3 : ഏഷ്യയിലെ രാജാവായ സെല്യൂക്കസ്‌പോലും ബലിയര്‍പ്പണത്തിനാവശ്യമായ തുക സ്വന്തം ഭണ്‍ഡാരത്തില്‍ നിന്നു നല്‍കിപ്പോന്നു.
4 : എന്നാല്‍, ബഞ്ചമിന്‍ഗോത്രജനായ ശിമയോന്‍ ദേവാലയവിചാരിപ്പുകാരനായി നിയമിക്കപ്പെട്ടപ്പോള്‍ നഗരത്തിലെ ചന്തയുടെ നടത്തിപ്പ് സംബന്ധിച്ച് പ്രധാനപുരോഹിതന്‍ ഓനിയാസുമായി ഇടഞ്ഞു.
5 : ഓനിയാസ് വഴങ്ങാഞ്ഞതിനാല്‍, ശിമയോന്‍ ദക്ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപതിയും താര്‍സൂസുകാരനുമായ അപ്പൊളോണിയൂസിനെ സമീപിച്ചു.
6 : ജറുസലെമിലെ ഭണ്‍ഡാരം കണക്കില്ലാത്ത പണംകൊണ്ടു നിറഞ്ഞെന്നും, അതു ബലിയര്‍പ്പണത്തിന്റെ ഇനത്തില്‍പ്പെടുന്നതല്ലെന്നും രാജാവിന്റെ നിയന്ത്രണത്തില്‍ വരുത്താന്‍ കഴിയുമെന്നും അവന്‍ അറിയിച്ചു.
7 : രാജാവിനെ സന്ദര്‍ശിച്ച്, അപ്പൊളോണിയൂസ് ഈ പണത്തെപ്പറ്റി തനിക്കു കിട്ടിയ വിവരങ്ങള്‍ പറഞ്ഞു. പണം എടുത്തു മാറ്റുന്നതിനു തന്റെ കാര്യസ്ഥനായ ഹെലിയോദോറസിനെ രാജാവു നിയോഗിച്ചു.
8 : ഹെലിയോദോറസ് ഉടന്‍തന്നെ ദക്ഷിണസിറിയായിലെയും ഫെനിഷ്യയിലെയും നഗരങ്ങള്‍ പരിശോധിക്കാനെന്ന ഭാവേന പുറപ്പെട്ടു. രാജകല്‍പന നടപ്പിലാക്കുകയായിരുന്നു അവന്റെ യഥാര്‍ഥോദ്‌ദേശ്യം.
9 : ജറുസലെമില്‍ എത്തിയപ്പോള്‍ പ്രധാനപുരോഹിതന്‍ അവനെ സൗഹാര്‍ദപൂര്‍വം സ്വീകരിച്ചു. ആഗമനോദ്‌ദേശ്യമറിയിച്ച ശേഷം അവന്‍ തനിക്കു ലഭിച്ചിരുന്ന വിവരങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ആരാഞ്ഞു.
10 : വിധവകളുടെയും അനാഥരുടെയും നിക്‌ഷേപങ്ങളും
11 : തോബിയാസിന്റെ പുത്രനും ഉന്നതസ്ഥാനിയുമായ ഹിര്‍കാനൂസിന്റെ നിക്‌ഷേപവും ചേര്‍ന്ന് മൊത്തം നാനൂറു താലന്ത് വെള്ളിയും ഇരുനൂറ് താലന്ത് സ്വര്‍ണവും ഉണ്ടെന്നു പ്രധാന പുരോഹിതന്‍ വിശദീകരിച്ചു. ദുഷ്ടനായ ശിമയോന്‍ വസ്തുതകള്‍ അങ്ങേയറ്റം തെറ്റിദ്ധരിപ്പിച്ചിരുന്നു.
12 : ലോകം മുഴുവന്‍ ആദരിക്കുന്ന ആ ദേവാലയത്തിന്റെ പവിത്രതയിലും അഭംഗുരതയിലും ആ സ്ഥലത്തിന്റെ പരിശുദ്ധിയിലും വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനത്തോടു തെറ്റു ചെയ്യുക അസാധ്യമാണെന്നും അവന്‍ പറഞ്ഞു.
13 : എന്നാല്‍ രാജ കല്‍പനയുള്ളതിനാല്‍ പണമെല്ലാം രാജഭണ്‍ ഡാരത്തിലേക്കു കണ്ടുകെട്ടേണ്ടതാണെന്നു ഹെലിയോദോറസ് പറഞ്ഞു.
14 : അനന്തരം, അവന്‍ ഒരു ദിവസം നിശ്ചയിച്ച് നിക്‌ഷേപപരിശോധനയുടെ മേല്‍നോട്ടം വഹിക്കാന്‍ അകത്തു പ്രവേശിച്ചു. നഗരം ദുഃഖത്തിലാണ്ടു.
24 : അവന്‍ അംഗരക്ഷകരോടൊത്തു ഭണ്‍ഡാരത്തെ സമീപിച്ചപ്പോള്‍ സകല ശക്തികളുടെയും സമ്രാട്ടും പരമാധികാരിയുമായവന്‍ അതിമഹത്തായ ശക്തി പ്രകടിപ്പിച്ചു. ഹെലിയോദോറസിനെ അനുഗമിക്കാന്‍ ധൈര്യം കാണിച്ചവര്‍ ദൈവത്തിന്റെ ശക്തി ദര്‍ശിച്ചു സ്തബ്ധരും ഭയചകിതരുമായി.
25 : പ്രൗഢമായ കോപ്പുകള്‍ അണിഞ്ഞ ഒരു കുതിര ഭയാനകമായ മുഖഭാവമുളള ഒരുവനെ വഹിച്ചുകൊണ്ട് അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതു ഹെലിയോദോറസിന്റെ നേരേ കോപാവേശത്തോടെ പാഞ്ഞു ചെന്നു മുന്‍കാലുകള്‍കൊണ്ട്, അവനെ തൊഴിച്ചു. കുതിരപ്പുറത്തിരുന്നവന്‍ സ്വര്‍ണംകൊണ്ടുള്ള പടച്ചട്ടയും ആയുധങ്ങളും ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു.
26 : അസാമാന്യമായ കരുത്തുള്ള അതീവസുന്ദരന്‍മാരായ രണ്ടുയുവാക്കള്‍ മനോഹര വസ്ത്രങ്ങള്‍ അണിഞ്ഞ് ഹെലിയോദോറസിന്റെ ഇരുവശങ്ങളിലും നിന്ന് അവനെ നിരന്തരമായി പ്രഹരിക്കുന്നതായും കാണപ്പെട്ടു.
27 : അവന്‍ പെട്ടെന്നു നിലംപതിച്ചു, അന്ധകാരം അവനെ മൂടി. അനുയായികള്‍ വന്ന് അവനെ എടുത്ത് മഞ്ചത്തില്‍ കിടത്തി.
28 : അവര്‍ അവനെ പുറത്തേക്കു കൊണ്ടുപോയി. വലിയ അകമ്പടിയോടും അംഗരക്ഷകരോടുംകൂടെ മേല്‍പറഞ്ഞ ഭണ്‍ഡാരത്തില്‍പ്രവേശിച്ച ഇവന്‍ അപ്പോള്‍തന്നെതികച്ചും നിസ്‌സഹായനായിത്തീര്‍ന്നു. അവര്‍ ദൈവത്തിന്റെ പരമമായ ശക്തി ദര്‍ശിച്ചു.
29 : ദൈവത്തിന്റെ കരം ഏറ്റ് സംസാരശക്തി നഷ്ടപ്പെട്ട് അതു വീണ്ടുകിട്ടുമെന്ന പ്രതീക്ഷയറ്റ് ഹെലിയോദോറസ് നിലത്തു വീണുകിടക്കുമ്പോള്‍ സ്വന്തം ആലയം രക്ഷിക്കാന്‍ അദ്ഭുതകരമായി പ്രവര്‍ത്തിച്ച കര്‍ത്താവിനെ യഹൂദജനം വാഴ്ത്തി.
32 : യഹൂദര്‍ ഹെലിയോദോറസിനെതിരേ ചതി പ്രയോഗിച്ചെന്നു രാജാവ് വിചാരിച്ചേക്കുമോ എന്നു ഭയന്ന് പ്രധാനപുരോഹിതന്‍ അവന്റെ സുഖപ്രാപ്തിക്കായി ബലിയര്‍പ്പിച്ചു.
33 : പ്രധാനപുരോഹിതന്‍ പരിഹാരബലി അര്‍പ്പിക്കുമ്പോള്‍ അതേ യുവാക്കന്‍മാര്‍ വിഭൂഷകളണിഞ്ഞ് ഹെലിയോദോറസിനു വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു: പ്രധാനപുരോഹിതനായ ഓനിയാസിനോടു നന്ദിയുള്ളവനായിരിക്കുക. അവനെ പ്രതിയാണു കര്‍ത്താവ് നിന്റെ ജീവന്‍ രക്ഷിച്ചത്.
34 : ദൈവത്താല്‍ പ്രഹരിക്കപ്പെട്ട നീ അവിടുത്തെ മഹത്തായ ശക്തി ലോകം മുഴുവന്‍ അറിയിക്കുക. ഇതു പറഞ്ഞിട്ട്, അവര്‍ അപ്രത്യക്ഷരായി.
35 : ഹെലിയോദോറസ് തന്റെ ജീവന്‍ രക്ഷിച്ച കര്‍ത്താവിനു ബലിയര്‍പ്പിക്കുകയും വലിയ നേര്‍ച്ചകള്‍ നേരുകയും ചെയ്തു. അവന്‍ ഓനിയാസിനോടു വിടവാങ്ങി രാജ സന്നിധിയിലേക്കു സൈന്യസമേതം യാത്രയായി.
36 : പരമോന്നതനായ ദൈവം പ്രവര്‍ത്തിച്ചതും സ്വനേത്രങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ക്ക് അവന്‍ സകല മനുഷ്യരുടെയും മുന്‍പാകെ സാക്ഷ്യം നല്‍കി.
37 : മറ്റൊരു സന്‌ദേശവുമായി ജറുസലെമിലേക്ക് അയയ്ക്കപ്പെടാന്‍ ആരാണു യോഗ്യന്‍ എന്നു രാജാവ് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
38 : അങ്ങേക്കു ശത്രുവോ അങ്ങയുടെ ഭരണത്തിനെതിരേ ഗൂഢാലോചന നടത്തുന്നവനോ ഉണ്ടെങ്കില്‍ അവനെ അയയ്ക്കുക. അടിമുടി പ്രഹരമേറ്റിട്ട് രക്ഷപെട്ടാല്‍ അങ്ങേക്ക് അവനെ തിരിച്ചുകിട്ടും. ദൈവത്തിന്റെ ശക്തി അവിടെ ഉണ്ടെന്നു തീര്‍ച്ച.
39 : സ്വര്‍ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും. അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന് പ്രഹരിച്ചു നശിപ്പിക്കുന്നു.
40 : ഇതാണ് ഹെലിയോദോറസിന്റെയും ഭണ്‍ഡാരം സംരക്ഷിക്കപ്പെട്ടതിന്റെയും കഥ.