Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

പതിനഞ്ചാം അദ്ധ്യായം


അദ്ധ്യായം 15

    
  • 1 : സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : വിവേകിയുടെ നാവ് അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്; വികടമായ വാക്ക് മനസ്‌സ് പിളര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഭോഷന്‍ തന്റെ പിതാവിന്റെ ഉപദേശംപുച്ഛിച്ചുതള്ളുന്നു; വിവേകി ശാസനം ആദരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : നീതിമാന്‍മാരുടെ ഭവനത്തില്‍ധാരാളം നിക്‌ഷേപങ്ങളുണ്ട്; ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : വിവേകികളുടെ അധരങ്ങള്‍ അറിവ് പരത്തുന്നു; ഭോഷന്‍മാരുടെ മനസ്‌സ് അങ്ങനെയല്ല. Share on Facebook Share on Twitter Get this statement Link
  • 8 : ദുഷ്ടരുടെ ബലി കര്‍ത്താവിന് വെറുപ്പാണ്; സത്യസന്ധരുടെ പ്രാര്‍ഥനഅവിടുത്തെ സന്തോഷിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ദുഷ്ടരുടെ മാര്‍ഗം കര്‍ത്താവിന് വെറുപ്പാണ്; നീതിയില്‍ ചരിക്കുന്നവരെഅവിടുന്ന് സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : നേര്‍വഴിവിട്ടു നടക്കുന്നവന്‍ കര്‍ക്കശമായ ശിക്ഷണത്തിന് വിധേയനാകും; ശാസനം വെറുക്കുന്നവന്‍മരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : പാതാളവും അധോലോകവും കര്‍ത്താവിന് മുന്‍പില്‍ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ? Share on Facebook Share on Twitter Get this statement Link
  • 12 : പരിഹാസകന്‍ ശാസനം ഇഷ്ടപ്പെടുന്നില്ല; അവന്‍ ജ്ഞാനികളെ സമീപിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 13 : സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്‍മേഷം കെടുത്തിക്കളയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ബുദ്ധിമാന്റെ മനസ്‌സ് വിജ്ഞാനം തേടുന്നു; ഭോഷന്‍മാരുടെ വദനത്തിന് ആഹാരംഭോഷത്തമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : ദുഃഖിതരുടെ ദിനങ്ങള്‍ ക്ലേശഭൂയിഷ്ഠമാണ്; സന്തുഷ്ടമായ ഹൃദയം നിരന്തരംവിരുന്ന് ആസ്വദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : വലിയ സമ്പത്തും അതോടൊത്തുള്ളഅനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെഅല്‍പംകൊണ്ടു കഴിയുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 17 : സ്‌നേഹപൂര്‍വം വിളമ്പുന്നസസ്യാഹാരമാണ് വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം. Share on Facebook Share on Twitter Get this statement Link
  • 18 : മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അലസന്റെ മാര്‍ഗം മുള്‍പ്പടര്‍പ്പുകളാല്‍ആവൃതമാണ്; സ്ഥിരോത്‌സാഹിയുടെ വഴി നിരപ്പായരാജവീഥിയത്രേ. Share on Facebook Share on Twitter Get this statement Link
  • 20 : വിവേകിയായ പുത്രന്‍ പിതാവിനെസന്തോഷിപ്പിക്കുന്നു; ഭോഷന്‍ അമ്മയെ നിന്ദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ബുദ്ധിഹീനന്‍ ഭോഷത്തത്തില്‍ആനന്ദിക്കുന്നു; ബുദ്ധിമാന്‍ നേര്‍വഴിക്കു നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍അവ വിജയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ഉചിതമായ മറുപടി പറയുക ഒരുവന്ആഹ്ലാദകരമത്രേ, സന്ദര്‍ഭോചിതമായ വാക്ക് എത്രനന്ന്. Share on Facebook Share on Twitter Get this statement Link
  • 24 : വിവേകിയുടെ വഴി മേലോട്ട്,ജീവനിലേക്ക് നയിക്കുന്നു; താഴെയുള്ള പാതാളത്തെ വിട്ടകലുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അഹങ്കാരിയുടെ ഭവനം കര്‍ത്താവ്‌നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്ന്‌സംരക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : ദുഷ്ടരുടെ ആലോചനകള്‍ കര്‍ത്താവിന് വെറുപ്പാണ്; നിഷ്‌കളങ്കരുടെ വാക്കുകള്‍അവിടുത്തേക്കു പ്രീതികരവും. Share on Facebook Share on Twitter Get this statement Link
  • 27 : നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ജീവിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : നീതിമാന്‍മാര്‍ ആലോചിച്ച് ഉത്തരം കൊടുക്കുന്നു; ദുഷ്ടരുടെ അധരങ്ങള്‍ ദുഷ്ടതവമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : കര്‍ത്താവ് ദുഷ്ടരില്‍നിന്ന്അകന്നിരിക്കുന്നു; നീതിമാന്‍മാരുടെ പ്രാര്‍ഥനചെവിക്കൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : തിളങ്ങുന്ന കണ്ണ് ഹൃദയത്തെസന്തോഷിപ്പിക്കുന്നു; സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 32 : പ്രബോധനം അവഗണിക്കുന്നവന്‍തന്നെത്തന്നെ ദ്രോഹിക്കുന്നു; ശാസനം അനുസരിക്കുന്നവന്‍അറിവു നേടുന്നു. Share on Facebook Share on Twitter Get this statement Link
  • 33 : ദൈവഭക്തി ജ്ഞാനത്തിനുള്ളപരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 10:30:27 IST 2024
Back to Top