Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

    
  • 1 : ദുഷ്‌കീര്‍ത്തി അപമാനവും നിന്ദയും ഉളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം. Share on Facebook Share on Twitter Get this statement Link
  • 2 : അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും. Share on Facebook Share on Twitter Get this statement Link
  • 3 : അവനിന്റെ ഇലകള്‍ ഭക്ഷിക്കുകയുംനിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്കമരമായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 4 : ദുഷിച്ചഹൃദയം അവനവനെത്തന്നെനശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും. Share on Facebook Share on Twitter Get this statement Link
  • സൗഹൃദം
  • 5 : മധുരമൊഴി സ്‌നേഹിതന്‍മാരെ ആകര്‍ഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : എല്ലാവരിലുംനിന്നു സൗഹൃദംസ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ. Share on Facebook Share on Twitter Get this statement Link
  • 7 : പരീക്ഷിച്ചറിഞ്ഞേസ്‌നേഹിതനെസ്വീകരിക്കാവൂ; വേഗം അവനെ വിശ്വസിക്കയുമരുത്. Share on Facebook Share on Twitter Get this statement Link
  • 8 : സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തില്‍ അവരെ കാണുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : സ്‌നേഹിതന്‍ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നിന്നെ അപമാനിച്ചേക്കാം. Share on Facebook Share on Twitter Get this statement Link
  • 10 : തീന്‍മേശക്കൂട്ടുകാരന്‍ കഷ്ടദിനത്തില്‍നിന്നോടുകൂടെ കാണുകയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ഐശ്വര്യത്തില്‍ അവന്‍ നിന്നോട് ഒട്ടിനില്‍ക്കുകയും നിന്റെ ദാസന്‍മാരോടു സ്വതന്ത്രമായി ഇടപെടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 12 : നിന്റെ തകര്‍ച്ചയില്‍ അവന്‍ നിനക്കെതിരേ തിരിയുകയുംനിന്നെ ഒഴിഞ്ഞു നടക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 13 : ശത്രുക്കളില്‍നിന്ന് അകന്നിരിക്കുകയുംസ്‌നേഹിതരോട് സൂക്ഷിച്ചു പെരുമാറുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 14 : വിശ്വസ്തനായ സ്‌നേഹിതന്‍ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവന്‍ ഒരു നിധിനേടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : വിശ്വസ്തസ്‌നേഹിതനെപ്പോലെഅമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്മ്യം അളവറ്റതാണ്. Share on Facebook Share on Twitter Get this statement Link
  • 16 : വിശ്വസ്തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവനെ കണ്ടെത്തും. Share on Facebook Share on Twitter Get this statement Link
  • 17 : ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്; അവന്റെ സ്‌നേഹിതനും അവനെപ്പോലെതന്നെ. Share on Facebook Share on Twitter Get this statement Link
  • ജ്ഞാനത്തിന്റെ മാര്‍ഗം
  • 18 : മകനേ, ചെറുപ്പംമുതലേ ജ്ഞാനോപദേശം തേടുക; വാര്‍ദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും. Share on Facebook Share on Twitter Get this statement Link
  • 19 : ഉഴുതു വിതയ്ക്കുന്ന കര്‍ഷകനെപ്പോലെഅവളെ സമീപിക്കുകയും നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയുംചെയ്യുക; എന്തെന്നാല്‍, അവളുടെ വയലില്‍ അല്‍പ്പനേരം അദ്ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങള്‍ ആസ്വദിക്കാം. Share on Facebook Share on Twitter Get this statement Link
  • 20 : ശിക്ഷണം ലഭിക്കാത്തവന് അവള്‍ കര്‍ക്കശയാണ്; ബുദ്ധിഹീനന് അവളോടുകൂടെവസിക്കുക അസാധ്യം. Share on Facebook Share on Twitter Get this statement Link
  • 21 : അവള്‍ അവനു ദുര്‍വഹമായ കല്ലുപോലെയാണ്; അവന്‍ അവളെ വേഗം ഉപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 22 : ജ്ഞാനം അവളുടെ പേരു സൂചിപ്പിക്കുന്നതു പോലെ ഏറെപ്പേര്‍ക്കും അപ്രാപ്യയാണ്. Share on Facebook Share on Twitter Get this statement Link
  • 23 : മകനേ, എന്റെ തീരുമാനം സ്വീകരിക്കുക; എന്റെ ഉപദേശം നിരാകരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 24 : നിന്റെ കാലുകള്‍ അവള്‍ ബന്ധിക്കട്ടെ; നിന്റെ കഴുത്ത് അവളുടെ ചങ്ങല അണിയട്ടെ. Share on Facebook Share on Twitter Get this statement Link
  • 25 : അവളുടെ നുകത്തിനു ചുമലു താഴ്ത്തുക; അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്. Share on Facebook Share on Twitter Get this statement Link
  • 26 : പൂര്‍ണഹൃദയത്തോടെ അവളെ സമീപിക്കുക; അവളുടെ മാര്‍ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വശക്തിയും പ്രയോഗിക്കുക. Share on Facebook Share on Twitter Get this statement Link
  • 27 : അന്വേഷിക്കുകയും തിരയുകയും ചെയ്യുക; അവള്‍ നിനക്കു വെളിപ്പെടും; കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്. Share on Facebook Share on Twitter Get this statement Link
  • 28 : ഒടുവില്‍ അവള്‍ നിനക്കു ശാന്തിപ്രദാനംചെയ്യും; അവള്‍ നിനക്ക് ആനന്ദമായിപരിണമിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 29 : അപ്പോള്‍ അവളുടെ ബന്ധനംനിനക്കു സംരക്ഷണവും അവളുടെ ചങ്ങല നിനക്ക് അലങ്കാരവുമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 30 : അവളുടെ നുകം സ്വര്‍ണാഭരണവുംകടിഞ്ഞാണ്‍ നീലച്ചരടും ആകും. Share on Facebook Share on Twitter Get this statement Link
  • 31 : മഹത്വത്തിന്റെ നിലയങ്കിപോലെനീ അവളെ ധരിക്കും; തിളങ്ങുന്ന കിരീടംപോലെനീ അവളെ അണിയും. Share on Facebook Share on Twitter Get this statement Link
  • 32 : മകനേ, മനസ്‌സുവച്ചാല്‍ നിനക്കു ജ്ഞാനിയാകാം; ഉത്‌സാഹിച്ചാല്‍ നിനക്കു സമര്‍ഥനാകാം. Share on Facebook Share on Twitter Get this statement Link
  • 33 : താത്പര്യപൂര്‍വം ശ്രദ്ധിച്ചാല്‍ അറിവു ലഭിക്കും; ഏകാഗ്രചിത്തന്‍ വിവേകിയാകും. Share on Facebook Share on Twitter Get this statement Link
  • 34 : മുതിര്‍ന്നവരുടെ ഇടയില്‍ പക്വമതിയോടു ചേര്‍ന്നു നില്‍ക്കുക. Share on Facebook Share on Twitter Get this statement Link
  • 35 : ദിവ്യഭാഷണം ശ്രവിക്കാന്‍മനസ്‌സിരുത്തുക; ജ്ഞാനസൂക്തമൊന്നും വിട്ടുകളയരുത്. Share on Facebook Share on Twitter Get this statement Link
  • 36 : ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്ദര്‍ശിക്കാന്‍ വൈകരുത്; നിന്റെ പാദങ്ങള്‍ അവന്റെ വാതില്‍പ്പടി നിരന്തരം സ്പര്‍ശിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 37 : കര്‍ത്താവിന്റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റിസദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ് നിനക്ക് ഉള്‍ക്കാഴ്ച നല്‍കുന്നത്; നിന്റെ ജ്ഞാനതൃഷ്ണഅവിടുന്ന് ശമിപ്പിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:54:51 IST 2024
Back to Top