Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    ജ്ഞാനത്തിന്റെ സത്ഫലങ്ങള്‍
  • 1 : മകനേ, എന്റെ വാക്കു കേള്‍ക്കുകയുംഎന്റെ നിയമം കാത്തു സൂക്ഷിക്കുകയും ചെയ്യുക; Share on Facebook Share on Twitter Get this statement Link
  • 2 : നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്റെ നേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 3 : പൊരുളറിയാന്‍വേണ്ടി കേണപേക്ഷിക്കുക; അറിവിനുവേണ്ടി വിളിച്ചപേക്ഷിക്കുക. Share on Facebook Share on Twitter Get this statement Link
  • 4 : നീ അതിനെ വെള്ളിയെന്നപോലെ തേടുകയും നിഗൂഢനിധിയെന്നപോലെഅന്വേഷിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 5 : അപ്പോള്‍ നീ ദൈവഭക്തിയെന്തെന്നുഗ്രഹിക്കുകയും ദൈവത്തെക്കുറിച്ചുള്ള അറിവുനേടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 6 : എന്തെന്നാല്‍, കര്‍ത്താവ് ജ്ഞാനം നല്‍കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവുംവിവേകവും പുറപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്ന് സത്യസന്ധര്‍ക്കായിഅന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു; ധര്‍മിഷ്ഠര്‍ക്ക് അവിടുന്ന് പരിചയായിവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്ന് നീതിയുടെ മാര്‍ഗങ്ങള്‍സംരക്ഷിക്കുന്നു; തന്റെ വിശുദ്ധരുടെ വഴികാത്തുസൂക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അപ്പോള്‍ നീ നീതിയുംന്യായവുംധര്‍മവും എല്ലാ നല്ല വഴികളും ഗ്രഹിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ജ്ഞാനം നിന്റെ ഹൃദയത്തില്‍ നിറയുകയും അറിവ് ആത്മാവിനെആഹ്ലാദിപ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 11 : വിവേചനാശക്തി നിന്നെകാത്തുകൊള്ളുകയും അറിവ് നിന്നെ സംരക്ഷിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 12 : ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷികളില്‍നിന്നും അതു നിന്നെ മോചിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 13 : അവരാകട്ടെ ഇരുളിന്റെ വഴികളില്‍ചരിക്കാന്‍ സത്യസന്ധതയുടെമാര്‍ഗങ്ങള്‍ ഉപേക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ തിന്‍മ ചെയ്യുന്നതില്‍സന്തോഷിക്കുകയും അതിന്റെ വൈകൃതത്തില്‍ആഹ്ലാദിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവരുടെ വഴികള്‍ കുടിലമാണ്; അവര്‍ നേര്‍വഴി വിട്ടുനടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : നീ ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്, സൈ്വരിണിയുടെ ചാടുവാക്കുകളില്‍നിന്ന് രക്ഷപ്പെടുക. Share on Facebook Share on Twitter Get this statement Link
  • 17 : അവള്‍ തന്റെ യൗവനത്തിലെ സഹചരനെ പരിത്യജിക്കുകയും തന്റെ ദൈവത്തിന്റെ ഉടമ്പടിവിസ്മരിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അവളുടെ ഭവനം മരണത്തില്‍ താഴുന്നു; അവളുടെ പാത നിഴലുകളുടെലോകത്തിലേക്കുനയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അവളുടെ അടുത്തേക്കു പോകുന്നവര്‍മടങ്ങിവരുന്നില്ല; ജീവന്റെ വഴികള്‍ വീണ്ടെടുക്കുന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 20 : അതിനാല്‍, നീ സജ്ജനങ്ങളുടെവഴിയില്‍ സഞ്ചരിക്കുക; നീതിമാന്‍മാരുടെ മാര്‍ഗത്തില്‍നിന്ന്‌വ്യതിചലിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 21 : സത്യസന്ധര്‍ ദേശത്തു വസിക്കുകയുംധര്‍മിഷ്ഠര്‍ അവിടെ നിലനില്‍ക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 22 : ദുഷ്ടരാകട്ടെ ദേശത്തുനിന്ന്‌വിച്‌ഛേദിക്കപ്പെടും;വഞ്ചകര്‍ പിഴുതെറിയപ്പെടും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 07:15:48 IST 2024
Back to Top