Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    
  • 1 : മകനേ, പാവപ്പെട്ടവന്റെ ഉപജീവനംതടയരുത്; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 2 : വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 3 : കോപാകുലമായ മനസ്‌സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പിക്കയുമരുത്. Share on Facebook Share on Twitter Get this statement Link
  • 4 : കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെനിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 5 : ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 6 : എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍സ്രഷ്ടാവ് അതു കൈക്കൊള്ളും. Share on Facebook Share on Twitter Get this statement Link
  • 7 : സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക. Share on Facebook Share on Twitter Get this statement Link
  • 8 : പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട്‌സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക. Share on Facebook Share on Twitter Get this statement Link
  • 9 : മര്‍ദകന്റെ കൈയില്‍നിന്നു മര്‍ദിതനെ രക്ഷിക്കുക; അചഞ്ചലനായിന്യായം വിധിക്കുക. Share on Facebook Share on Twitter Get this statement Link
  • 10 : അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും; അമ്മയുടേതിനെക്കാള്‍ വലിയ സ്‌നേഹംഅവിടുന്ന് നിന്നോടു കാണിക്കുകയുംചെയ്യും. Share on Facebook Share on Twitter Get this statement Link
  • ജീവന്റെ മാര്‍ഗം
  • 11 : ജ്ഞാനം തന്റെ പുത്രന്‍മാരെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും തന്നെ തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അവളെ സ്‌നേഹിക്കുന്നവന്‍ ജീവനെ സ്‌നേഹിക്കുന്നു; അവളെ അതിരാവിലെ അന്വേഷിക്കുന്നവര്‍ ആനന്ദംകൊണ്ടു നിറയും. Share on Facebook Share on Twitter Get this statement Link
  • 13 : അവളെ ആശ്ലേഷിക്കുന്നവന്‍മഹത്വം പ്രാപിക്കും; അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗൃഹീതം. Share on Facebook Share on Twitter Get this statement Link
  • 14 : അവളെ സേവിക്കുന്നവന്‍ പരിശുദ്ധനായവനെ സേവിക്കുന്നു; അവളെ സ്‌നേഹിക്കുന്നവനെകര്‍ത്താവ് സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവളെ അനുസരിക്കുന്നവന്‍ജനതകളെ വിധിക്കും; അവളുടെ വാക്കു കേള്‍ക്കുന്നവന്‍സുരക്ഷിതനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : അവളെ വിശ്വസിക്കുന്നവന് അവളെ ലഭിക്കും; അവന്റെ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : ആദ്യം അവനെ ക്‌ളിഷ്ടമാര്‍ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും, അവനില്‍ വിശ്വാസമുറയ്ക്കുന്നതുവരെഅവള്‍ തന്റെ ശിക്ഷണത്താല്‍അവനെ പീഡിപ്പിക്കും; തന്റെ ശാസനങ്ങള്‍വഴി അവനെപരീക്ഷിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 18 : അതിനുശേഷം അവള്‍ നേര്‍വഴികാട്ടിഅവനെ ആനന്ദിപ്പിക്കുകയും അവനു തന്റെ രഹസ്യങ്ങള്‍വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ വഴിതെറ്റിപ്പോയാല്‍,അവള്‍ അവനെ പരിത്യജിക്കുകയുംനാശത്തിനു വിടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • ലജ്ജാശീലം
  • 20 : തക്കസമയം വിവേചിച്ചറിയുകയുംതിന്‍മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക; സ്വയം അവമാനം വരുത്തിവയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 21 : എന്തെന്നാല്‍, പാപഹേതുവായ ലജ്ജയുണ്ട്; മഹത്വവും കൃപയും നല്‍കുന്ന ലജ്ജയുമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 22 : നിനക്കുതന്നെ ദ്രോഹം ചെയ്യുന്നവിധംപക്ഷപാതം കാണിക്കരുത്; നിന്റെ പതനത്തിനു കാരണമാകുംവിധംഅന്യര്‍ക്കു വഴങ്ങുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 23 : ഉചിതമായ സന്ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്;ജ്ഞാനം നീ മറച്ചുവയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 24 : ജ്ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : സത്യവിരുദ്ധമായി ഒരിക്കലും വാദിക്കരുത്; സ്വന്തം അജ്ഞതയെക്കുറിച്ചുബോധവാനായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 26 : തെറ്റു സമ്മതിക്കാന്‍ ലജ്ജിക്കേണ്ടതില്ല; ഒഴുക്കിനെതിരേ നീന്തരുത്. Share on Facebook Share on Twitter Get this statement Link
  • 27 : വിഡ്ഢിക്കു കീഴ്‌പ്പെടരുത്; അധികാരികളോടു പക്ഷപാതംകാണിക്കയുമരുത്. Share on Facebook Share on Twitter Get this statement Link
  • 28 : മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്; ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടിപൊരുതിക്കൊള്ളും. Share on Facebook Share on Twitter Get this statement Link
  • 29 : വിവേകം വിട്ടു സംസാരിക്കരുത്; പ്രവൃത്തിയില്‍ അശ്രദ്ധയുംആലസ്യവും പാടില്ല. Share on Facebook Share on Twitter Get this statement Link
  • 30 : ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്; ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്. Share on Facebook Share on Twitter Get this statement Link
  • 31 : വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്. സമ്പത്തില്‍ ഗര്‍വ് അരുത് Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:45:55 IST 2024
Back to Top