Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

    ജന്തുക്കളിലൂടെ ശിക്ഷ
  • 1 : മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : സ്വജനത്തെ ശിക്ഷിക്കുന്നതിനു പകരം അങ്ങ് അവരോടു കാരുണ്യം കാണിച്ചു. അവര്‍ക്കു വിശപ്പടക്കാന്‍ രുചികരമായ കാടപ്പക്ഷികളെ നല്‍കി. Share on Facebook Share on Twitter Get this statement Link
  • 3 : ഭക്ഷണംകൊതിച്ച വൈരികള്‍ക്കാകട്ടെ, അരോചകമായ വിചിത്രജീവികളെ അയച്ചു. സ്വജനത്തിന്റെ അല്‍പകാലത്തെ ദാരിദ്ര്യത്തിനുശേഷം അങ്ങ് അവര്‍ക്കു വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി. Share on Facebook Share on Twitter Get this statement Link
  • 4 : ആ മര്‍ദകര്‍ക്കു കഠിനദാരിദ്ര്യം നല്‍കുക ആവശ്യകമായിരുന്നു. ശത്രുക്കളെ എത്രമാത്രം അങ്ങ് പീഡിപ്പിച്ചുവെന്ന് അങ്ങയുടെ ജനത്തെ ഇതുവഴി കാണിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 5 : അവിടുത്തെ ജനം വന്യമൃഗങ്ങളുടെ ക്രൗര്യത്തിനിരയാകുകയും സര്‍പ്പദംശനമേറ്റു നശിക്കുകയും ചെയ്തപ്പോള്‍ അങ്ങയുടെ ക്രോധം നീണ്ടു നിന്നില്ല. Share on Facebook Share on Twitter Get this statement Link
  • 6 : അവര്‍ അല്‍പകാലം, താക്കീതെന്ന നിലയില്‍, പീഡനമേറ്റു; അങ്ങയുടെ നിയമത്തിലെ അനുശാസനങ്ങള്‍ ഓര്‍മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 7 : അതിലേക്കു നോക്കിയവര്‍ രക്ഷപ്പെട്ടു; അവര്‍കണ്ട വസ്തുവിനാലല്ല, എല്ലാറ്റിന്റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു. Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങാണു ഞങ്ങളെ തിന്‍മയില്‍നിന്നു രക്ഷിക്കുന്നതെന്ന് ഞങ്ങളുടെ ശത്രുക്കളെ അങ്ങ് ഇതുവഴി ബോധ്യപ്പെടുത്തി; Share on Facebook Share on Twitter Get this statement Link
  • 9 : വെട്ടുകിളികളുടെയും ഈച്ചകളുടെയും ഉപദ്രവത്താല്‍ അവര്‍ മരിച്ചുവീണു. അവര്‍ക്ക് ഉപശാന്തി ലഭിച്ചില്ല. ഇത്തരത്തിലുള്ള ശിക്ഷയ്ക്ക് അവര്‍ അര്‍ഹരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങയുടെ മക്കളെ വക വരുത്താന്‍ വിഷസര്‍പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷക്കെത്തി, അവരെ സുഖപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 11 : അങ്ങയുടെ കല്‍പനകള്‍ അനുസ്മരിപ്പിക്കാന്‍ അവര്‍ ദംശിക്കപ്പെട്ടു. എന്നാല്‍, അവിടുന്ന് അവരെ അതിവേഗം രക്ഷിച്ചു. അല്ലെങ്കില്‍ ആഴമുള്ള വിസ്മൃതിയിലാണ്ട്, അങ്ങയുടെ കാരുണ്യം അനുഭവിക്കാന്‍ അവര്‍ക്ക് ഇടയാകാതെ പോകുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. Share on Facebook Share on Twitter Get this statement Link
  • 13 : ജീവന്റെയും മരണത്തിന്റെയും മേല്‍ അങ്ങേക്ക് അ ധികാരമുണ്ട്, മനുഷ്യരെ പാതാളകവാടത്തിലേക്ക് ഇറക്കുന്നതും അവിടെനിന്നു വീണ്ടെ ടുക്കുന്നതും അവിടുന്നാണ്. Share on Facebook Share on Twitter Get this statement Link
  • 14 : ഒരുവന്‍ തന്റെ ദുഷ്ടതയില്‍ മറ്റൊരുവനെ വധിക്കുന്നു. എന്നാല്‍, വേര്‍പെട്ടു പോയ ജീവനെ തിരിയെക്കൊണ്ടുവരാനോ ബന്ധിതമായ ആത്മാവിനെ മോചിപ്പിക്കാനോ അവനു കഴിവില്ല. Share on Facebook Share on Twitter Get this statement Link
  • കന്‍മഴയും മന്നായും
  • 15 : അങ്ങയുടെ ശിക്ഷയില്‍നിന്ന് ഓടിയൊളിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 16 : അങ്ങയെ അറിയാന്‍ കൂട്ടാക്കാത്ത ധിക്കാരികള്‍ അങ്ങയുടെ ശക്തമായ പ്രഹരമേറ്റു; അവരെ അതിവൃഷ്ടിയും ഹിമപാതവും കൊടുങ്കാറ്റും പിന്തുടര്‍ന്നു; അഗ്‌നി അവരെ നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്തു. എത്ര അവിശ്വസനീയം! Share on Facebook Share on Twitter Get this statement Link
  • 17 : എല്ലാറ്റിനെയും ശമിപ്പിക്കുന്ന ജലത്തില്‍ അഗ്‌നി കൂടുതല്‍ ശക്തിയോടെ ജ്വലിച്ചു; പ്രപഞ്ചം നീതിമാന്‍മാര്‍ക്കു വേണ്ടി പോരാടുമല്ലോ. Share on Facebook Share on Twitter Get this statement Link
  • 18 : അധര്‍മികള്‍ക്കെതിരേ അയയ്ക്കപ്പെട്ട ജീവികള്‍ നശിക്കാതിരിക്കാനും, ഇതുകണ്ട്, തങ്ങളെ ദൈവത്തിന്റെ ശിക്ഷാവിധി പിന്‍തുടരുകയാണെന്ന് അവര്‍ മനസ്‌സിലാക്കാനും വേണ്ടി ഒരു ഘട്ടത്തില്‍ അഗ്‌നി അടങ്ങി. Share on Facebook Share on Twitter Get this statement Link
  • 19 : വീണ്ടും ഒരിക്കല്‍ അധര്‍മം നിറഞ്ഞദേശത്തെ വിള വു നശിപ്പിക്കാന്‍ ജലമധ്യത്തില്‍ അത് അ ഗ്‌നിയെക്കാളും തീക്ഷ്ണമായി ജ്വലിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അങ്ങയുടെ ജനത്തിന് ദൈവദൂതന്‍മാരുടെ അപ്പം അങ്ങ് നല്‍കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്ഷണം സ്വര്‍ഗത്തില്‍നിന്ന് അവര്‍ക്ക് അങ്ങ് നല്‍കി. അങ്ങ് നല്‍കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്ക്കുള്ള വാത്‌സല്യം പ്രകടമാക്കി. Share on Facebook Share on Twitter Get this statement Link
  • 21 : ഭക്ഷിക്കുന്നവന്റെ രുചിക്കൊത്ത് അത് രൂപാന്തരപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 22 : ഹിമപാതത്തില്‍ ആളിക്കത്തിയതും വര്‍ഷധാരയില്‍ ഉജ്ജ്വലിച്ചതുമായ അഗ്‌നി, ശത്രുക്കളുടെ വിള നശിപ്പിച്ചെന്ന് അവര്‍ അറിയാന്‍ തക്കവിധം മഞ്ഞും മഞ്ഞുകട്ടിയും അഗ്‌നിയിലുരുകിയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : നീതിമാന്‍മാരെ പോറ്റിരക്ഷിക്കാന്‍ അഗ്‌നി സ്വഗുണം മറന്നു. Share on Facebook Share on Twitter Get this statement Link
  • 24 : സ്രഷ്ടാവായ അവിടുത്തെ സേവിക്കുന്ന സൃഷ്ടി അധര്‍മികളെ ശിക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുകയും അങ്ങയില്‍ പ്രത്യാശവയ്ക്കുന്നവരോടു കരുണകാണിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവേ, അങ്ങയെ ആശ്രയിക്കുന്നവരെ പോററുന്നത് Share on Facebook Share on Twitter Get this statement Link
  • 26 : വിവിധ ധാന്യവിളകളല്ല, അങ്ങയുടെ വചനമാണെന്ന് അങ്ങയുടെ വത്‌സലമക്കള്‍ ഗ്രഹിക്കാന്‍വേണ്ടി, സൃഷ്ടികള്‍ ആവശ്യക്കാരുടെ ആഗ്രഹത്തിനൊത്ത് രൂപാന്തരം പ്രാപിച്ച് എല്ലാറ്റിനെയും പോറ്റുന്ന അങ്ങയുടെ ഔദാര്യത്തെ വെളിപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 27 : അഗ്‌നിയില്‍ നശിക്കാത്തത് അരുണോദയത്തില്‍ ഉരുകി. Share on Facebook Share on Twitter Get this statement Link
  • 28 : ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുന്‍പുണര്‍ന്ന് പുലര്‍കാലവെളിച്ചത്തില്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ഥിക്കുകയും വേണമെന്നതിന്റെ വിജ്ഞാപനമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : കൃതഘ്‌നന്റെ പ്രത്യാശ ശീതകാലത്തെ മൂടല്‍മഞ്ഞുപോലെ ഉരുകും; ഉപയോഗശൂന്യമായ ജലം പോലെ ഒഴുകിപ്പോകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:55:43 IST 2024
Back to Top