Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നെഹമിയ

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

  • 1 : മതിലിന്റെ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 2 : ഞാന്‍ എന്റെ സഹോദരന്‍ ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ ഹനാനിയായെയും ജറുസലെമിന്റെ ഭരണമേല്‍പിച്ചു. വിശ്വസ്തതയിലും ദൈവഭക്തിയിലും ഹനാനിയാ അതുല്യനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ അവരോടു പറഞ്ഞു: വെയില്‍ മൂക്കുന്നതുവരെ ജറുസലെമിന്റെ കവാടങ്ങള്‍ തുറക്കരുത്. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെ ആയിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്റെ എതിര്‍വശത്തു സ്ഥാന മുറപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • തിരിച്ചുവന്ന പ്രവാസികള്‍
  • 4 : നഗരം വലുതും വിശാലവുമായിരുന്നു; നിവാസികള്‍ വിരളവും. Share on Facebook Share on Twitter Get this statement Link
  • 5 : വീടുകള്‍ പണിതിരുന്നില്ല. ശ്രേഷ്ഠന്‍മാരെയും നായകന്‍മാരെയും ജനത്തെയും വിളിച്ചുകൂട്ടി, അവരുടെ വംശാവലി തയ്യാറാക്കുവാന്‍ ദൈവം എന്നെ പ്രേരിപ്പിച്ചു. ആദ്യം മടങ്ങിവന്നവരുടെ വംശാവലിഗ്രന്ഥം ഞാന്‍ കണ്ടെണ്ടത്തി. Share on Facebook Share on Twitter Get this statement Link
  • 6 : അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ പിടിച്ചുകൊണ്ടുപോയവരില്‍ സ്വനഗരങ്ങളില്‍ മടങ്ങിയെത്തിയവര്‍. അവര്‍ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി. Share on Facebook Share on Twitter Get this statement Link
  • 7 : സെറുബാബേല്‍, യഷുവ, നെഹെമിയാ, അസറിയാ, റാമിയാ, നഹമാനി, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്‌പേരെത്ത്, ബിഗ്വായി, നേഹും, ബാനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ വന്നത്. ഇസ്രായേല്‍ജനത്തിന്റെ കണക്ക്: Share on Facebook Share on Twitter Get this statement Link
  • 8 : പറോഷ്‌ കുടുംബത്തില്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 9 : ഷെഫാത്തിയാ കുടുംബത്തില്‍ മുന്നൂറ്റിയെഴുപത്തിരണ്ട്, Share on Facebook Share on Twitter Get this statement Link
  • 10 : ആരാകുടുംബത്തില്‍ അറുനൂറ്റിയന്‍പത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 11 : പഹാത്‌മൊവാബ് കുടുംബത്തില്‍പ്പെട്ട യഷുവയുടെയും യോവാബിന്റെയും സന്തതികളായി രണ്ടായിരത്തിയെണ്ണൂറ്റിപ്പതിനെട്ട്. Share on Facebook Share on Twitter Get this statement Link
  • 12 : ഏലാം കുടുംബത്തില്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്. Share on Facebook Share on Twitter Get this statement Link
  • 13 : സാത്തു കുടുംബത്തില്‍ എണ്ണൂറ്റിനാല്‍പത്തിയഞ്ച്. Share on Facebook Share on Twitter Get this statement Link
  • 14 : സക്കായ്കുടുംബത്തില്‍ എഴുനൂറ്റിയറുപത്. Share on Facebook Share on Twitter Get this statement Link
  • 15 : ബിന്നൂയി കുടുംബത്തില്‍ അറുനൂറ്റിനാല്‍പത്തിയെട്ട്. Share on Facebook Share on Twitter Get this statement Link
  • 16 : ബേബായി കുടുംബത്തില്‍ അറുനൂറ്റിയിരുപത്തെട്ട്. Share on Facebook Share on Twitter Get this statement Link
  • 17 : അസ്ഗാദ് കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 18 : അദോനിക്കാം കുടുംബത്തില്‍ അറുനൂറ്റിയറുപത്തിയേഴ്. Share on Facebook Share on Twitter Get this statement Link
  • 19 : ബിഗ്വായ്കുടുംബത്തില്‍ രണ്ടായിരത്തിയറുപത്തേഴ്. Share on Facebook Share on Twitter Get this statement Link
  • 20 : ആദിന്‍ കുടുംബത്തില്‍ അറുനൂറ്റിയന്‍പത്തഞ്ച്. Share on Facebook Share on Twitter Get this statement Link
  • 21 : ആതേര്‍ എന്ന് അറിയപ്പെടുന്ന ഹെസക്കിയായുടെ സന്തതികള്‍ തൊണ്ണൂറ്റിയെട്ട്. Share on Facebook Share on Twitter Get this statement Link
  • 22 : ഹാഷും കുടുംബത്തില്‍ മുന്നൂറ്റിയിരുപത്തെട്ട്. Share on Facebook Share on Twitter Get this statement Link
  • 23 : ബസായ്കുടുംബത്തില്‍ മൂന്നൂറ്റിയിരുപത്തിനാല്. Share on Facebook Share on Twitter Get this statement Link
  • 24 : ഹാറിഫ്കുടുംബത്തില്‍ നൂറ്റിപ്പന്ത്രണ്ട്. Share on Facebook Share on Twitter Get this statement Link
  • 25 : ഗിബെയോന്‍ കുടുംബത്തില്‍ തൊണ്ണൂറ്റിയഞ്ച്. Share on Facebook Share on Twitter Get this statement Link
  • 26 : ബേത്‌ലെഹെമിലെയും നെത്തൊഫാഹിലെയും പുരുഷന്‍മാര്‍, നൂറ്റിയെണ്‍പത്തെട്ട്. Share on Facebook Share on Twitter Get this statement Link
  • 27 : അനാത്തോത്തിലെ പുരുഷന്‍മാര്‍, നൂറ്റിയിരുപത്തെട്ട്. Share on Facebook Share on Twitter Get this statement Link
  • 28 : ബേത്അസ്മാവെത്തിലെ പുരുഷന്‍മാര്‍, നാല്‍പത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 29 : കിര്യാത്ത്‌യയാറീം, കെഫീറാ, ബേറോത് എന്നിവിടങ്ങളിലെ പുരുഷന്‍മാര്‍, എഴുന്നൂറ്റിനാല്‍പത്തിമൂന്ന്. Share on Facebook Share on Twitter Get this statement Link
  • 30 : റാമായിലെയും ഗേബായിലെയും പുരുഷന്‍മാര്‍, അറുനൂറ്റിയിരുപത്തിയൊന്ന്. Share on Facebook Share on Twitter Get this statement Link
  • 31 : മിഖ്മാസിലെ പുരുഷന്‍മാര്‍ നൂറ്റിയിരുപത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 32 : ബഥേലിലെയും ആയിയിലെയും പുരുഷന്‍മാര്‍, നൂറ്റിയിരുപത്തിമൂന്ന്. Share on Facebook Share on Twitter Get this statement Link
  • 33 : മറ്റേ നെബോയിലെ പുരുഷന്‍മാര്‍, അന്‍പത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 34 : മറ്റേ ഏലാം കുടുംബത്തില്‍ ആയിരത്തിയിരുന്നൂറ്റിയന്‍പത്തിനാല്. Share on Facebook Share on Twitter Get this statement Link
  • 35 : ഹാറിം കുടുംബത്തില്‍ മുന്നൂറ്റിയിരുപത്. Share on Facebook Share on Twitter Get this statement Link
  • 36 : ജറീക്കോക്കുടുംബത്തില്‍ മുന്നൂറ്റിനാല്‍പത്തിയഞ്ച്. Share on Facebook Share on Twitter Get this statement Link
  • 37 : ലോദ്, ഹദീദ്, ഓനോ എന്നിവരുടെ സന്തതികള്‍ എഴുന്നൂറ്റിയിരുപത്തിയൊന്ന്. Share on Facebook Share on Twitter Get this statement Link
  • 38 : സേനാകുടുംബത്തില്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്. Share on Facebook Share on Twitter Get this statement Link
  • 39 : പുരോഹിതന്‍മാര്‍: യഷുവ കുടുംബത്തില്‍ യദായായുടെ സന്തതികള്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്. Share on Facebook Share on Twitter Get this statement Link
  • 40 : ഇമ്മെര്‍ കുടുംബത്തില്‍ ആയിരത്തിയന്‍പത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 41 : പാഷൂര്‍ കുടുംബത്തില്‍ ആയിരത്തിയിരുനൂററിനാല്‍പത്തിയേഴ്. Share on Facebook Share on Twitter Get this statement Link
  • 42 : ഹാറിം കുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്. Share on Facebook Share on Twitter Get this statement Link
  • 43 : ലേവ്യര്‍: ഹോദെവാ കുടുംബത്തില്‍ യഷുവയുടെയും കദ്മിയേലിന്റെയും സന്തതികള്‍ എഴുപത്തിനാല്. Share on Facebook Share on Twitter Get this statement Link
  • 44 : ഗായകര്‍: ആസാഫ്കുടുംബത്തില്‍ നൂറ്റിനാല്‍പത്തിയെട്ട്. Share on Facebook Share on Twitter Get this statement Link
  • 45 : വാതില്‍കാവല്‍ക്കാര്‍: ഷല്ലൂം, ആതെര്‍, തല്‍മോന്‍, അക്കൂബ്, ഹത്തീത്താ, ഷോബായ് എന്നിവരുടെ സന്തതികള്‍ നൂറ്റിമുപ്പത്തിയെട്ട്. Share on Facebook Share on Twitter Get this statement Link
  • 46 : ദേവാലയ ശുശ്രൂഷകര്‍: സീഹാ, ഹസൂഫാ, തബാവോത്, Share on Facebook Share on Twitter Get this statement Link
  • 47 : കേറോസ്, സിയാ, പാദോന്‍, Share on Facebook Share on Twitter Get this statement Link
  • 48 : ലബാനാ, ഹാഗാബാ, ഷല്‍മായ്, Share on Facebook Share on Twitter Get this statement Link
  • 49 : ഹാനാന്‍, ഗിദെല്‍, ഗാഹാര്‍, Share on Facebook Share on Twitter Get this statement Link
  • 50 : റയായാ, റസിന്‍, നെക്കോദാ, Share on Facebook Share on Twitter Get this statement Link
  • 51 : ഗസാം, ഉസാ, പാസെയാ, Share on Facebook Share on Twitter Get this statement Link
  • 52 : ബേസായ്, മെയുനിം, നെഫുഷേ സിം, Share on Facebook Share on Twitter Get this statement Link
  • 53 : ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍, Share on Facebook Share on Twitter Get this statement Link
  • 54 : ബാസ്‌ലിത്, മെഹിദാ, ഹര്‍ഷാ, Share on Facebook Share on Twitter Get this statement Link
  • 55 : ബര്‍ക്കോസ്, സിസേറാ, തേമാ, Share on Facebook Share on Twitter Get this statement Link
  • 56 : നെസിയാ, ഹക്കീഫാ എന്നിവരുടെ സന്തതികള്‍. Share on Facebook Share on Twitter Get this statement Link
  • 57 : സോളമന്റെ സേവകരുടെ പുത്രന്‍മാര്‍: സോത്തായ്, സൊഫേറേത്ത്, പെരീദാ, Share on Facebook Share on Twitter Get this statement Link
  • 58 : യാലാ, ദാര്‍ക്കോന്‍, ഗിദെല്‍, Share on Facebook Share on Twitter Get this statement Link
  • 59 : ഷെഫാത്തിയാ, ഹത്തീല്‍, പൊക്കെരെത്ഹസെബായീം, ആമോന്‍ എന്നിവരുടെ സന്തതികള്‍. Share on Facebook Share on Twitter Get this statement Link
  • 60 : ദേവാലയശുശ്രൂഷകരും സോളമന്റെ സേവകന്‍മാരും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു പേര്‍. Share on Facebook Share on Twitter Get this statement Link
  • 61 : തെല്‍മേല, തെല്‍ഹര്‍ഷാ, കെരൂബ്, അദോന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവരാണു താഴെപ്പറയുന്നവര്‍: എന്നാല്‍, തങ്ങളുടെ കുടുംബമോ കുലമോകൊണ്ട് തങ്ങള്‍ ഇസ്രായേല്യരാണെന്നു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 62 : ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ സന്തതികള്‍ അറുനൂറ്റിനാല്‍പത്തിരണ്ട്. Share on Facebook Share on Twitter Get this statement Link
  • 63 : പുരോഹിതന്‍മാരുടെ പുത്രന്‍മാര്‍: ഹൊബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ സന്തതികള്‍. ബര്‍സില്ലായ്കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലയാദുകാരന്‍ ബര്‍സില്ലായിയുടെ പുത്രിയെ വിവാഹം ചെയ്തതിനാലാണ് അവര്‍ക്ക് ആ പേരു ലഭിച്ചത്. Share on Facebook Share on Twitter Get this statement Link
  • 64 : വംശാവലിപ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ അവരെ അശുദ്ധരായിക്കരുതി പുരോഹിതഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല. Share on Facebook Share on Twitter Get this statement Link
  • 65 : ഉറീമും തുമ്മീമും ഉള്ള ഒരു പുരോഹിതന്‍ വരുന്നതുവരെ വിശുദ്ധ ഭോജനത്തില്‍ പങ്കുചേരുന്നതില്‍ നിന്നു ദേശാധിപതി അവരെ വിലക്കി. Share on Facebook Share on Twitter Get this statement Link
  • 66 : ജനം ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര്‍. Share on Facebook Share on Twitter Get this statement Link
  • 67 : ഇതിനു പുറമേ അവരുടെ ദാസീദാസന്‍മാര്‍ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴു പേരും ഗായികാഗായകന്‍മാരായി ഇരുനൂറ്റി നാല്‍പത്തഞ്ചുപേരും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 68 : എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റിനാല്‍പത്തഞ്ചു കോവര്‍കഴുതകളും Share on Facebook Share on Twitter Get this statement Link
  • 69 : നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിയിരുപത് കഴുതകളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 70 : കുടുംബത്തലവന്‍മാര്‍ ദേവാലയ നിര്‍മാണത്തിനു സംഭാവനകള്‍ നല്‍കി. ദേശാധിപതി ആയിരം ദാരിക് സ്വര്‍ണവും അന്‍പതു ക്ഷാളനപാത്രങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രങ്ങളും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 71 : കുടുംബത്തലവന്‍മാര്‍ നിര്‍മാണനിധിയിലേക്ക് ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാവെള്ളിയും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 72 : മറ്റുള്ളവര്‍ ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാ വെള്ളിയും അറുപത്തിയേഴ്പുരോഹിതവസ്ത്രങ്ങളും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 73 : പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ശുശ്രൂഷകര്‍ തുടങ്ങി ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ പട്ടണങ്ങളില്‍ താമസിച്ചു. ഏഴാം മാസമായപ്പോഴേക്കും ഇസ്രായേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:58:31 IST 2024
Back to Top