Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

  • 1 : എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍ നിന്ന് ഞാന്‍ സംസാരിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന് അറിയിക്കണമെന്നും ഞാന്‍ ദൈവത്തോടു പറയും. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങയുടെ സൃഷ്ടികളെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്റെ പദ്ധതികളെ Share on Facebook Share on Twitter Get this statement Link
  • 4 : അനുകൂലിക്കുന്നതും അങ്ങേക്ക് യോജിച്ചതാണോ? Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ നിഷ്‌കളങ്കനാണെന്നും അങ്ങയുടെ കരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്നും Share on Facebook Share on Twitter Get this statement Link
  • 6 : അറിയുന്ന അങ്ങ് എന്റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അങ്ങേക്ക് മനുഷ്യനേത്രങ്ങളാണോ ഉള്ളത്? Share on Facebook Share on Twitter Get this statement Link
  • 7 : മനുഷ്യന്‍ കാണുന്നതുപോലെയാണോ അങ്ങ് ദര്‍ശിക്കുന്നത്? അങ്ങയുടെ ദിനങ്ങളും വര്‍ഷങ്ങളും മനുഷ്യന്റേതുപോലെയാണോ? Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങയുടെ കരങ്ങള്‍ എനിക്കു രൂപംനല്‍കി എന്നെ സൃഷ്ടിച്ചു. എന്നാല്‍, ഇപ്പോള്‍ അങ്ങ് എനിക്കെതിരേ തിരിഞ്ഞ് എന്നെ നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : കളിമണ്ണുകൊണ്ടാണ് അങ്ങ് എന്നെ സൃഷ്ടിച്ചതെന്ന് അനുസ്മരിക്കണമേ! പൊടിയിലേക്കു തന്നെ അങ്ങ് എന്നെ തിരിച്ചയയ്ക്കുമോ? Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങ് എന്നെ പാലുപോലെ പകര്‍ന്ന്‌ തൈരുപോലെ ഉറ കൂട്ടിയില്ലേ? Share on Facebook Share on Twitter Get this statement Link
  • 11 : അങ്ങ് ചര്‍മവും മാംസവും കൊണ്ട് എന്നെ ആവരണം ചെയ്തു; അസ്ഥിയും സ്‌നായുക്കളും കൊണ്ട് എന്നെ തുന്നിച്ചേര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 12 : അങ്ങ് എന്നില്‍ ജീവനും ഗാഢമായ സ്‌നേഹവും നിക്‌ഷേപിച്ചു. അങ്ങയുടെ പരിപാലന എന്റെ ആത്മാവിനെ സംരക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : എന്നിട്ടും ഇവയെല്ലാം അങ്ങ് ഹൃദയത്തില്‍ മറച്ചുവച്ചിരുന്നു; അങ്ങയുടെ ഉദ്‌ദേശ്യം ഇതായിരുന്നു എന്ന് ഞാന്‍ മനസ്‌സിലാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ഞാന്‍ പാപം ചെയ്താല്‍ അങ്ങ് എന്നെ ശ്രദ്ധിക്കുന്നു; എന്റെ അതിക്രമങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാതെ വിടുന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 15 : ഞാന്‍ ദുഷ്ടനാണെങ്കില്‍, എനിക്കു ദുരിതം! ഞാന്‍ നീതിമാനാണെങ്കില്‍ എനിക്കു ശിരസ്‌സ് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അവമാനബോധത്തോടെ ഞാന്‍ എന്റെ പീഡകളെ കാണുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഞാന്‍ ശിരസ്‌സുയര്‍ത്തിയാല്‍ സിംഹത്തെപ്പോലെ അങ്ങ് എന്നെ വേട്ടയാടും; വീണ്ടും അങ്ങ് എനിക്കെതിരായി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : എനിക്കെതിരേ അങ്ങ് പുതിയ സാക്ഷികളെ അവതരിപ്പിക്കും. എന്റെ നേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങ് വര്‍ധിപ്പിക്കും. പുതിയ സൈന്യനിരയെ അങ്ങ് എനിക്കെതിരേ അണിനിരത്തും. Share on Facebook Share on Twitter Get this statement Link
  • 18 : അമ്മയുടെ ഉദരത്തില്‍ നിന്ന് എന്തിന് Share on Facebook Share on Twitter Get this statement Link
  • 19 : അങ്ങ് എന്നെ പുറത്തുകൊണ്ടുവന്നു? ജന്‍മം ലഭിക്കാത്തവനെപ്പോലെ, അമ്മയുടെ ഉദരത്തില്‍ നിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോയിരുന്നെങ്കില്‍ ! ആരുമെന്നെ കാണുന്നതിനു മുന്‍പ് ഞാന്‍ മരിച്ചിരുന്നെങ്കില്‍ ! Share on Facebook Share on Twitter Get this statement Link
  • 20 : അന്ധകാരാവൃതമായ സ്ഥലത്തേക്ക്, Share on Facebook Share on Twitter Get this statement Link
  • 21 : പ്രകാശം Share on Facebook Share on Twitter Get this statement Link
  • 22 : തമസ്‌സുപോലെയിരിക്കുന്ന, അന്ധകാരത്തിന്റെയും ശൂന്യതയുടെയും ദേശത്തേക്ക്, ഒരിക്കലും മടങ്ങിവരാത്തവിധം ഞാന്‍ പോകുന്നതിനുമുന്‍പ് എന്നെ ഏകനായി വിടുക; ഞാന്‍ അല്‍പം ആശ്വാസം കണ്ടെണ്ടത്തട്ടെ. എന്റെ ജീവിതകാലം ഹ്രസ്വമല്ലേ? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 02:24:01 IST 2024
Back to Top