Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    വിവിധോപദേശങ്ങള്‍
  • 1 : തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും. Share on Facebook Share on Twitter Get this statement Link
  • 3 : മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നുംരാജാവിന്റെ സന്നിധിയില്‍വിജ്ഞനെന്നും നടിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 6 : അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍,ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 7 : സമൂഹത്തെനിന്ദിക്കരുത്. ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീര്‍ത്തി വരുത്തുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 8 : പാപം ആവര്‍ത്തിക്കരുത്;ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ നിരവധിയായ കാഴ്ചകള്‍അവിടുന്ന് പരിഗണിക്കും, ഞാന്‍ അര്‍പ്പിക്കുന്നത് അത്യുന്നതനായദൈവം സ്വീകരിക്കും എന്നു പറയരുത്. Share on Facebook Share on Twitter Get this statement Link
  • 10 : പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്; ദാനധര്‍മത്തില്‍ വൈമുഖ്യം കാണിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 11 : സന്തപ്തഹൃദയനെ പരിഹസിക്കരുത്;ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരുവന്‍ ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 12 : സഹോദരനെ ചതിക്കാന്‍ ശ്രമിക്കരുത്; സ്‌നേഹിതനോടും അങ്ങനെതന്നെ. Share on Facebook Share on Twitter Get this statement Link
  • 13 : കള്ളം പറയരുത്; കളവുപറയുന്ന ശീലം നന്‍മ വരുത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : മുതിര്‍ന്നവരുടെ മുമ്പില്‍ പുലമ്പരുത്;പ്രാര്‍ഥനയില്‍ വാചാലത വേണ്ടാ. Share on Facebook Share on Twitter Get this statement Link
  • 15 : കഠിനാദ്ധ്വാനമോ വയലിലെവേലയോ വെറുക്കരുത്; അത്യുന്നതന്‍ നിശ്ചയിച്ചതാണ് അത്. Share on Facebook Share on Twitter Get this statement Link
  • 16 : പാപികളുടെ ഗണത്തില്‍ ചേരരുത്. ശിക്ഷ വിദൂരത്തല്ലെന്നോര്‍ക്കുക. Share on Facebook Share on Twitter Get this statement Link
  • 17 : അത്യന്തം വിനീതനാകുക; എന്തെന്നാല്‍, അധര്‍മിക്ക് അഗ്‌നിയുംപുഴുവുമാണു ശിക്ഷ. Share on Facebook Share on Twitter Get this statement Link
  • 18 : സ്‌നേഹിതനെ പണത്തിനുവേണ്ടിയോസഹോദരനെ ഓഫീര്‍പ്പൊന്നിനുവേണ്ടിയോ കൈമാറരുത്. Share on Facebook Share on Twitter Get this statement Link
  • 19 : നല്ലവളും വിവേകിനിയുമായ ഭാര്യയെ ഉപേക്ഷിക്കരുത്; എന്തെന്നാല്‍, അവളുടെ സ്വഭാവവൈശിഷ്ട്യം സ്വര്‍ണത്തെക്കാള്‍ വിലയേറിയതാണ്. Share on Facebook Share on Twitter Get this statement Link
  • 20 : വിശ്വസ്തനായ ദാസനോടോ സത്യസന്ധനായ വേലക്കാരനോടോനീചമായി പെരുമാറരുത്. Share on Facebook Share on Twitter Get this statement Link
  • 21 : ബുദ്ധിമാനായ ദാസനെ ഹൃദയപൂര്‍വം സ്‌നേഹിക്കുക; അവന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്. Share on Facebook Share on Twitter Get this statement Link
  • 22 : നിന്റെ ആടുമാടുകളെ പരിപാലിക്കുക; പ്രയോജനകരമെങ്കില്‍ അവയെ സൂക്ഷിക്കുക. Share on Facebook Share on Twitter Get this statement Link
  • 23 : നിന്റെ പുത്രന്‍മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക; ചെറുപ്പംമുതലേ അനുസരണം ശീലിപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 24 : നിന്റെ പുത്രിമാര്‍ ചാരിത്രവതികളായിരിക്കാന്‍ ശ്രദ്ധ പതിക്കുക;അതിലാളനമരുത്. Share on Facebook Share on Twitter Get this statement Link
  • 25 : പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍, വലിയൊരു ചുമതല തീരുന്നു; വിവേകമുള്ള ഒരുവനുവേണം അവളെ നല്‍കാന്‍. Share on Facebook Share on Twitter Get this statement Link
  • 26 : ഇഷ്ടപത്‌നിയെ ഉപേക്ഷിക്കരുത്; ഇഷ്ടമില്ലാത്ത ഭാര്യയെ വിശ്വസിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 27 : പൂര്‍ണഹൃദയത്തോടെ പിതാവിനെബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്. Share on Facebook Share on Twitter Get this statement Link
  • 28 : മാതാപിതാക്കന്‍മാരാണു നിനക്കുജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക; നിനക്ക് അവരുടെ ദാനത്തിന്എന്തു പ്രതിഫലം നല്‍കാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 29 : പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്‍മാരെബഹുമാനിക്കുക. Share on Facebook Share on Twitter Get this statement Link
  • 30 : സര്‍വശക്തിയോടുംകൂടി സ്രഷ്ടാവിനെ സ്‌നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 31 : കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയുംകല്‍പനപ്രകാരമുള്ള വിഹിതംഅവനു നല്‍കുകയും ചെയ്യുക. ആദ്യഫലങ്ങള്‍, പ്രായശ്ചിത്തബലി,ബലിമൃഗത്തിന്റെ കുറക്,പ്രതിഷ്ഠാബലി, വിശുദ്ധവസ്തുക്കളുടെ ഓഹരി എന്നിവയാണ് അവന്റെ വിഹിതം. Share on Facebook Share on Twitter Get this statement Link
  • 32 : ദരിദ്രനു കൈതുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂര്‍ണനാകട്ടെ. Share on Facebook Share on Twitter Get this statement Link
  • 33 : ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്. Share on Facebook Share on Twitter Get this statement Link
  • 34 : കരയുന്നവനില്‍നിന്നു മുഖം തിരിക്കരുത്; വിലപിക്കുന്നവനോടുകൂടെ വിലപിക്കുക. Share on Facebook Share on Twitter Get this statement Link
  • 35 : രോഗിയെ സന്ദര്‍ശിക്കുന്നതില്‍വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും. Share on Facebook Share on Twitter Get this statement Link
  • 36 : ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 23:24:16 IST 2024
Back to Top