8 : യൂദാസ് അനുചരന്‍മാരോടു പറഞ്ഞു: അവരുടെ എണ്ണം കണ്ട് പരിഭ്രമിക്കേണ്ടാ. അവര്‍ ആക്രമിക്കുമ്പോള്‍ ഭയപ്പെടുകയുമരുത്.
9 : സൈന്യസമേതം അനുധാവനം ചെയ്ത ഫറവോയില്‍നിന്നു ചെങ്കടലില്‍വച്ചു നമ്മുടെ പിതാക്കന്‍മാര്‍ രക്ഷിക്കപ്പെട്ടതെങ്ങനെയെന്ന് ഓര്‍ക്കുവിന്‍.
10 : അവിടുന്ന് നമ്മില്‍ പ്രസാദിച്ച്, നമ്മുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും നമ്മെ ആക്രമിക്കുന്ന ഈ സൈന്യത്തെ ഇന്നു നശിപ്പിക്കുകയും ചെയ്യേണ്ടതിന് നമുക്കു ദൈവത്തെ വിളിച്ചപേക്ഷിക്കാം.
11 : ഇസ്രായേലിനെ രക്ഷിക്കുന്ന ഒരു വിമോചകനുണ്ടെന്നു വിജാതീയര്‍ അപ്പോള്‍ അറിയും.
12 : വിദേശീയര്‍ തലഉയര്‍ത്തിനോക്കിയപ്പോള്‍ യഹൂദസൈന്യം എതിരേ വരുന്നതു കണ്ടു.
13 : അവര്‍ യുദ്ധസന്നദ്ധരായി പാളയത്തില്‍ നിന്നു പുറത്തുവന്നു. യൂദാസിന്റെ ആളുകള്‍ കാഹളം മുഴക്കി
14 : യുദ്ധം ആരംഭിച്ചു. വിജാതീയര്‍ പരാജിതരായി സമതലത്തിലേക്കു പലായനം ചെയ്തു.
15 : പിന്‍നിരയിലുണ്ടായിരുന്നവരെ വാളിനിരയാക്കിക്കൊണ്ടു യൂദാസൈന്യം ശത്രുക്കളെ ഗസാറ, ഇദുമയാസമതലം, അസോത്തൂസ്, യമ്‌നിയാ എന്നിവിടങ്ങള്‍വരെ പിന്തുടര്‍ന്നു മൂവായിരത്തോളം പേരെ വധിച്ചു.
16 : അനന്തരം, യൂദാസും പടയാളികളും മടങ്ങിപ്പോന്നു.
17 : യൂദാസ് ജനത്തോടു പറഞ്ഞു: നിങ്ങള്‍ കൊള്ളവസ്തുക്കളെ മോഹിക്കരുത്. നമുക്ക് ഇനിയും യുദ്ധം ചെയ്യാനുണ്ട്.
18 : ഗോര്‍ജിയാസും സൈന്യവും മലകളില്‍ അടുത്തുതന്നെയുണ്ട്. ഇപ്പോള്‍ ശത്രുക്കളെ ചെറുത്തു തോല്‍പിക്കുവിന്‍. പിന്നീടു കൊള്ളമുതല്‍ യഥേഷ്ടം കൈക്കലാക്കാം.
19 : യൂദാസ് ഇതു പറഞ്ഞുതീരുന്നതിനു മുന്‍പുതന്നെ മലകളില്‍നിന്ന് ഒരു പടനീക്കം കാണാറായി.
20 : തങ്ങളുടെ സൈന്യത്തെ യഹൂദര്‍ തുരത്തിയെന്നും പാളയത്തിനു തീവച്ചുവെന്നും അവര്‍ മനസ്‌സിലാക്കി. ഉയര്‍ന്നുകൊണ്ടിരുന്ന പുക ഇതിനു തെളിവായിരുന്നു.
21 : സംഭവം മനസ്‌സിലാക്കിയപ്പോള്‍ ഭയവിഹ്വലരായ അവര്‍ യൂദാസിന്റെ സൈന്യം സമതലത്തില്‍ യുദ്ധത്തിനു തയ്യാറായി നില്‍ക്കുന്നതു കണ്ട്
22 : ഫിലിസ്ത്യരുടെ നാട്ടിലേക്ക് ഓടി രക്ഷപെട്ടു.
23 : അനന്തരം, യൂദാസും കൂട്ടരും ശത്രുപാളയം കൊള്ളയടിക്കാന്‍ മടങ്ങിവന്നു. ധാരാളം സ്വര്‍ണവും വെള്ളിയും നീലധൂമ്രവര്‍ണങ്ങളിലുള്ള വസ്ത്രങ്ങളും വിലയേറിയ മറ്റു സാധനങ്ങളും അവര്‍ക്കു ലഭിച്ചു.
24 : മടങ്ങിപ്പോരും വഴി അവര്‍ ദൈവത്തിനു സ്തുതികളും കീര്‍ത്തനങ്ങളും പാടി: എന്തെന്നാല്‍ അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം ശാശ്വതമാണ്.
25 : അങ്ങനെ ഇസ്രായേലിന് അന്നു വലിയൊരു വിമോചനം കൈവന്നു.
ലിസിയാസിന്റെ ആക്രമണം
26 : വിദേശീയരില്‍ രക്ഷപെട്ടവര്‍ ലിസിയാസിന്റെ അടുക്കല്‍ ചെന്നു സംഭവിച്ചതെല്ലാം അറിയിച്ചു.
27 : അവന്‍ പരിഭ്രാന്തനും നഷ്ടധൈര്യനുമായി; കാരണം, താന്‍ ഉദ്‌ദേശിച്ചതുപോലെ ഇസ്രായേലിനെ തോല്‍പിക്കുന്നതിനോ രാജാവു തന്നോടു കല്‍പിച്ചപ്രകാരം കാര്യങ്ങള്‍ നടത്തുന്നതിനോ അവനു സാധിച്ചില്ല.
29 : അവര്‍ ഇദുമെയായിലെ ബത്‌സൂറില്‍ എത്തി പാളയമടിച്ചു. യൂദാസ് പതിനായിരം പേരോടുകൂടി അവരെ നേരിട്ടു.
30 : ശത്രുസൈന്യം ശക്തമാണെന്നുകണ്ട് അവന്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ രക്ഷകാ, അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു. അങ്ങയുടെ ദാസനായ ദാവീദിന്റെ കരത്താല്‍ ശക്തനായ പോരാളിയുടെ ആക്രമണം തകര്‍ക്കുകയും സാവൂളിന്റെ പുത്രനായ ജോനാഥാന്റെയും അവന്റെ ആയുധവാഹകന്റെയും കരങ്ങളില്‍ അങ്ങ് ഫിലിസ്ത്യരുടെ പാളയം ഏല്‍പിച്ചുകൊടുക്കുകയും ചെയ്തല്ലോ.
31 : അതുപോലെ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ കൈകളില്‍ ഈ സൈന്യത്തെ ഏല്‍പിച്ചു തരണമേ! അവര്‍ തങ്ങളുടെ പട്ടാളത്തെയും കുതിരപ്പടയെയും കുറിച്ചു ലജ്ജിതരാകട്ടെ! ഭീരുത്വം കൊണ്ട് അവരെ നിറയ്ക്കണമേ!
32 : അവരുടെ ആത്മധൈര്യത്തെ കെടുത്തിക്കളയണമേ! തങ്ങളുടെ നാശത്തെയോര്‍ത്ത് അവര്‍ വിറകൊള്ളട്ടെ!
33 : അങ്ങയെ സ്‌നേഹിക്കുന്നവരുടെ വാളിന് അവരെ ഇരയാക്കണമേ. അങ്ങയുടെ നാമം അറിയുന്നവര്‍ അങ്ങയെ പാടിപ്പുകഴ്ത്തട്ടെ! തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.
34 : ലിസിയാസിന്റെ സൈന്യത്തില്‍ അയ്യായിരം പേര്‍ കൊല്ലപ്പെട്ടു.
35 : തന്റെ പട്ടാളത്തിന്റെ പതനവും ധീരമായി ജീവിക്കുകയോ മരിക്കുകയോ ചെയ്യാനുള്ള യഹൂദസൈന്യത്തിന്റെ സന്നദ്ധതയും കണ്ട് ലിസിയാസ് മുന്‍പത്തെക്കാള്‍ വലിയൊരു സൈന്യത്തോടുകൂടി യൂദയാ ആക്ര മിക്കാന്‍ തീരുമാനിച്ചു. അവര്‍ അന്ത്യോക്യായില്‍ ചെന്ന് ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ചു.
ദേവാലയശുദ്ധീകരണം
36 : യൂദാസും സഹോദരന്‍മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം.
37 : സൈന്യത്തെ മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍മലയില്‍ കയറിച്ചെന്നു.
38 : അവിടെ പരിത്യക്തമായ വിശുദ്ധമന്ദിരവും അശുദ്ധമാക്കപ്പെട്ട ബലിപീഠവും അഗ്‌നിക്കിരയായ വാതിലുകളും അവര്‍ കണ്ടു. മലകളിലോ കാടുകളിലോ എന്നപോലെ അങ്കണങ്ങളില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നു നിന്നിരുന്നു. പുരോഹിതന്‍മാരുടെ മുറികള്‍ തകര്‍ന്നുകിടക്കുന്നു.
45 : വിജാതീയര്‍ അശുദ്ധമാക്കിയ ബലിപീഠം തങ്ങള്‍ക്ക് ആക്‌ഷേപകരമായിത്തീരാതിരിക്കേണ്ടതിന് അതു നശിപ്പിച്ചു കളയുക തന്നെയാണു വേണ്ടതെന്ന് അവര്‍ തീരുമാനിച്ചു. അതനുസരിച്ച് അവര്‍ അതു തച്ചുടയ്ക്കുകയും,
46 : അതിന്റെ കല്ലുകള്‍ എന്തുചെയ്യണമെന്ന് ഒരു പ്രവാചകന്‍ വന്നു നിര്‍ദേശിക്കുന്നതുവരെ, അവ ദേവാലയം സ്ഥിതിചെയ്യുന്ന കുന്നില്‍ത്തന്നെ സൗകര്യപ്രദമായ ഒരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്തു.
47 : പിന്നീട്, അവര്‍, നിയമം നിര്‍ദേശിക്കുന്ന പ്രകാരം ചെത്തിമിനുക്കാത്ത കല്ലുകള്‍ കൊണ്ടു മുന്‍പത്തേതുപോലെ ഒരു ബലിപീഠം നിര്‍മിച്ചു.
48 : വിശുദ്ധസ്ഥലവും ദേവാലയാന്തര്‍ഭാഗവും വീണ്ടും നിര്‍മിക്കുകയും അങ്കണങ്ങള്‍ വിശുദ്ധീകരിക്കുകയും ചെയ്തു.
49 : അവര്‍ വിശുദ്ധപാത്രങ്ങള്‍ പുതുതായി ഉണ്ടാക്കി. വിളക്കുകാലും ധൂപപീഠവും മേശയും ദേവാലയത്തിലേക്കു കൊണ്ടുവന്നു.
50 : അവര്‍ പീഠത്തില്‍ ധൂപമര്‍പ്പിക്കുകയും വിളക്കുകാലിലെ ദീപങ്ങള്‍ തെളിക്കുകയും ചെയ്തു. ദേവാലയത്തിനുള്ളില്‍ പ്രകാശം പരന്നു.
51 : അവര്‍ അപ്പം മേശമേല്‍ വച്ചു; തിരശ്ശീല ഇടുകയും ചെയ്തു. അങ്ങനെ, തുടങ്ങിയ പ്രവൃത്തികളെല്ലാം അവര്‍ പൂര്‍ത്തിയാക്കി.
52 : നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം
53 : ഒന്‍പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹന ബലിപീഠത്തിന്‍മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു.
54 : വിജാതീയര്‍ ബലിപീഠം അശുദ്ധമാക്കിയതിന്റെ വാര്‍ഷികദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടും കൂടി അവര്‍ അതിന്റെ പുനഃപ്രതിഷ്ഠനടത്തി.
55 : തങ്ങള്‍ക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാംഗംവീണ് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു.
56 : എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ലാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്റെയും സ്തുതിയുടേതുമായ ഒരു ബലിയും അവര്‍ അര്‍പ്പിച്ചു.
57 : ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ണമകുടങ്ങളും പരിചകളും കൊണ്ട് അലങ്കരിച്ചു; വാതിലുകള്‍ പുനരുദ്ധരിക്കുകയും പുരോഹിതന്‍മാരുടെ മുറികള്‍ നന്നാക്കി അവയ്ക്കു കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു.
59 : ആണ്ടുതോറും കിസ്‌ലേവ് മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസം മുതല്‍ എട്ടു ദിവസത്തേക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും കൂടെ ബലിപീഠ പ്രതിഷ്ഠയുടെ ഓര്‍മ ആചരിക്കണമെന്ന് യൂദാസും സഹോദരന്‍മാരും ഇസ്രായേല്‍ സമൂഹവുംകൂടി തീരുമാനിച്ചു.
60 : വിജാതീയര്‍ വീണ്ടും വന്നു തകര്‍ത്തുകളയാതിരിക്കത്തക്ക വിധം സീയോന്‍മലയുടെ ചുറ്റും ഉയര്‍ന്ന മതിലുകളും ബലമേറിയ ഗോപുരങ്ങളും പണിത്, അവര്‍ അതിനെ സുരക്ഷിതമാക്കി.
61 : അവന്‍ ഒരു കാവല്‍ സൈന്യത്തെ നിയോഗിച്ചു. ഇദുമെയായുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ ജനങ്ങള്‍ക്ക് ഒരു ശക്തിദുര്‍ഗമായി ബേത്‌സൂറിനെ കോട്ടകളാല്‍ ബലപ്പെടുത്തുകയും ചെയ്തു.