Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

മുപ്പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 31

    ലമുവേലിന്റെ സൂക്തങ്ങള്‍
  • 1 : മാസ്‌സാരാജാവായ ലമുവേലിന്റെ വാക്കുകള്‍. ഇവ അവനെ അമ്മ പഠിപ്പിച്ചതാണ്. Share on Facebook Share on Twitter Get this statement Link
  • 2 : ആറ്റുനോറ്റിരുന്ന് എന്റെ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്? Share on Facebook Share on Twitter Get this statement Link
  • 3 : നിന്റെ പൗരുഷവും കഴിവുകളും, രാജാക്കന്‍മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി, ധൂര്‍ത്തടിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 4 : അല്ലയോ ലമുവേല്‍, വീഞ്ഞുരാജാക്കന്‍മാര്‍ക്കു ചേര്‍ന്നതല്ല; ലഹരിപാനീയങ്ങളില്‍ ആസക്തിഭരണാധിപന്‍മാര്‍ക്ക് ഉചിതമല്ല. Share on Facebook Share on Twitter Get this statement Link
  • 5 : മദ്യപിക്കുമ്പോള്‍ അവര്‍ കല്‍പനകള്‍മറക്കുകയും കഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍അവഗണിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 6 : ലഹരിപാനീയം, നാശത്തിന്റെ വക്കിലെത്തിയവനും വീഞ്ഞ്, കഠിനദുഃഖത്തില്‍അകപ്പെട്ടിരിക്കുന്നവര്‍ക്കും കൊടുക്കുക. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ കുടിച്ച് ദാരിദ്ര്യവും ദുരിതവുംവിസ്മരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 8 : മൂകരും അനാഥരുമായവരുടെഅവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക. Share on Facebook Share on Twitter Get this statement Link
  • 9 : നീതിപൂര്‍വം വിധിക്കാനും ദരിദ്ര്യരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്ഷിക്കാനുംവേണ്ടി വാക്കുകള്‍ ഉപയോഗിക്കുക. Share on Facebook Share on Twitter Get this statement Link
  • ഉത്തമയായ ഭാര്യ
  • 10 : ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ആര്‍ക്കു കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ. Share on Facebook Share on Twitter Get this statement Link
  • 11 : ഭര്‍ത്താവിന്റെ ഹൃദയം അവളില്‍വിശ്വാസം അര്‍പ്പിക്കുന്നു; അവന്റെ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അവള്‍ ആജീവനാന്തം ഭര്‍ത്താവിനുനന്‍മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 13 : അവള്‍ രോമവും ചണവും ശേഖരിച്ച്ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : പുലര്‍ച്ചയ്ക്കുമുന്‍പേ അവള്‍ഉണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കുഭക്ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവള്‍ നല്ല നിലം നോക്കിവാങ്ങുന്നു; സ്വന്തം സമ്പത്തുകൊണ്ട് അവള്‍മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവള്‍ അരമുറുക്കി കൈച്ചുറുക്കോടെജോലിചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : തന്റെ വ്യാപാരം ലാഭകരമാണോ എന്ന് അവള്‍ പരിശോധിച്ചറിയുന്നു; രാത്രിയില്‍ അവളുടെ വിളക്ക് അണയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അവള്‍ ദണ്‍ഡും തക്ലിയുമുപയോഗിച്ച്‌നൂല്‍ നൂല്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : അവള്‍ ദരിദ്രര്‍ക്കു ദാനം ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : മഞ്ഞുകാലത്തു കുടുംബാഗങ്ങള്‍ക്കുതണുപ്പേല്‍ക്കുമെന്ന് അവള്‍ഭയപ്പെടുന്നില്ല; അവര്‍ക്കു ധരിക്കാന്‍ ഇരട്ടവസ്ത്രങ്ങളുണ്ട്. Share on Facebook Share on Twitter Get this statement Link
  • 22 : അവള്‍ സ്വയം വിരിപ്പുകള്‍ നിര്‍മിക്കുന്നു; മൃദുലവും ധൂമ്രവര്‍ണവുമായപട്ടുവസ്ത്രങ്ങളാണ് അവള്‍ ധരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 23 : ശ്രേഷ്ഠന്‍മാരോടൊപ്പം ഇരിക്കുമ്പോള്‍നഗരകവാടത്തില്‍ അവളുടെ ഭര്‍ത്താവ് ശ്രദ്‌ധേയനാകുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : അവള്‍ ചണവസ്ത്രങ്ങളുണ്ടാക്കിവില്‍ക്കുകയും അരപ്പട്ടകള്‍ വ്യാപാരിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അവള്‍ കഴിവും അന്തസ്സും അണിയുന്നു; ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : അവള്‍ വായ് തുറന്നാല്‍ ജ്ഞാനമേ പുറത്തുവരൂ; ദയാമസൃണമായ ഉപദേശം അവളുടെനാവിലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 27 : കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നു; അലസതയുടെ അപ്പം അവള്‍ ഭക്ഷിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 28 : അവളുടെ സന്താനങ്ങള്‍ അവളെഭാഗ്യവതിയെന്നു വിളിക്കുന്നു; അവളുടെ ഭര്‍ത്താവും അപ്രകാരം ചെയ്യുന്നു; അവന്‍ അവളെ ഇങ്ങനെ പ്രശംസിക്കുന്നു: Share on Facebook Share on Twitter Get this statement Link
  • 29 : പല സ്ത്രീകളും തങ്ങളുടെ കഴിവുകള്‍പ്രകടിപ്പിച്ചിട്ടുണ്ട്; എന്നാല്‍, നീ അവരെയെല്ലാം അതിശയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : സൗകുമാര്യം വഞ്ചനനിറഞ്ഞതുംസൗന്ദര്യം വ്യര്‍ഥവുമാണ്; എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്‍ഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍; അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയായിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 16 23:04:39 IST 2024
Back to Top