2 : ആയാനപാത്രത്തിനുരൂപം നല്‍കിയത് ലാഭേച്ഛയാണ്. ജ്ഞാനമാണ് അതിന്റെ ശില്‍പി.
3 : പിതാവേ, അങ്ങയുടെ പരിപാലനയാണ് അതിനെ നയിക്കുന്നത്. അവിടുന്ന് കടലില്‍ അതിന് ഒരു പാത നല്‍കി, തിരകള്‍ക്കിടയിലൂടെ ഒരു സുരക്ഷിതമാര്‍ഗം.
4 : അങ്ങനെ അവിദഗ്ധ നും കടല്‍യാത്ര ചെയ്യാമെന്നു വരുമാറ്, ഏതാപത്തിലുംനിന്നു രക്ഷിക്കാന്‍ അങ്ങേക്കു കഴിയുമെന്നു കാണിച്ചു.
5 : അങ്ങയുടെ ജ്ഞാനത്തിന്റെ പ്രവൃത്തികള്‍ നിഷ്ഫലമാകരുതെന്നത് അങ്ങയുടെ ഹിതമാണ്. മനുഷ്യര്‍ തീരെ ചെറിയ തടിക്കഷണത്തില്‍പോലും ജീവിതരക്ഷ ഉറപ്പിച്ച് തിരകളിലൂടെ ചങ്ങാടത്തില്‍ സുരക്ഷിതരായി കരയ്ക്കടുക്കുന്നു.
6 : പണ്ട് ഗര്‍വ്വിഷ്ഠരായ മല്ലന്‍മാര്‍ നശിക്കുമ്പോള്‍ ലോകത്തിന്റെ പ്രത്യാശാപാത്രങ്ങള്‍ ഒരു പേടകത്തില്‍ അഭയംതേടി. അങ്ങയുടെ കരങ്ങളാല്‍ നയിക്കപ്പെട്ട അവര്‍ ലോകത്തില്‍ പുതിയ തലമുറയുടെ വിത്ത് അവശേഷിപ്പിച്ചു.
7 : നീതിനിര്‍വഹണത്തിനുത കിയ പേടകം അനുഗൃഹീതമാണ്.
8 : കരനിര്‍മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന്‍ ആ നശ്വരവസ്തു നിര്‍മിച്ച് അതിനെ ദേവനെന്നുവിളിച്ചു.
9 : അധര്‍മിയെയും അവന്റെ അധര്‍മത്തെയും ദൈവം ഒന്നുപോലെ വെറുക്കുന്നു.
12 : വിഗ്രഹനിര്‍മാണചിന്തയാണ് അവിശ്വസ്തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്.
13 : അവ ആദിമുതല്‍ ഉള്ളതോ അവസാനംവരെ നിലനില്‍ക്കുന്നതോ അല്ല.
14 : മനുഷ്യന്റെ മിഥ്യാഭിമാനത്തിന്റെ ഫലമായി അവ ലോകത്തില്‍ പ്രവേശിച്ചു; അവയുടെ പെട്ടെന്നുള്ള തിരോധാനം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
15 : അകാലത്തില്‍ പുത്രന്‍മരിച്ച ദുഃഖം ഗ്രസിച്ച പിതാവ് തന്നില്‍നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിന്‍ഗാമികള്‍ക്കു വ്രതാനുഷ്ഠാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചുകൊടുക്കുകയും ചെയ്യുന്നു.
16 : കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഒരു ദുരാചാരം നിയമമായിത്തീരുകയും രാജകല്‍പനപ്രകാരം ജനങ്ങള്‍ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു.
17 : വിദൂരസ്ഥരായരാജാക്കന്‍മാരെ നേരിട്ടു വണങ്ങി സ്തുതിക്കാനിച്ഛിച്ചവര്‍ രാജപ്രതിമയുണ്ടാക്കി. രാജാക്കന്‍മാര്‍ അകന്നു ജീവിച്ചിരുന്നതിനാല്‍ അവരുടെ സന്നിധിയിലെത്തിവണങ്ങാന്‍ കഴിയാതെവന്ന ജനങ്ങള്‍, തങ്ങള്‍ ആദരിക്കുന്ന രാജാവിന്റെ രൂപം ഭാവനചെയ്ത് ദൃഷ്ടിഗോചരമായ ബിംബം ഉണ്ടാക്കി. അങ്ങനെ, തങ്ങളുടെ ആവേശത്തില്‍ അവര്‍, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്തുതിച്ചു.
18 : ക്രമേണ ഉത്കര്‍ഷേച്ഛുവായ ശില്‍പി, രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാന്‍ ഉത്‌സാഹിച്ചു.
19 : രാജാവിനെ പ്രസാദിപ്പിക്കാനാവാം അവന്‍ രാജാവിന്റെ രൂപം കൂടുതല്‍ സുന്ദരമായി ഉണ്ടാക്കാന്‍ കൗശലം കാണിച്ചത്.
21 : ഇതു മനുഷ്യവര്‍ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്റെ യോ രാജാധികാരത്തിന്റെ യോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്‍കി.
22 : ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്‍മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു.
30 : വിഗ്ര ഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച് അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്‍ പുലര്‍ത്തി, വിശുദ്ധിയോടുള്ള അവജ്ഞമൂലം കള്ളസത്യം ചെയ്തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്ഷ അനുഭവിക്കും.
31 : മനുഷ്യര്‍ എന്തിന്റെ പേരില്‍ സത്യം ചെയ്യുന്നോ അതിന്റെ ശക്തിയല്ല, പ്രത്യുത, പാപത്തിന്റെ ന്യായമായ ശിക്ഷയാണ് അധാര്‍മികരുടെ അതിക്രമങ്ങളെ നിരന്തരം പിന്‍തുടരുന്നത്.