Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    
  • 1 : നീ സഹോദരനായിരുന്നെങ്കില്‍, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍,പുറത്തുവച്ചും എനിക്കു നിന്നെചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : ഞാന്‍ നിന്നെ എന്റെ അമ്മയുടെഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്റെ ഇടതുകരം എന്റെ തലയണആയിരുന്നെങ്കില്‍! വലതുകരം എന്നെ ആലിംഗനംചെയ്തിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • മണവാളന്‍:
  • 4 : ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെഅറിയിക്കണമേ. Share on Facebook Share on Twitter Get this statement Link
  • ഗാനം ആറ് തോഴിമാര്‍:
  • 5 : ആത്മനാഥനെ ചാരി വിജനപ്രദേശത്തുനിന്നു വരുന്ന ഇവള്‍ ആരാണ്? മണവാളന്‍: ആപ്പിള്‍മരച്ചുവട്ടില്‍വച്ച്ഞാന്‍ നിന്നെ ഉണര്‍ത്തി. അവിടെ നിന്റെ അമ്മ ഈറ്റുനോവ്അനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണ്പ്രസവവേദന അനുഭവിച്ചത്. Share on Facebook Share on Twitter Get this statement Link
  • 6 : നിന്റെ ഹൃദയത്തില്‍ മുദ്രയായുംനിന്റെ കരത്തില്‍ അടയാളമായുംഎന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്, അതിശക്തമായ തീജ്ജ്വാല, Share on Facebook Share on Twitter Get this statement Link
  • 7 : ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്‌നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രേമം വിലയ്ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു. Share on Facebook Share on Twitter Get this statement Link
  • സഹോദരന്‍മാര്‍:
  • 8 : നമുക്ക് ഒരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി,വിവാഹാലോചന വരുമ്പോള്‍നമ്മള്‍ എന്തു ചെയ്യും? Share on Facebook Share on Twitter Get this statement Link
  • 9 : അവള്‍ ഒരു മതിലായിരുന്നെങ്കില്‍ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കില്‍നമുക്കു ദേവദാരുപ്പലകകൊണ്ട്.കതകുണ്ടാക്കാമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 10 : ഞാനൊരു മതിലാണ്; സ്തനങ്ങളാണ് ഗോപുരങ്ങള്‍ അപ്പോള്‍ അവന്റെ ദൃഷ്ടിയില്‍ഞാന്‍ സമാധാനം കണ്ടെത്തി. Share on Facebook Share on Twitter Get this statement Link
  • മണവാളന്‍:
  • 11 : സോളമന് ബാല്‍ഹമോണില്‍ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടംപാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : എന്റെ മുന്തിരിത്തോട്ടമാകട്ടെഎന്‍േറതു മാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെ, കൃഷിക്കാര്‍ക്ക് ഇരുനൂറും ഉണ്ടായിക്കൊള്ളട്ടെ. Share on Facebook Share on Twitter Get this statement Link
  • 13 : ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്റെ തോഴിമാര്‍ നിന്റെ സ്വരംശ്രദ്ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 14 : എന്റെ പ്രിയനേ, വേഗം വരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 06:56:27 IST 2024
Back to Top