Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാടിന്റെ പുസ്തകം

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    സാക്ഷ്യകൂടാരം
  • 1 : പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്‌തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 2 : ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും. Share on Facebook Share on Twitter Get this statement Link
  • 4 : ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിന്റെ വക്കില്‍ നീല നൂല്‍ കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും. Share on Facebook Share on Twitter Get this statement Link
  • 5 : ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്ക വിധത്തിലായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : സ്വര്‍ണം കൊണ്ട് അന്‍പതു കൊളുത്തുകള്‍ ഉണ്ടാക്കണം. ഇരുഗണം വിരികളും കൊളുത്തു കൊണ്ടു യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും. Share on Facebook Share on Twitter Get this statement Link
  • 7 : കൂടാരത്തിന്റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമം കൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 8 : ഓരോ വിരിക്കും മുപ്പതുമുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 9 : അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി കൂടാരത്തിന്റെ മുന്‍ഭാഗത്തു മടക്കിയിടുക. Share on Facebook Share on Twitter Get this statement Link
  • 10 : ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക. Share on Facebook Share on Twitter Get this statement Link
  • 11 : ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 12 : അവശേഷിക്കുന്ന ഒരു പകുതിവിരി കൂടാരത്തിന്റെ പിന്നില്‍ തൂക്കിയിടണം. Share on Facebook Share on Twitter Get this statement Link
  • 13 : മേല്‍വിരിയുടെ നീളത്തില്‍ ഓരോ വശത്തും അവശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം. Share on Facebook Share on Twitter Get this statement Link
  • 14 : ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടു കൂടാരത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : കരുവേല മരത്തിന്റെ പലകകള്‍കൊണ്ടു കൂടാരത്തിനു നിവര്‍ന്നു നില്‍ക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : ഓരോ പലകയുടെയും നീളം പത്തുമുഴവും വീതി ഒന്നരമുഴവും ആയിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 17 : പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍വീതം വേണം. എല്ലാ പലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 18 : കൂടാരത്തിനു ചട്ടപ്പലകകള്‍ ഉണ്ടാക്കണം; തെക്കുവശത്ത് ഇരുപതു പലകകള്‍. Share on Facebook Share on Twitter Get this statement Link
  • 19 : ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്‍പതു പാദകുടങ്ങള്‍ ഉണ്ടാക്കണം; ഓരോ പലകയുടെയും അടിയിലുള്ള രണ്ടു കുടുമകള്‍ക്ക് രണ്ടു പാദകുടങ്ങള്‍ വീതം. Share on Facebook Share on Twitter Get this statement Link
  • 20 : കൂടാരത്തിന്റെ രണ്ടാംവശമായ വടക്കുവശത്തേക്കായി ഇരുപതു പലകകള്‍ നിര്‍മിക്കണം. Share on Facebook Share on Twitter Get this statement Link
  • 21 : ഓരോ പലകയ്ക്കുമിടയില്‍ രണ്ടുവീതം വെള്ളികൊണ്ട് നാല്‍പതു പാദകുടങ്ങള്‍ ഉണ്ടായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 22 : കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്കായി ആറു പലകകള്‍ നിര്‍മിക്കണം. Share on Facebook Share on Twitter Get this statement Link
  • 23 : കൂടാരത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകള്‍ ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 24 : അവയുടെ ചുവടുകള്‍ അകന്നു നില്‍ക്കണം; മുകളില്‍ അവ ഒരു വളയംകൊണ്ടു യോജിപ്പിക്കണം. രണ്ടു പലകകള്‍ക്കും ഇപ്രകാരംതന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 25 : അങ്ങനെ എട്ടു പലകകളും ഓരോ പലകയുടെയും അടിയില്‍ രണ്ടുവീതം വെള്ളി കൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 26 : കരുവേലമരം കൊണ്ട് അഴികള്‍ ഉണ്ടാക്കണം. കൂടാരത്തിന്റെ ആദ്യവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍ വേണം. Share on Facebook Share on Twitter Get this statement Link
  • 27 : കൂടാരത്തിന്റെ രണ്ടാമത്തെ വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 28 : നടുവിലെ അഴി പലകകളുടെ മധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എത്തണം. Share on Facebook Share on Twitter Get this statement Link
  • 29 : പലകകള്‍ സ്വര്‍ണം കൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന് അവയില്‍ സ്വര്‍ണം കൊണ്ടു വളയങ്ങള്‍ നിര്‍മിക്കണം. അഴികളും സ്വര്‍ണംകൊണ്ടു പൊതിയണം. Share on Facebook Share on Twitter Get this statement Link
  • 30 : മലയില്‍വച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണ് കൂടാരം പണിയേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 31 : പിരിച്ച നൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. അതില്‍ കെരൂബുകളെ തുന്നിച്ചേര്‍ക്കണം. Share on Facebook Share on Twitter Get this statement Link
  • 32 : കരുവേലമരം കൊണ്ടു പണിതു സ്വര്‍ണം പൊതിഞ്ഞനാലു തൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മിക്കണം. Share on Facebook Share on Twitter Get this statement Link
  • 33 : തിരശ്ശീല കൊളുത്തുകളില്‍ തൂക്കിയിട്ടതിനുശേഷം സാക്ഷ്യപേടകം അതിനുള്ളിലേക്കു കൊണ്ടുവരണം. ഈ തിരശ്ശീല വിശുദ്ധസ്ഥലത്തു നിന്നു ശ്രീകോവിലിനെ വേര്‍തിരിക്കും. Share on Facebook Share on Twitter Get this statement Link
  • 34 : ശ്രീകോവിലില്‍ സാക്ഷ്യ പേടകത്തിനു മുകളില്‍ കൃപാസനം സ്ഥാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 35 : തിരശ്ശീലയ്ക്കു വെളിയില്‍ മേശയും മേശയ്‌ക്കെതിരേ കൂടാരത്തിന്റെ തെക്കുവശത്തു വിളക്കുകാലും സ്ഥാപിക്കണം. മേശ കൂടാരത്തിന്റെ വടക്കുവശത്തായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 36 : നേര്‍മയില്‍ നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രം കൊണ്ട് കൂടാരവാതിലിന് ഒരുയവനിക ഉണ്ടാക്കണം. Share on Facebook Share on Twitter Get this statement Link
  • 37 : ഈയവനിക തൂക്കിയിടുന്നതിന് കരുവേലമരം കൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവ സ്വര്‍ണത്തില്‍ പൊതിയണം. അവയ്ക്കു സ്വര്‍ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 18:05:13 IST 2024
Back to Top