Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥന
  • 1 : ഞാന്‍ പറഞ്ഞു: എന്റെ പിതാക്കന്‍മാ രുടെ ദൈവമേ, കരുണാമയനായ കര്‍ത്താവേ, വചനത്താല്‍ അങ്ങ് സകലവും സൃഷ്ടിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി. സൃഷ്ടികളുടെമേല്‍ ആധിപത്യം വഹിക്കാനും, Share on Facebook Share on Twitter Get this statement Link
  • 3 : ലോകത്തെ വിശുദ്ധിയിലും നീതിയിലും ഭരിക്കാനും, ഹൃദയപര മാര്‍ഥതയോടെ വിധികള്‍ പ്രസ്താവിക്കാനും ആണല്ലോ അവിടുന്ന് അവനെ സൃഷ്ടിച്ചത്. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങയുടെ സിംഹാസനത്തില്‍നിന്ന് എനിക്കു ജ്ഞാനം നല്‍കണമേ! അങ്ങയുടെ ദാസരുടെ ഇടയില്‍നിന്ന് എന്നെതിര സ്‌കരിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ അങ്ങയുടെ ദാസ നും ദാസിയുടെ പുത്രനും ദുര്‍ബലനും, അല്‍പായുസ്‌സും, നീതിനിയമങ്ങളില്‍ അല്‍പജ്ഞനും ആണ്. Share on Facebook Share on Twitter Get this statement Link
  • 6 : മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല. Share on Facebook Share on Twitter Get this statement Link
  • 7 : എന്നെ അങ്ങയുടെ ജനത്തിന്റെ രാജാവും അങ്ങയുടെ മക്കളുടെ വിധികര്‍ത്താവും ആയി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ആരംഭത്തിലേ അങ്ങ് ഒരുക്കിയ വിശുദ്ധകൂടാരത്തിന്റെ മാതൃകയില്‍. അങ്ങയുടെ വിശുദ്ധഗിരിയില്‍ ആലയവും ആവാസനഗരിയില്‍ ബലിപീഠവും പണിയാന്‍ അങ്ങ് എന്നോടാജ്ഞാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങള്‍ അറിയുന്ന ജ്ഞാനം അങ്ങയോടൊത്ത് വാഴുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 11 : സകലതും അറിയുന്ന അവള്‍ എന്റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : അപ്പോള്‍ എന്റെ പ്രവൃത്തികള്‍ സ്വീകാര്യമാകും. അങ്ങയുടെ ജനത്തെ ഞാന്‍ നീതിപൂര്‍വം വിധിക്കും; പിതാവിന്റെ സിംഹാസനത്തിനു ഞാന്‍ യോഗ്യനാകും. Share on Facebook Share on Twitter Get this statement Link
  • 13 : കാരണം, ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? കര്‍ത്താവിന്റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
  • 14 : മര്‍ത്യരുടെ ആലോചന നിസ്‌സാരമാണ്. ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം. Share on Facebook Share on Twitter Get this statement Link
  • 15 : നശ്വരശരീരം ആത്മാവിനു ദുര്‍വഹമാണ്. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും! Share on Facebook Share on Twitter Get this statement Link
  • 18 : ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കി, അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:30:54 IST 2024
Back to Top