Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

നാ‌ന്‍പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 43

    ബഞ്ചമിനും ഈജിപ്തിലേക്ക്
  • 1 : നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു. Share on Facebook Share on Twitter Get this statement Link
  • 2 : ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 4 : ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 6 : ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടിയുണ്ടെന്ന് അവനോടു പറഞ്ഞ് എന്നെ ദ്രോഹിച്ചതെന്തിന്? Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ മറുപടി പറഞ്ഞു: അവന്‍ ഞങ്ങളെയും ബന്ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെസഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടു വരുവിന്‍ എന്ന് അവന്‍ പറയുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമായിരുന്നോ? Share on Facebook Share on Twitter Get this statement Link
  • 8 : അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്‍, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്റെ കൂടെ അയയ്ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം. Share on Facebook Share on Twitter Get this statement Link
  • 9 : അവന്റെ ചുമതല ഞാന്‍ ഏറ്റുകൊള്ളാം. എന്റെ കൈയില്‍നിന്ന് അങ്ങേക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുന്‍പില്‍ തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം എന്നും എന്റെ മേല്‍ ആയിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 10 : നമ്മള്‍ ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിനകം രണ്ടാം പ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്‌ടോത്പന്നങ്ങള്‍ കുറേശ്‌ശെയെടുത്ത് അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, ബോട നണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം. Share on Facebook Share on Twitter Get this statement Link
  • 12 : പണം ഇരട്ടി എടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍ വച്ചു തിരിച്ചയച്ച പണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം. Share on Facebook Share on Twitter Get this statement Link
  • 13 : നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേക്കു പൊയ്‌ക്കൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 14 : സര്‍വശക്തനായദൈവം അവന്റെ മുന്‍പില്‍ നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന്‍ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കള്‍ എനിക്കു നഷ്ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ! Share on Facebook Share on Twitter Get this statement Link
  • 15 : സമ്മാനവും ഇരട്ടിത്തുകയുമെടുത്ത് ബഞ്ചമിനോടുകൂടി അവര്‍ ഈജിപ്തിലെത്തി ജോസഫിന്റെ മുന്‍പില്‍ ഹാജരായി. Share on Facebook Share on Twitter Get this statement Link
  • 16 : അവരുടെകൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെ കൂടെയായിരിക്കും ഭക്ഷണം കഴിക്കുക. Share on Facebook Share on Twitter Get this statement Link
  • 17 : ജോസഫ് പറഞ്ഞതുപോലെ അവന്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 18 : വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേ വച്ചിരുന്ന പണം കാരണമാണ് അവന്‍ നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 19 : അവസരമുണ്ടാക്കി നമ്മെ കീഴ്‌പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്റെ ഉദ്ദേശ്യം. Share on Facebook Share on Twitter Get this statement Link
  • 20 : അതുകൊണ്ട്, അവര്‍ വീട്ടുവാതില്‍ക്കല്‍വച്ച് ജോസഫിന്റെ കാര്യസ്ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു: യജമാനനേ, മുന്‍പൊരിക്കല്‍ ധാന്യം വാങ്ങുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : മടക്കയാത്രയില്‍ വഴിയമ്പലത്തില്‍ വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നു. ഞങ്ങള്‍ അതു തിരിയേക്കൊണ്ടു വന്നിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 22 : ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെ പണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേവച്ചത് ആരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. Share on Facebook Share on Twitter Get this statement Link
  • 23 : അവന്‍ പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്‌ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന്‍ ശിമയോനെ അവരുടെയടുത്തേക്ക് കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 24 : അനന്തരം അവരെ ജോസഫിന്റെ വീട്ടിനുള്ളില്‍കൊണ്ടുചെന്ന് അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി. Share on Facebook Share on Twitter Get this statement Link
  • 25 : കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്ക്ക് ജോസഫ് വരുന്നതിനുമുന്‍പ് അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്ഷണം കഴിക്കുകയെന്ന് അവര്‍ അറിഞ്ഞിരുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : ജോസഫ് വീട്ടില്‍ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്റെയടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന്‍ അവരോട് കുശലം ചോദിച്ചു: Share on Facebook Share on Twitter Get this statement Link
  • 27 : നിങ്ങളുടെ പിതാവിനു സുഖം തന്നെയോ? നിങ്ങള്‍ പറഞ്ഞ ആ വൃദ്ധന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ? Share on Facebook Share on Twitter Get this statement Link
  • 28 : അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖം തന്നെ. അദ്‌ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി. Share on Facebook Share on Twitter Get this statement Link
  • 29 : അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്റെ സഹോദരന്‍ ബഞ്ചമിനെകണ്ടു - തന്റെ അമ്മയുടെ മകന്‍ . അവന്‍ പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞ ഇളയ സഹോദരന്‍? മകനേ, ദൈവം നിന്നോടു കരുണ കാണിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 30 : തന്റെ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന്‍ കരഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 31 : അവന്‍ മുഖം കഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു: ഭക്ഷണം വിളമ്പുക. Share on Facebook Share on Twitter Get this statement Link
  • 32 : അവനും അവര്‍ക്കും അവന്റെ കൂടെയുള്ള ഈജിപ്തുകാര്‍ക്കും അവര്‍ വേറെവേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്തുകാര്‍ യഹൂദരുടെകൂടെ ഭക്ഷണം കഴിക്കാറില്ല. അത് ഈജിപ്തുകാര്‍ക്കു നിഷിദ്ധമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 33 : മൂത്തവന്‍മുതല്‍ ഇളയവന്‍ വരെ മൂപ്പനുസരിച്ച് അവര്‍ അവന്റെ മുന്‍പില്‍ ഇരുന്നു. അവര്‍ അമ്പരന്ന് അന്യോന്യംനോക്കി. Share on Facebook Share on Twitter Get this statement Link
  • 34 : ജോസഫ് തന്റെ ആഹാരത്തില്‍നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്റെ പങ്ക് മറ്റുള്ളവരുടേ തിന്റെ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച് അവനോടൊപ്പം ഉല്ലസിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 06:11:03 IST 2024
Back to Top