Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ജ്ഞാനം ദൈവദാനം
  • 1 : ജ്ഞാനം വിളിച്ചു പറയുന്നതും അറിവ് ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ? Share on Facebook Share on Twitter Get this statement Link
  • 2 : വീഥികളിലും വഴിയരികിലുള്ളകുന്നുകളിലും, അവള്‍നിലയുറപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : നഗരകവാടത്തില്‍ വാതിലിന് അരികേനിന്നുകൊണ്ട് അവള്‍വിളിച്ചുപറയുന്നു; Share on Facebook Share on Twitter Get this statement Link
  • 4 : മനുഷ്യരേ, ഞാന്‍ നിങ്ങളോടാണ്‌വിളിച്ചുപറയുന്നത്; നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ ആഹ്വാനം ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • 5 : അല്‍പബുദ്ധികളേ, വകതിരിവുപഠിക്കുവിന്‍, ഭോഷരേ,ശ്രദ്ധിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 6 : കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്; എന്റെ അധരങ്ങളില്‍നിന്ന് ഉചിതമായവാക്കുകള്‍ പുറപ്പെടും. Share on Facebook Share on Twitter Get this statement Link
  • 7 : ഞാന്‍ സത്യം വചിക്കും; തിന്‍മ എന്റെ അധരങ്ങള്‍ക്ക്അരോചകമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ വാക്കുകള്‍ നീതിയുക്തമാണ്; വളച്ചൊടിച്ചതോ വക്രമോ ആയിഒന്നും അതിലില്ല. Share on Facebook Share on Twitter Get this statement Link
  • 9 : ഗ്രഹിക്കുന്നവന് അവ ഋജുവാണ്; അറിവു നേടുന്നവര്‍ക്കുന്യായയുക്തവും. Share on Facebook Share on Twitter Get this statement Link
  • 10 : എന്റെ പ്രബോധനം വെള്ളിക്കു പകരവും എന്റെ ജ്ഞാനം വിശിഷ്ടമായ സ്വര്‍ണത്തിനു പകരവും ആണ്. Share on Facebook Share on Twitter Get this statement Link
  • 11 : എന്തെന്നാല്‍, ജ്ഞാനം രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠമത്രേ; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നുംഅതിനു തുല്യമല്ല. Share on Facebook Share on Twitter Get this statement Link
  • 12 : ജ്ഞാനമാണ് ഞാന്‍; എന്റെ വാസം വിവേകത്തിലും. അറിവും വിവേചനാശക്തിയുംഎനിക്കുണ്ട്. Share on Facebook Share on Twitter Get this statement Link
  • 13 : ദൈവഭക്തി തിന്‍മയെ വെറുക്കലാണ്; അഹംഭാവം, ഗര്‍വ്, ദുര്‍മാര്‍ഗം,ദുര്‍വചനം എന്നിവ ഞാന്‍ വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : മാര്‍ഗനിര്‍ദേശ വൈഭവവുംകാര്യശേഷിയും എനിക്കുണ്ട്; അറിവും ശക്തിയും എന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 15 : രാജാക്കന്‍മാര്‍ ഭരിക്കുന്നതും,അധികാരികള്‍ നീതി നടത്തുന്നതുംഞാന്‍ മുഖേനയാണ്. Share on Facebook Share on Twitter Get this statement Link
  • 16 : ഞാന്‍ മുഖാന്തരം നാടുവാഴികള്‍അധികാരം നടത്തുന്നു; പ്രഭുക്കന്‍മാര്‍ ഭൂമി ഭരിക്കുന്നതുംഅങ്ങനെതന്നെ. Share on Facebook Share on Twitter Get this statement Link
  • 17 : എന്നെ സ്‌നേഹിക്കുന്നവരെ ഞാനുംസ്‌നേഹിക്കുന്നു; ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍എന്നെ കണ്ടെത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : സമ്പത്തും ബഹുമാനവും നിലനില്‍ക്കുന്ന ധനവും ഐശ്വര്യവും എന്റെ അടുക്കലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 19 : എന്നില്‍നിന്നുള്ള ഫലം സ്വര്‍ണത്തെക്കാള്‍, തങ്കത്തെക്കാള്‍പോലും, ശ്രേഷ്ഠമത്രേ; എന്റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും. Share on Facebook Share on Twitter Get this statement Link
  • 20 : ഞാന്‍ നീതിയുടെ മാര്‍ഗത്തിലുംന്യായത്തിന്റെ പാതകളിലും ചരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഞാന്‍ എന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭണ്‍ഡാരം നിറയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : കര്‍ത്താവ് തന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : യുഗങ്ങള്‍ക്കു മുന്‍പ്, ഭൂമിയുടെആവിര്‍ഭാവത്തിനു മുന്‍പ്, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 24 : സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായഅരുവികള്‍ക്കും മുന്‍പുതന്നെഎനിക്കു ജന്‍മം കിട്ടി. Share on Facebook Share on Twitter Get this statement Link
  • 25 : പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കുംരൂപം കിട്ടുന്നതിനു മുന്‍പ് ഞാനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 26 : ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്നതിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 27 : അവിടുന്ന് ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്രത്തിനുമീതേ ചക്രവാളം നിര്‍മിച്ചപ്പോഴും Share on Facebook Share on Twitter Get this statement Link
  • 28 : ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും Share on Facebook Share on Twitter Get this statement Link
  • 29 : ജലം തന്റെ കല്‍പന ലംഘിക്കാതിരിക്കാന്‍ വേണ്ടി സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും Share on Facebook Share on Twitter Get this statement Link
  • 30 : വിദഗ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ അവിടുത്തെ അരികിലുണ്ടായിരുന്നു. അനുദിനം ആഹ്ലാദിച്ചുകൊണ്ടും അവിടുത്തെ മുന്‍പില്‍ സദാ സന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 31 : മനുഷ്യന്‍ അധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും മനുഷ്യപുത്രരില്‍ ആനന്ദംകണ്ടെത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 32 : ആകയാല്‍, മക്കളേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍; എന്റെ മാര്‍ഗങ്ങള്‍ പിന്തുടരുന്നഒക്ത ഭാഗ്യവാന്‍മാരാണ്. Share on Facebook Share on Twitter Get this statement Link
  • 33 : പ്രബോധനം കേട്ടു വിവേകികളായിത്തീരുവിന്‍; അതിനെ അവഗണിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 34 : എന്റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്, എന്റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്, എന്റെ വാക്കു കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 35 : എന്തെന്നാല്‍, എന്നെ കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നു; കര്‍ത്താവിന്റെ പ്രീതി നേടുകയുംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 36 : എന്നാല്‍, എന്നെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവന്‍ മരണത്തെയാണ് സ്‌നേഹിക്കുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 22:36:55 IST 2024
Back to Top