Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

    ജ്ഞാനത്തിന്റെ നിഗൂഢത
  • 1 : വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 2 : ഇരുമ്പ് ഭൂമിയില്‍ നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍ നിന്ന് ഉരുക്കിയെടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : മനുഷ്യന്‍ അന്ധകാരത്തെ വകവയ്ക്കാതെ കൊടും തമസ്‌സിന്റെ അങ്ങേ അതിര്‍ത്തിയില്‍ അയിരിനു വേണ്ടി തിരയുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ നിന്ന് അകലെ താഴ്‌വരയില്‍ അവര്‍ ഖനികള്‍ കുഴിക്കുന്നു; അവരെ യാത്രക്കാര്‍ വിസ്മരിച്ചു പോയി. അവര്‍ മനുഷ്യരില്‍നിന്നകലെ ഖനികളില്‍ കയറില്‍ത്തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഭൂമിയില്‍ നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്‌നിയാലെന്നപോലെ തിളച്ചുമറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അതിന്റെ കല്ലുകള്‍ക്കിടയില്‍ ഇന്ദ്രനീലവും സ്വര്‍ണത്തരികളും ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 7 : കഴുകന്‍ ആ വഴി അറിയുന്നില്ല; പ്രാപ്പിടിയന്‍ അതു കണ്ടിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 8 : ഘോരമൃഗങ്ങള്‍ ആ വഴി നടന്നിട്ടില്ല. സിംഹവും അതിലേ പോയിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 9 : മനുഷ്യന്‍ തീപ്പാറയില്‍ കൈവയ്ക്കുന്നു. അവന്‍ പര്‍വതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : പാറയില്‍ അവന്‍ ചാലുകള്‍ കീറുന്നു. വിലപിടിച്ച ഓരോ പദാര്‍ഥവും അവന്റെ കണ്ണില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : വെള്ളം ഒലിച്ചിറങ്ങാത്ത വിധം അവന്‍ അരുവികള്‍ക്ക് അണകെട്ടുന്നു. മറഞ്ഞിരുന്നവ അവന്‍ പുറത്തെടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍, ജ്ഞാനം എവിടെ കണ്ടെണ്ടത്തും? അറിവിന്റെ സ്ഥാനം എവിടെ? Share on Facebook Share on Twitter Get this statement Link
  • 13 : അങ്ങോട്ടുള്ള വഴി മനുഷ്യന്‍ അറിയുന്നില്ല. ജീവിക്കുന്നവരുടെ നാട്ടില്‍ അതു കണ്ടുകിട്ടുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 14 : അഗാധത പറയുന്നു: അത് എന്നിലില്ല. സമുദ്രം പറയുന്നു: അത് ഇവിടെയില്ല. Share on Facebook Share on Twitter Get this statement Link
  • 15 : സ്വര്‍ണം കൊടുത്താല്‍ അതു കിട്ടുകയില്ല. വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 16 : ഓഫീര്‍പ്പൊന്നും ഇന്ദ്രനീലവും ഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല. Share on Facebook Share on Twitter Get this statement Link
  • 17 : സ്വര്‍ണത്തിനും സ്ഫടികത്തിനും അതിനോടു സമാനതയില്ല. തങ്കംകൊണ്ടുള്ള ആഭരണങ്ങള്‍ക്കുവേണ്ടിയും അതു കൈമാറാന്‍ പറ്റുകയില്ല. Share on Facebook Share on Twitter Get this statement Link
  • 18 : പവിഴത്തിന്റെയോ പളുങ്കിന്റെയോ പേരു പറയുകപോലും വേണ്ടാ; ജ്ഞാനം മുത്തിനെക്കാള്‍ അമൂല്യമാണ്. Share on Facebook Share on Twitter Get this statement Link
  • 19 : എത്യോപ്യായിലെ പുഷ്യരാഗത്തെയും ഇതിനോടു താരതമ്യപ്പെടുത്തുക സാധ്യമല്ല. തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാന്‍ കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : അപ്പോള്‍, ജ്ഞാനം എവിടെ നിന്നു വരുന്നു? അറിവ് എവിടെ സ്ഥിതിചെയ്യുന്നു? Share on Facebook Share on Twitter Get this statement Link
  • 21 : ജീവിക്കുന്നവരുടെ കണ്ണില്‍ നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു; ആകാശപ്പറവകള്‍ക്കും അത് അഗോചരമാണ്. Share on Facebook Share on Twitter Get this statement Link
  • 22 : നരകവും മരണവും പറയുന്നു: ഞങ്ങള്‍ അതെപ്പറ്റി കേട്ടിട്ടേയുള്ളു. Share on Facebook Share on Twitter Get this statement Link
  • 23 : അതിലേക്കുള്ള വഴിയും അതിന്റെ ആസ്ഥാനവും ദൈവം അറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : എന്തെന്നാല്‍, അവിടുന്ന് ഭൂമിയുടെ അതിര്‍ത്തിവരെ കാണുന്നു. ആകാശത്തിന്‍ കീഴുള്ളതെല്ലാം അവിടുന്ന് ദര്‍ശിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അവിടുന്ന് കാറ്റിനു ശക്തികൊടുക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയും ചെയ്തപ്പോള്‍ Share on Facebook Share on Twitter Get this statement Link
  • 26 : മഴയ്‌ക്കൊരു നിയമവും ഇടിമിന്നലിനൊരു മാര്‍ഗവും നിര്‍ണയിച്ചപ്പോള്‍ Share on Facebook Share on Twitter Get this statement Link
  • 27 : അവിടുന്ന് ജ്ഞാനത്തെ ദര്‍ശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് അതിന്റെ ആഴം അളക്കുകയും മൂല്യം നിര്‍ണയിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 28 : അവിടുന്ന് മനുഷ്യനോടു പറഞ്ഞു: ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്‍മയില്‍ നിന്ന് അശലുന്നതാണു വിവേകം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 22:20:32 IST 2024
Back to Top