Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 25

    സോളമന്റെ സുഭാഷിതങ്ങള്‍ - തുടര്‍ച്ച
  • 1 : യൂദാരാജാവായ ഹെസക്കിയായുടെആളുകള്‍ പകര്‍ത്തിവച്ചസോളമന്റെ സുഭാഷിതങ്ങളാണ് താഴെപ്പറയുന്നവയും. Share on Facebook Share on Twitter Get this statement Link
  • 2 : നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്; രാജാക്കന്‍മാരുടെ മഹത്വമോ കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും. Share on Facebook Share on Twitter Get this statement Link
  • 3 : ആകാശങ്ങളുടെ ഉയരവും ഭൂമിയുടെആഴവുംപോലെ രാജാക്കന്‍മാരുടെ മനസ്‌സും അമേയമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : വെള്ളിയില്‍നിന്നും കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മാണത്തിനുള്ളപദാര്‍ഥമായി. Share on Facebook Share on Twitter Get this statement Link
  • 5 : രാജസന്നിധിയില്‍നിന്നു ദുഷ്ടന്‍മാരെഅകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയില്‍ ഉറച്ചുനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 6 : രാജസന്നിധിയില്‍ മുന്‍നിരയില്‍കയറിനില്‍ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനം പിടിക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 7 : എന്തെന്നാല്‍, രാജസന്നിധിയില്‍വച്ച്പിറകോട്ടു മാറ്റി നിര്‍ത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം മുന്‍പോട്ടു കയറിവരുക എന്ന് ക്ഷണിക്കപ്പെടുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 8 : കണ്ടതാണെങ്കിലും ഒരു കാര്യവുംകോടതിയില്‍ തിടുക്കത്തില്‍ച്ചെന്ന്‌വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട് നീ പറഞ്ഞത്‌തെറ്റാണെന്നു മറ്റൊരുവന്‍തെളിയിച്ചാല്‍, എന്തു ചെയ്യും? Share on Facebook Share on Twitter Get this statement Link
  • 9 : അയല്‍ക്കാരനുമായുള്ള തര്‍ക്കംപരസ്പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്. Share on Facebook Share on Twitter Get this statement Link
  • 10 : അവന്‍ അതു കേള്‍ക്കാനിടയായാല്‍നിന്നെ ഖണ്‍ഡിക്കുകയും നിനക്ക്തീരാത്ത ദുഷ്‌കീര്‍ത്തിയുണ്ടാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 11 : ഉചിതമായ വാക്ക് വെള്ളിത്തകിടില്‍പതിച്ചുവച്ച സ്വര്‍ണനിര്‍മിതമായആപ്പിള്‍പ്പഴംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 12 : ഉപദേശം സ്വീകരിക്കുന്ന കാതുകള്‍ക്ക്ജ്ഞാനിയായ ശാസകന്‍സ്വര്‍ണംകൊണ്ടുളള കര്‍ണാഭരണമോ കണ്ഠാഭരണമോ പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 13 : വിശ്വസ്തനായ ദൂതന്‍,തന്നെ അയച്ചവര്‍ക്ക് കൊയ്ത്തുകാലത്തു തണുപ്പുമായെത്തുന്നമഞ്ഞുപോലെയാണ്; അവന്‍ യജമാനന്‍മാരുടെ മനസ്‌സിനുകുളിര്‍മ നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കൊടുക്കാത്ത ദാനത്തെക്കുറിച്ച്‌വന്‍പു പറയുന്നവന്‍ മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 15 : ക്ഷമകൊണ്ട് ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന് കടുത്തഅസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്. Share on Facebook Share on Twitter Get this statement Link
  • 16 : തേന്‍ കിട്ടിയാല്‍ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ; അല്ലെങ്കില്‍ ചെടിപ്പുതോന്നി ഛര്‍ദിച്ചേക്കാം. Share on Facebook Share on Twitter Get this statement Link
  • 17 : അയല്‍വാസിയുടെ വീട്ടില്‍ ചുരുക്കമായേ പോകാവൂ. അല്ലെങ്കില്‍ മടുപ്പു തോന്നി അവന്‍ നിന്നെ വെറുത്തേക്കാം. Share on Facebook Share on Twitter Get this statement Link
  • 18 : അയല്‍ക്കാരനെതിരായി കള്ളസ്‌സാക്ഷി പറയുന്നവന്‍ ഗദയോ വാളോ കൂരമ്പോ പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 19 : ആപത്കാലത്ത് അവിശ്വസ്തനില്‍അര്‍പ്പിക്കുന്ന വിശ്വാസം കേടുള്ള പല്ലോ മുടന്തുകാലോ പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 20 : വിഷാദമഗ്‌നനുവേണ്ടി പാട്ടു പാടുന്നത്‌കൊടുംതണുപ്പില്‍ ഒരാളുടെ വസ്ത്രംഉരിഞ്ഞുമാറ്റുന്നതുപോലെയും വ്രണത്തില്‍ വിനാഗിരിവീഴ്ത്തുന്നതുപോലെയുമാണ്. Share on Facebook Share on Twitter Get this statement Link
  • 21 : ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവുംദാഹത്തിന് ജലവും കൊടുക്കുക: Share on Facebook Share on Twitter Get this statement Link
  • 22 : അത് അവന്റെ തലയില്‍പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും; കര്‍ത്താവ് നിനക്ക് പ്രതിഫലംനല്‍കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 23 : വടക്കന്‍കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണി പറയുന്ന നാവ് രോഷവും. Share on Facebook Share on Twitter Get this statement Link
  • 24 : കലഹക്കാരിയായ ഭാര്യയോടൊത്തുവീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്. Share on Facebook Share on Twitter Get this statement Link
  • 25 : ദാഹാര്‍ത്തനു ശീതജലംപോലെയാണ്ദൂരദേശത്തുനിന്നെത്തുന്ന സദ്വാര്‍ത്ത. Share on Facebook Share on Twitter Get this statement Link
  • 26 : ദുഷ്ടനു വഴങ്ങുന്ന നീതിമാന്‍ കലങ്ങിയ അരുവിയോ മലിനമായ ഉറവയോ പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 27 : തേന്‍ അധികം കുടിക്കുന്നതു നന്നല്ല;അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കുക. Share on Facebook Share on Twitter Get this statement Link
  • 28 : ആത്മനിയന്ത്രണമില്ലാത്ത മനുഷ്യന്‍കോട്ടകളില്ലാത്തനഗരംപോലെയാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 17 00:31:38 IST 2024
Back to Top