Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    വിവാഹരാത്രി
  • 1 : ഭക്ഷണത്തിനു ശേഷം തോബിയാസിനെ അവര്‍ സാറായുടെ അടുത്തേക്കു നയിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്മരിച്ച് ധൂപകലശത്തിലെ തീക്കനലില്‍ മത്‌സ്യത്തിന്റെ ചങ്കും കരളും ഇട്ടു പുകച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : മണമേറ്റപ്പോള്‍ പിശാച് ഈജിപ്തിന്റെ അങ്ങേയറ്റത്തേക്കു പലായനം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 4 : ദൂതന്‍ അവനെ ബന്ധിച്ചു. മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ് എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്ക് എഴുന്നേറ്റു കര്‍ത്താവിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കാം. Share on Facebook Share on Twitter Get this statement Link
  • 5 : തോബിയാസ് ഇങ്ങനെ പ്രാര്‍ഥിച്ചു: ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെടട്ടെ! അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ആകാശവും അങ്ങയുടെ സകലസൃഷ്ടികളും അങ്ങയെ വാഴ്ത്തട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്ന് ആദത്തെ സൃഷ്ടിച്ചു. അവനു തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്‍കി. അവരില്‍ നിന്നു മാനവവംശം ഉദ്ഭവിച്ചു. അവിടുന്ന് പറഞ്ഞു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനു വേണ്ടി അവനെപ്പോലുള്ള ഒരു തുണയെ നമുക്കു സൃഷ്ടിക്കാം. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! Share on Facebook Share on Twitter Get this statement Link
  • 8 : അവള്‍ ആമേന്‍ എന്ന് ഏറ്റുപറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 9 : അവര്‍ ഇരുവരും ഉറങ്ങാന്‍ കിടന്നു. Share on Facebook Share on Twitter Get this statement Link
  • 10 : എന്നാല്‍ അവനും മരിക്കും എന്നു വിചാരിച്ച് റഗുവേല്‍ എഴുന്നേറ്റുപോയി ഒരു ശവക്കുഴിയുണ്ടാക്കി. Share on Facebook Share on Twitter Get this statement Link
  • 11 : അതിനുശേഷം അവന്‍ വീട്ടില്‍വന്ന് ഭാര്യ എദ്‌നായോടു പറഞ്ഞു: ദാസികളില്‍ ഒരാളെ അയച്ച് Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ ജീവിച്ചിരിക്കുന്നുവോ എന്ന് അന്വേഷിക്കുക. മരിച്ചെങ്കില്‍, ആരുമറിയാതെ നമുക്ക് അവനെ സംസ്‌കരിക്കാം. Share on Facebook Share on Twitter Get this statement Link
  • 13 : ദാസി ചെന്നു നോക്കിയപ്പോള്‍ രണ്ടുപേരും സുഖമായി ഉറങ്ങുന്നതു കണ്ടു. Share on Facebook Share on Twitter Get this statement Link
  • 14 : അവള്‍ തിരിയെ വന്ന് അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : അപ്പോള്‍ റഗുവേല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ദൈവമേ, നിര്‍മലവും പരിശുദ്ധവുമായ സ്തുതികളാല്‍ അവിടുന്ന് വാഴ്ത്തപ്പെടട്ടെ. അവിടുത്തെ വിശുദ്ധരും സകല സൃഷ്ടികളും അവിടുത്തെ വാഴ്ത്തട്ടെ! അവിടുത്തെ ദൂതന്‍മാരും അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനവും അങ്ങയെ എന്നേക്കും വാഴ്ത്തട്ടെ! Share on Facebook Share on Twitter Get this statement Link
  • 16 : അവിടുന്ന് വാഴ്ത്തപ്പെട്ടവന്‍; എന്തെന്നാല്‍, അവിടുന്ന് എനിക്കു സന്തോഷമേകി. ഞാന്‍ ശങ്കിച്ചതുപോലെ എനിക്കു സംഭവിച്ചില്ല. അവിടുത്തെ അനന്ത കാരുണ്യത്തിന് അനുസൃതമായി അവിടുന്ന് ഞങ്ങളോടു വര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : അവിടുന്ന് വാഴ്ത്തപ്പെട്ടവന്‍! ഏകസന്താനങ്ങളായ ആ രണ്ടുപേരിലും അവിടുന്ന് കരുണ വര്‍ഷിച്ചിരിക്കുന്നു. കര്‍ത്താവേ, അവരില്‍ കനിയണമേ! ആരോഗ്യവും സന്തോഷവും കൃപയും നല്‍കി അവരുടെ ജീവിതത്തെ ധന്യമാക്കണമേ! Share on Facebook Share on Twitter Get this statement Link
  • 18 : അനന്തരം അവന്‍ ശവക്കുഴി മൂടിക്കളയാന്‍ ഭൃത്യന്‍മാരോട് ആജ്ഞാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : പതിന്നാലു ദിവസം നീണ്ടുനിന്ന വിവാഹവിരുന്ന് അവന്‍ നടത്തി. Share on Facebook Share on Twitter Get this statement Link
  • 20 : വിരുന്നു ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ്, വിവാഹവിരുന്നിന്റെ പതിന്നാലു ദിവസവും പൂര്‍ത്തിയാകാതെ, അവിടം വിട്ടുപോകരുതെന്നു റഗുവേല്‍ തോബിയാസിനോടു നിര്‍ബന്ധമായി പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 21 : അതുകഴിഞ്ഞ് തന്റെ സ്വത്തിന്റെ പകുതിയുംകൊണ്ടു പിതാവിന്റെ അടുത്തേക്കു മടങ്ങാമെന്നും, തന്റെയും ഭാര്യയുടെയും മരണത്തിനു ശേഷം മറ്റേ പകുതിയും അവനു ലഭിക്കുമെന്നും റഗുവേല്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 04:45:03 IST 2024
Back to Top