Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഭാപ്രസംഗക‌ന്‍

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    
  • 1 : വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദനങ്ങളും വീക്ഷിച്ചു. മര്‍ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദകര്‍ക്കായിരുന്നു; ആരും പ്രതികാരം ചെയ്യാന്‍ ഉണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 2 : ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ് മരിച്ചുപോയവരെന്നു ഞാന്‍ വിചാരിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : എന്നാല്‍ ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്‍മാര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനുകീഴേ നടക്കുന്നതിന്‍മകള്‍ കണ്ടിട്ടില്ലാത്തവരുമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : എല്ലാ അധ്വാനവും എല്ലാ വൈദഗ്ധ്യവും മനുഷ്യരുടെ പരസ്പരസ്പര്‍ധയുടെ ഫലമാണെന്നു ഞാന്‍ ഗ്രഹിച്ചു. ഇതും മിഥ്യയും പാഴ്‌വേലയുമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ഭോഷന്‍ കൈയുംകെട്ടിയിരുന്ന് ക്ഷയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഒരുപിടി സ്വസ്ഥതയാണ് ഇരുകൈകളും നിറയെയുള്ള അധ്വാനത്തെക്കാളും പാഴ്‌വേലയെക്കാളും ഉത്തമം. Share on Facebook Share on Twitter Get this statement Link
  • 7 : സൂര്യനു കീഴേ വീണ്ടും ഞാന്‍ മിഥ്യ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 8 : പുത്രനോ സഹോദരനോ ആരുമില്ലാത്തവനും അധ്വാനത്തിന് അറുതിയില്ല. ധനം എത്രയായാലും അവനു മതിവരുന്നില്ല. ആര്‍ക്കുവേണ്ടിയാണ് അധ്വാനിക്കുകയും സന്തോഷങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതെന്ന് അവന്‍ ചിന്തിക്കുന്നില്ല. ഇതും മിഥ്യയും പരിതാപകരവുമാണ്. Share on Facebook Share on Twitter Get this statement Link
  • 9 : രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. കാരണം അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും. Share on Facebook Share on Twitter Get this statement Link
  • 10 : അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്ടമാണ്. Share on Facebook Share on Twitter Get this statement Link
  • 11 : രണ്ടുപേര്‍ ഒരിമിച്ചു കിടന്നാല്‍ അവര്‍ക്കു ചൂടുകിട്ടും, തനിച്ചായാല്‍ എങ്ങനെ ചൂടുകിട്ടും? Share on Facebook Share on Twitter Get this statement Link
  • 12 : ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 13 : നിര്‍ധനനെങ്കിലും ബുദ്ധിമാനായയുവാവാണ് ഉപദേശം നിരസിക്കുന്ന വിഡ്ഢിയും വൃദ്ധനുമായരാജാവിനെക്കാള്‍ ഭേദം. Share on Facebook Share on Twitter Get this statement Link
  • 14 : ഒരുവന് കാരാഗൃഹത്തില്‍നിന്ന് സിംഹാസനത്തിലെത്താന്‍ കഴിഞ്ഞേക്കാം. അവന്‍ താനിപ്പോള്‍ ഭരിക്കുന്ന രാജ്യത്ത് ദരിദ്രനായി ജനിച്ചതാവാം. Share on Facebook Share on Twitter Get this statement Link
  • 15 : അവന്റെ സ്ഥാനത്തു വരേണ്ടിയിരുന്ന ആയുവാവിനെയും സൂര്യനു കീഴിലുള്ള എല്ലാ ജീവികളെയും ഞാന്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 16 : അവന്റെ പ്രജകള്‍ക്ക് എണ്ണമില്ല. അവന്‍ എല്ലാവര്‍ക്കും അധിപനുമായിരുന്നു. എങ്കിലും പിന്നീട് വരുന്നവര്‍ക്ക് അവനില്‍ പ്രീതി തോന്നുകയില്ല. ഇതും മിഥ്യയും പാഴ്‌വേലയുമാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 01:54:01 IST 2024
Back to Top