Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

    
  • 1 : അംഗനമാരില്‍ അഴകാര്‍ന്നവളേ,നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 2 : എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ. Share on Facebook Share on Twitter Get this statement Link
  • 3 : ഞാനെന്റെ പ്രിയന്‍േറതാണ്;എന്റെ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • ഗാനം അഞ്ച് മണവാളന്‍:
  • 4 : എന്റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 7 : നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 8 : നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 9 : എന്നാല്‍ എന്റെ മാടപ്രാവ്, എന്റെ പൂര്‍ണവതി, ഒരുവള്‍മാത്രം. അമ്മയ്ക്ക് അവള്‍ ഓമനയാണ്; ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവള്‍അവികലയാണ്. കന്യകമാര്‍ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളുംഅങ്ങനെതന്നെ അവളെ പുകഴ്ത്തി. Share on Facebook Share on Twitter Get this statement Link
  • 10 : ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്? Share on Facebook Share on Twitter Get this statement Link
  • 11 : ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു; താഴ്‌വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 12 : ഞാനറിയാതെതന്നെ എന്റെ ഭാവന എന്നെ രഥത്തില്‍ എന്റെ നാഥന്റെ അരികില്‍ ഇരുത്തി. Share on Facebook Share on Twitter Get this statement Link
  • തോഴിമാര്‍:
  • 13 : ഷൂലാംകന്യകേ, മടങ്ങിവരൂ.മടങ്ങിവരൂ, ഞങ്ങള്‍ നിന്നെ ഒന്നുകണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മധ്യത്തില്‍നൃത്തം ചെയ്യുന്ന ഷൂലാംകന്യകയെനിങ്ങള്‍ എന്തിനു തുറിച്ചുനോക്കുന്നു? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 18:26:16 IST 2024
Back to Top