Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    തോബിയാസിന്റെ വിവാഹം
  • 1 : അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി. സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു. അവര്‍ പ്രത്യഭിവാദനം ചെയ്തു. അവള്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 2 : റഗുവേല്‍ ഭാര്യ എദ്‌നായോടു പറഞ്ഞു: ഈ യുവാവിന് എന്റെ പിതൃവ്യപുത്രന്‍ തോബിത്തിന്റെ നല്ല ഛായ. Share on Facebook Share on Twitter Get this statement Link
  • 3 : റഗുവേല്‍ അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു: നിനെവേയില്‍ വിപ്രവാസികളായ നഫ്താലിവംശജരാണു ഞങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 4 : ഉടനെ അവര്‍ ആരാഞ്ഞു: ഞങ്ങളുടെ സഹോദരന്‍ തോബിത്തിനെ നിങ്ങള്‍ അറിയുമോ? അറിയുമെന്ന് അവര്‍ പറഞ്ഞു: അവന്‍ ചോദിച്ചു: അവനു സുഖമല്ലേ? Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ പറഞ്ഞു: അവന്‍ സുഖമായിരിക്കുന്നു. തോബിയാസ് തുടര്‍ന്നു: അവന്‍ എന്റെ പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 6 : റഗുവേല്‍ ചാടി എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : ഉത്തമനും കുലീനനുമായ തോബിത്തിന്റെ പുത്രന്‍ എന്നു പറഞ്ഞ് റഗുവേല്‍ തോബിയാസിനെ അനുഗ്രഹിച്ചു. തോബിത്തിനു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു എന്നുകേട്ട് അവന്‍ ഹൃദയം നൊന്തുകരഞ്ഞു; ഭാര്യ എദ്‌നായും പുത്രി സാറായും ഒപ്പം കരഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ അതീവ സ്‌നേഹത്തോടെ അവരെ സ്വീകരിച്ചു. ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരു മുട്ടാടിനെ കൊന്ന്, വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കി അവരെ സത്കരിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അനന്തരം, തോബിയാസ് റഫായേലിനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്, യാത്രയില്‍ നമ്മള്‍ സംസാരിച്ച കാര്യങ്ങള്‍ പറഞ്ഞു തീരുമാനിക്കുക. ദൂതന്‍ അക്കാര്യം റഗുവേലിനെ അറിയിച്ചു. റഗുവേല്‍ തോബിയാസിനോടു പറഞ്ഞു: തിന്നും കുടിച്ചും ഉല്ലസിക്കുക. Share on Facebook Share on Twitter Get this statement Link
  • 10 : എന്റെ മകളെ പരിഗ്രഹിക്കുന്നതു നിന്റെ അവകാശമാണ്. എന്നാല്‍, ഒരു കാര്യം എനിക്കു നിന്നോടു തുറന്നു പറയാനുണ്ട്. Share on Facebook Share on Twitter Get this statement Link
  • 11 : എന്റെ പുത്രിയെ ഞാന്‍ ഏഴു ഭര്‍ത്താക്കന്‍മാര്‍ക്കു നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തനും അവളെ സമീപിച്ച രാത്രിയില്‍ത്തന്നെ മൃതിയടഞ്ഞു. എന്നാല്‍, ഇപ്പോള്‍ നീ ആഹ്ലാദിക്കുക. തോബിയാസ് പ്രതിവചിച്ചു: നീ ഇക്കാര്യത്തില്‍ ഉറപ്പുതരാതെ ഞാന്‍ ഒന്നും ഭക്ഷിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : റഗുവേല്‍ പറഞ്ഞു: ഇപ്പോള്‍ത്തന്നെ നിയമപ്രകാരം അവളെ സ്വീകരിച്ചുകൊള്ളുക. നീ അവളുടെ ബന്ധുവാണ്; അവള്‍ നിനക്കു സ്വന്തവും. കാരുണ്യവാനായ ദൈവം നിങ്ങള്‍ക്ക് ഇരുവര്‍ക്കും ശുഭം വരുത്തട്ടെ! Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ പുത്രി സാറായെ കൈയ്ക്കുപിടിച്ച് തോബിയാസിനു ഭാര്യയായി നല്‍കിക്കൊണ്ടു പറഞ്ഞു: ഇതാ, ഇവളെ മോശയുടെ നിയമമനുസരിച്ചു സ്വീകരിച്ചുകൊള്ളുക. നിന്റെ പിതാവിന്റെ അടുത്തേക്ക് അവളെ കൊണ്ടുപോവുക. അവന്‍ അവരെ അനുഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ ഭാര്യ എദ്‌നായെ വിളിച്ച്, ഒരു ചുരുള്‍ എടുത്ത്, അതില്‍ വിവാഹ വാഗ്ദാനം എഴുതി. അവര്‍ അതില്‍ തങ്ങളുടെ മുദ്രയും വച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : അനന്തരം, അവര്‍ ഭക്ഷണം കഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : റഗുവേല്‍ തന്റെ ഭാര്യ എദ്‌നായെ വിളിച്ചുപറഞ്ഞു: അടുത്ത മുറി ഒരുക്കി അവളെ അങ്ങോട്ടു നയിക്കുക. അവള്‍ അങ്ങനെ ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 17 : സാറായെ അങ്ങോട്ടു നയിച്ചു. സാറാ കരയാന്‍ തുടങ്ങി. അപ്പോള്‍ അമ്മ അവളെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു: കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവ് നിന്റെ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 17:58:05 IST 2024
Back to Top