Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്തേര്‍

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    മൊര്‍ദെക്കായ്ക്കു സമ്മാനം ,അദ്ധ്യായം 6
  • 1 : ആ രാത്രി രാജാവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല; സ്മരണാര്‍ഹമായ സംഭവങ്ങള്‍ രേഖപ്പെടുത്തിയ ദിനവൃത്താന്തഗ്രന്ഥം കൊണ്ടുവരാന്‍ അവന്‍ കല്‍പന കൊടുത്തു; അവ രാജാവു വായിച്ചുകേട്ടു. Share on Facebook Share on Twitter Get this statement Link
  • 2 : പടിവാതില്‍ക്കാവല്‍ക്കാരും രാജാവിന്റെ ഷണ്‍ഡന്‍മാരുമായ ബിഗ്താനയും തേരെഷും അഹസ്വേരൂസ്‌ രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും, അക്കാര്യം മൊര്‍ദെക്കായ് അറിയിച്ചതും അതില്‍ എഴുതിയിരിക്കുന്നതു കണ്ടു. Share on Facebook Share on Twitter Get this statement Link
  • 3 : അപ്പോള്‍ രാജാവു ചോദിച്ചു, ഇതിന് എന്തു ബഹുമതിയും എന്തു സ്ഥാനവും ആണ് മൊര്‍ദെക്കായ്ക്കു നല്‍കിയത്? രാജാവിനെ ശുശ്രൂഷിച്ചിരുന്ന സേവകന്‍മാര്‍ പറഞ്ഞു: അവന് ഒന്നും കൊടുത്തില്ല. Share on Facebook Share on Twitter Get this statement Link
  • 4 : രാജാവു കല്‍പിച്ചു: അങ്കണത്തില്‍ ആരുണ്ട്? മൊര്‍ദെക്കായ്ക്കുവേണ്ടി തയ്യാറാക്കപ്പെട്ട കഴുമരത്തില്‍ അവനെ തൂക്കാന്‍ രാജാവു കല്‍പിക്കണമെന്നു പറയാന്‍ വന്ന ഹാമാന്‍ കൊട്ടാരത്തിനു പുറത്തെ അങ്കണത്തില്‍നിന്ന് അപ്പോള്‍ പ്രവേശിച്ചതേയുള്ളു. Share on Facebook Share on Twitter Get this statement Link
  • 5 : രാജാവിന്റെ സേവകന്‍മാര്‍ പറഞ്ഞു. അങ്കണത്തില്‍ ഹാമാനുണ്ട്. രാജാവു കല്‍പിച്ചു: അവന്‍ അകത്തു വരട്ടെ. Share on Facebook Share on Twitter Get this statement Link
  • 6 : അകത്തുവന്ന ഹാമാനോടു രാജാവ് ചോദിച്ചു: രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന ആളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്? ഹാമാന്‍ ഉള്ളില്‍ കരുതി: എന്നെയല്ലാതെ ആരെയാണ് രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നത്? Share on Facebook Share on Twitter Get this statement Link
  • 7 : ഹാമാന്‍ രാജാവിനോടു പറഞ്ഞു: രാജാവു ബഹുമാനിക്കാന്‍ ഇഷ്ടപ്പെടുന്നവനു വേണ്ടി Share on Facebook Share on Twitter Get this statement Link
  • 8 : രാജാവു ധരിച്ചിട്ടുള്ള രാജകീയ വസ്ത്രങ്ങളും, കിരീടധാരിയായി രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടുവരട്ടെ; Share on Facebook Share on Twitter Get this statement Link
  • 9 : വസ്ത്രങ്ങള്‍, കുതിര എന്നിവയെ രാജാവിന്റെ ഏറ്റവും ശ്രേഷ്ഠനായ ഒരു പ്രഭുവിനെ ഏല്‍പിക്കട്ടെ; രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനെ ആ വസ്ത്രഭൂഷണങ്ങളണിയിച്ച് കുതിരപ്പുറത്തിരുത്തി താന്‍ ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോടു രാജാവ് ഇങ്ങനെ പെരുമാറുന്നു എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവന്‍ നഗരവീഥിയിലൂടെ കൊണ്ടു പോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 10 : അപ്പോള്‍ രാജാവു ഹാമാനോടു കല്‍പിച്ചു: വേഗം പോയി നീ പറഞ്ഞതുപോലെ വസ്ത്രങ്ങളും കുതിരയെയും കൊണ്ടുവന്ന് രാജാവിന്റെ പടിവാതില്‍ക്കല്‍ ഇരിക്കുന്ന മൊര്‍ദെക്കായ് എന്ന യഹൂദനെ ആദരിക്കുക. നീ പറഞ്ഞതില്‍ ഒരു കുറവും വരുത്തരുത്. Share on Facebook Share on Twitter Get this statement Link
  • 11 : അങ്ങനെ ഹാമാന്‍ വസ്ത്രങ്ങളും കുതിരയെയും കൊണ്ടുവന്ന് മൊര്‍ദെക്കായെ അണിയിച്ചൊരുക്കി; രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോട് ഇങ്ങനെ പെരുമാറുന്നു എന്ന് ആര്‍ത്തുവിളിച്ച് അവനെ കുതിരപ്പുറത്തിരുത്തി നഗരവീഥിയിലൂടെ കൊണ്ടുനടന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അനന്തരം, മൊര്‍ദെക്കായ് രാജാവിന്റെ പടിവാതില്‍ക്കലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ചുകൊണ്ടും, മുഖം മൂടിക്കൊണ്ടും സ്വഭവനത്തിലേക്ക് ഓടിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 13 : തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ തന്റെ ഭാര്യയായ സേരെഷിനോടും കൂട്ടുകാരോടും പറഞ്ഞു. അപ്പോള്‍ അവന്റെ ഉപദേഷ്ടാക്കളും ഭാര്യ സേരെഷും പറഞ്ഞു: നീ ആരുടെ മുന്‍പില്‍ നിന്റെ പതനം ആരംഭിച്ചുവോ ആ മൊര്‍ദെക്കായ് യഹൂദജനതയില്‍പ്പെട്ടവനാണെങ്കില്‍ അവനെതിരേ പിടിച്ചു നില്‍ക്കാന്‍ നിനക്ക് ആവുകയില്ല. നീ അവന്റെ മുന്‍പില്‍ വീഴും, തീര്‍ച്ച. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ത്തന്നെ, രാജാവിന്റെ ഷണ്‍ഡന്‍മാര്‍ വന്ന് എസ്‌തേര്‍ ഒരുക്കിയിരുന്ന വിരുന്നിനായി ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:14:51 IST 2024
Back to Top