6 : നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരുദിവസത്തെ പ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല.
7 : എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ.
8 : ദൈവം അധര്‍മിയെ വെട്ടിനീക്കുമ്പോള്‍, അവന്റെ ജീവന്‍ എടുത്തുകളയുമ്പോള്‍, അവന്റെ പ്രത്യാശ എന്തായിരിക്കും?
9 : കഷ്ടത അവന്റെ മേല്‍ വന്നുകൂടുമ്പോള്‍ ദൈവം അവന്റെ നിലവിളി ശ്രവിക്കുമോ?