Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഭാപ്രസംഗക‌ന്‍

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    
  • 1 : ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്‍പം മൗഢ്യം മതി. Share on Facebook Share on Twitter Get this statement Link
  • 2 : ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : മൂഢന്‍ വഴിയേ നടന്നാല്‍ മതി, അല്‍പബുദ്ധിയായ അവന്‍ താന്‍ ഭോഷനാണെന്ന് വെളിപ്പെടുത്തും. Share on Facebook Share on Twitter Get this statement Link
  • 4 : രാജാവ് കോപിച്ചാല്‍ സ്ഥലം വിടാതെ അവിടെത്തന്നെ നില്‍ക്കണം; വിധേയത്വം വലിയ തെറ്റുകള്‍ക്കു പരിഹാരമായി ഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : സൂര്യനു കീഴേ ഞാന്‍ ഒരു തിന്‍മ കണ്ടു. രാജാക്കന്‍മാര്‍ക്കു പറ്റുന്ന ഒരു തെറ്റ്. ഭോഷന്‍ ഉന്നതസ്ഥാനത്തെത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : സമ്പന്നര്‍ താണ തലങ്ങളിലിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കള്‍ അടിമകളെപ്പോലെ കാല്‍നടയായും സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 8 : കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; ചുമരുപൊളിക്കുന്നവന് സര്‍പ്പദംശനമേല്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 9 : കല്ലു വെട്ടുന്നവന് അതുകൊണ്ടുതന്നെ മുറിവേല്‍ക്കും. വിറകു കീറുന്നവന് അതില്‍നിന്ന് അപകടം ഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : മുന തേ ഞ്ഞഇരുമ്പ് കൂര്‍പ്പിക്കാതിരുന്നാല്‍ അധികം ശക്തി പ്രയോഗിക്കേണ്ടി വരും. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, ജ്ഞാനം വിജയംനേടുന്നു. മെരുക്കുന്നതിനുമുന്‍പ് സര്‍പ്പം ദംശിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല. Share on Facebook Share on Twitter Get this statement Link
  • 12 : ജ്ഞാനിയുടെ വചനം പ്രസാദകരമാണ്; ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്; സംസാരത്തിന്റെ അവ സാനം തനി ഭ്രാന്തും. Share on Facebook Share on Twitter Get this statement Link
  • 14 : തനിക്കുശേഷം എന്തു സംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല; വരാനിരിക്കുന്നത് ആരും അറിയുന്നില്ല; എങ്കിലും ഭോഷന്‍ അതിഭാഷണം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : നഗരത്തിലേക്കുള്ള വഴി അറിയാതെ കഷ്ടപ്പെട്ട് ഭോഷന്‍ തളരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ശിശു ഭരണം നടത്തുകയും രാജകുമാരന്‍മാര്‍ ഉഷസ്‌സില്‍ വിരുന്നുണ്ണുകയും ചെയ്യുന്ന രാജ്യമേ, നിനക്കു ഹാ കഷ്ടം! Share on Facebook Share on Twitter Get this statement Link
  • 17 : ആഭിജാത്യമുള്ള രാജാവിനെ ലഭിച്ച രാജ്യം ഭാഗ്യമുള്ളത്. അവിടെ രാജകുമാരന്‍മാര്‍ ശക്തിയാര്‍ജിക്കാന്‍വേണ്ടി, ഉന്‍മത്തരാകാനല്ല, ഉചിത സമയത്തുമാത്രം വിരുന്നു നടത്തുന്ന രാജ്യം ഭാഗ്യമുള്ളത്. Share on Facebook Share on Twitter Get this statement Link
  • 18 : ഉടമസ്ഥന്‍ അശ്രദ്ധനായാല്‍ മേല്‍ക്കൂര ഇടിഞ്ഞുവീഴും; അവന്‍ അലസനായാല്‍ പുര ചോരും. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പം ഉണ്ടാക്കുന്നത് സന്തോഷിക്കാനാണ്; വീഞ്ഞ് ജീവിതത്തിന് ആനന്ദം പകരുന്നു. എന്നാല്‍ എല്ലാറ്റിനും പണം വേണം. Share on Facebook Share on Twitter Get this statement Link
  • 20 : രാജാവിനെ വിചാരത്തില്‍പോലും ശപിക്കരുത്. ഉറക്കറയില്‍പോലും ധനവാനെയും; ആകാശപ്പറ വകള്‍ നിന്റെ ശബ്ദം ഏറ്റെടുക്കും, ഏതെങ്കിലും പതത്രിജാതി അക്കാര്യം ഉതിര്‍ത്തെന്നുവരും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 23:42:33 IST 2024
Back to Top