Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    
  • 1 : വേനല്‍ക്കാലത്തു മഞ്ഞുംകൊയ്ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതി ഇണങ്ങുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയുംഎങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 3 : കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കുകടിഞ്ഞാണ്‍, ഭോഷന്റെ മുതുകിനു വടിയും. Share on Facebook Share on Twitter Get this statement Link
  • 4 : ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും. Share on Facebook Share on Twitter Get this statement Link
  • 5 : ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന്അവന്‍ വിചാരിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : ഭോഷന്റെ കൈയില്‍ സന്‌ദേശംകൊടുത്തയയ്ക്കുന്നവന്‍സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • 7 : നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്‌ഭോഷന്‍മാരുടെ നാവില്‍ ആപ്തവാക്യം. Share on Facebook Share on Twitter Get this statement Link
  • 8 : ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 9 : മദ്യപന്റെ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ് ഭോഷന്‍മാരുടെവായില്‍ ആപ്തവാക്യം. Share on Facebook Share on Twitter Get this statement Link
  • 10 : വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 11 : ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 12 : ജ്ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ഭോഷനു കൂടുതല്‍ പ്രതീക്ഷയ്ക്കുവകയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 13 : അലസന്‍ പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 14 : ചുഴിക്കുറ്റിയില്‍ കതകെന്നപോലെഅലസന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അലസന്‍ കൈ പാത്രത്തില്‍ആഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കടുപ്പിക്കുന്നതുപോലുംഅവനു ക്ലേശമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : വകതിരിവോടെ സംസാരിക്കാന്‍ കഴിവുള്ള ഏഴുപേരെക്കാള്‍ കൂടുതല്‍ വിവേകിയാണു താനെന്ന് അലസന്‍ ഭാവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍ വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 18 : അയല്‍ക്കാരനെ വഞ്ചിച്ചിട്ട് ഇതൊരു Share on Facebook Share on Twitter Get this statement Link
  • 19 : നേരമ്പോക്കുമാത്രം എന്നു പറയുന്നവന്‍ തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 20 : വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരന്‍ ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : കരി കനലിനെയും വിറക്അഗ്‌നിയെയുമെന്നപോലെകലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്; അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : മലിനഹൃദയം മറച്ചുവയ്ക്കുന്നമധുരവാക്കുകള്‍ മണ്‍പാത്രത്തിന്റെ പുറത്തെ മിനുക്കുപണിപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 24 : മനസ്‌സില്‍ വിദ്വേഷമുള്ളവന്‍വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അവന്‍ മധുരമായി സംസാരിക്കുമ്പോഴുംഅവനെ വിശ്വസിക്കരുത്; കാരണം, അവന്റെ ഹൃദയത്തില്‍ഏഴു മ്ലേച്ഛതയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 26 : അവന്‍ വിദ്വേഷം കൗശലത്തില്‍മറച്ചുവച്ചാലും അവന്റെ ദുഷ്ടത സംഘത്തില്‍വച്ചുവെളിപ്പെടും. Share on Facebook Share on Twitter Get this statement Link
  • 27 : താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കല്ല്തന്റെ മേല്‍ത്തന്നെ വിഴും. Share on Facebook Share on Twitter Get this statement Link
  • 28 : കള്ളം പറയുന്നത് അതിന് ഇരയായവരെ വെറുക്കുകയാണ്; മുഖസ്തുതി പറയുന്ന നാവ് നാശംവരുത്തിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 10:36:10 IST 2024
Back to Top