Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

    
  • 1 : ആരും പിന്‍തുടരാത്തപ്പോഴുംദുഷ്ടര്‍ പേടിച്ചോടുന്നു; നീതിമാന്‍മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്. Share on Facebook Share on Twitter Get this statement Link
  • 2 : അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു; ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍അതിന്റെ സുസ്ഥിതിദീര്‍ഘകാലം നിലനിര്‍ത്തും. Share on Facebook Share on Twitter Get this statement Link
  • 3 : ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരിഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നപേമാരിയാണ്. Share on Facebook Share on Twitter Get this statement Link
  • 4 : നിയമം ലംഘിക്കുന്നവന്‍ ദുഷ്ടരെപ്രശംസിക്കുന്നു; നിയമം പാലിക്കുന്നവന്‍ അവരോട്ഏറ്റുമുട്ടുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ദുഷ്ടര്‍ നീതി അറിയുന്നില്ല; കര്‍ത്താവിനെ തേടുന്നവര്‍ അതുപൂര്‍ണമായും മനസ്‌സിലാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : വക്രബുദ്ധിയായ ധനവാനെക്കാള്‍, സത്യസന്ധനായ ദരിദ്രനാണു ശ്രേഷ്ഠന്‍. Share on Facebook Share on Twitter Get this statement Link
  • 7 : കല്‍പന പാലിക്കുന്ന പുത്രന്‍ജ്ഞാനിയാണ്; ദുര്‍വൃത്തന്‍മാരുമായി കൂട്ടുകൂടൂന്നവന്‍പിതാവിന് അപമാനം വരുത്തിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : പലിശയും കൊള്ളലാഭവും വഴിനേടിയ സമ്പത്ത് ദരിദ്രരോടു ദയയുളളവന്റെ കൈയില്‍ ചെന്നുചേരും. Share on Facebook Share on Twitter Get this statement Link
  • 9 : നിയമം വകവയ്ക്കാത്തവന്റെ പ്രാര്‍ഥനപോലും വെറുപ്പുളവാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : സത്യസന്ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ത്തന്നെ വീഴും; നിഷ്‌കളങ്കര്‍ക്കു നന്‍മ ഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : താനൊരു ജ്ഞാനിയാണെന്നു ധനികന്‍വിചാരിക്കുന്നു; ബുദ്ധിമാനായ ദരിദ്രന്‍ അവന്റെ തനിനിറം കണ്ടുപിടിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : നീതിമാന്‍മാരുടെ വിജയത്തില്‍ എങ്ങുംആഹ്ലാദം തിരതല്ലുന്നു; ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ജനങ്ങള്‍ഓടിയൊളിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന്കരുണ ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : നിരന്തരം ദൈവഭക്തിയില്‍ കഴിയുന്നവന്‍ അനുഗൃഹീതനാണ്; ഹൃദയം കഠിനമാക്കിവയ്ക്കുന്നവന്‍ദുരിതം അനുഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : നിസ്‌സഹായരുടെമേല്‍ ഭരണം നടത്തുന്ന ദുഷ്ടനായരാജാവ് ഗര്‍ജിക്കുന്ന സിംഹത്തെയോ ഇരതേടുന്ന കരടിയെയോപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 16 : ബുദ്ധിശൂന്യനായരാജാവ് പ്രജകളെക്രൂരമായി പീഡിപ്പിക്കുന്നു; കൊള്ളലാഭം വെറുക്കുന്നവന്ആയുസ്‌സു വര്‍ധിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : കൊലപാതകി മരണംവരെഅലഞ്ഞുതിരിയട്ടെ; ആരും അവന് ഇടം കൊടുക്കരുത്. Share on Facebook Share on Twitter Get this statement Link
  • 18 : ധര്‍മമാര്‍ഗത്തില്‍ ചരിക്കുന്നവന്‍സുരക്ഷിതനായിരിക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവന്‍കുഴിയില്‍ വീഴും. Share on Facebook Share on Twitter Get this statement Link
  • 19 : മണ്ണില്‍ അധ്വാനിക്കുന്നവനു വേണ്ടത്രആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ കടുത്തദാരിദ്ര്യമനുഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : വിശ്വസ്തന്‍ സമൃദ്ധമായിഅനുഗ്രഹിക്കപ്പെടും; ധനികനാവാന്‍ തിടുക്കംകൂട്ടുന്നവന്‍ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 21 : പക്ഷപാതം നന്നല്ല; എങ്കിലും; ഒരപ്പക്കഷണത്തിനു വേണ്ടിപ്പോലുംമനുഷ്യന്‍ തെറ്റുചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ലുബ്ധന്‍ സമ്പത്തിനു പിന്നാലെപരക്കംപായുന്നു; തന്നെ ദാരിദ്ര്യംപിടികൂടുമെന്ന് അവന്‍ അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 23 : മുഖസ്തുതിപറയുന്നവനെക്കാള്‍ശാസിക്കുന്നവനാണു പിന്നീട്പ്രീതിപാത്രമാവുക. Share on Facebook Share on Twitter Get this statement Link
  • 24 : അപ്പനില്‍നിന്നോ അമ്മയില്‍നിന്നോപിടിച്ചുപറിച്ചിട്ട് അതു തെറ്റല്ല എന്നു പറയുന്നവന്‍ ധ്വംസകന്റെ കൂട്ടുകാരനാണ്. Share on Facebook Share on Twitter Get this statement Link
  • 25 : അത്യാഗ്രഹികള്‍ കലഹം ഇളക്കിവിടുന്നു; കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെഐശ്വര്യം നേടും. Share on Facebook Share on Twitter Get this statement Link
  • 26 : സ്വന്തം ബുദ്ധിയില്‍ വിശ്വാസംഅര്‍പ്പിക്കുന്നവന്‍ ഭോഷനാണ്; ജ്ഞാനമാര്‍ഗത്തില്‍ ചരിക്കുന്നവന്‍സുരക്ഷിതനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 27 : ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ക്ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്ക്കുന്നവനുശാപത്തിന്‍മേല്‍ ശാപമുണ്ടാകും. Share on Facebook Share on Twitter Get this statement Link
  • 28 : ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ആളുകള്‍ഓടിയൊളിക്കുന്നു; അവര്‍ അധഃപതിക്കുമ്പോള്‍ നീതിമാന്‍മാര്‍ പ്രബലരാകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 00:07:17 IST 2024
Back to Top