍ ബഹുമാനം നേടുന്നു; ധനവാന്‍ ധനത്താലും. Share on Facebook Share on Twitter Get this statement Link
  • 31 : ദരിദ്രനായിരിക്കേ ബഹുമാനിക്കപ്പെടുന്നെങ്കില്‍ സമ്പന്നനായാല്‍ എത്രയധികം! സമ്പന്നനായിരിക്കേ നിന്ദിക്കപ്പെടുന്നെങ്കില്‍ ദരിദ്രനായാല്‍ എത്രയധികം! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:29:58 IST 2024
Back to Top