Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്രാ

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    ദേവാലയ നിര്‍മിതിക്ക് എതിര്‍പ്പ്
  • 1 : തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മിക്കുന്നുവെന്ന് യൂദായുടെയും ബഞ്ചമിന്റെയും പ്രതിയോഗികള്‍ കേട്ടു. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ സെറുബാബേലിനെയും കുടുംബത്തലവന്‍മാരെയും സമീപിച്ചു പറഞ്ഞു: ഞങ്ങളും നിങ്ങളോടുകൂടെ പണിയട്ടെ; ഞങ്ങളും നിങ്ങളെപ്പോലെ നിങ്ങളുടെ ദൈവത്തെ ആരാധിക്കുകയും ഞങ്ങളെ ഇവിടെക്കൊണ്ടുവന്ന അസ്‌സീറിയാ രാജാവായ ഏസര്‍ഹദ്‌ദോന്റെ കാലം മുതല്‍ അവിടുത്തേക്ക് ബലിയര്‍പ്പിക്കുകയും ചെയ്തു വരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : എന്നാല്‍, സെറുബാബേലും യഷുവയും മറ്റു കുടുംബത്തലവന്‍മാരും അവരോടു പറഞ്ഞു: ഞങ്ങളുടെ ദൈവത്തിന് ആലയം പണിയുന്നതില്‍ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. പേര്‍ഷ്യാരാജാവായ സൈറസ് കല്‍പിച്ചതനുസരിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം ഞങ്ങള്‍തന്നെ നിര്‍മിച്ചുകൊള്ളാം. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ ദേശവാസികള്‍ പണിതുടരുന്നതില്‍ യൂദാജനങ്ങളെ നിരുത്‌സാഹപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 5 : അവരെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ ദേശവാസികള്‍ പേര്‍ഷ്യാരാജാക്കന്‍മാരായ സൈറസിന്റെ കാലം മുതല്‍ ദാരിയൂസിന്റെ കാലംവരെ ഉപദേശകന്‍മാരെ വിലയ്‌ക്കെടുത്തു. Share on Facebook Share on Twitter Get this statement Link
  • 6 : അഹസ്വേരൂസിന്റെ ഭരണം ആരംഭിച്ചപ്പോള്‍ അവര്‍ ജറുസലെമിലെയും യൂദായിലെയും നിവാസികള്‍ക്കെതിരേ ഒരു കുറ്റപത്രം സമര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ കാലത്തും ബിഷ്‌ലാം, മിത്രെദാത്, താബേല്‍ എന്നിവരും അനുയായികളും രാജാവിനെഴുതി. കത്ത് അരമായ ലിപിയിലാണ് എഴുതിയിരുന്നത്. വിവര്‍ത്തനവും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : സേനാപതി റഹും, കാര്യദര്‍ശി ഷിംഷായി എന്നിവര്‍ ജറുസലെമിനെതിരേ രാജാവിനു കത്തയച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : റഹും, ഷിംഷായി, അവരുടെ അനുചരന്‍മാര്‍, ന്യായാധിപന്‍മാര്‍, ദേശാധിപതികള്‍, സ്ഥാനികള്‍, പേര്‍ഷ്യക്കാര്‍, എറെക്കിലെ ജനങ്ങള്‍, ബാബിലോണ്‍കാര്‍, ഏലാമ്യരെന്നറിയപ്പെടുന്ന സൂസാക്കാര്‍ എന്നിവരും, Share on Facebook Share on Twitter Get this statement Link
  • 10 : മഹാനും ശ്രേഷ്ഠനുമായ ഒസ്‌നാപ്പര്‍ നാടുകടത്തി സമരിയായിലെ പട്ടണങ്ങളിലും നദിക്കപ്പുറത്തുള്ള ദേശത്തും വസിപ്പിച്ച മറ്റു ജനതകളും കൂടി എഴുതുന്ന കത്ത്. Share on Facebook Share on Twitter Get this statement Link
  • 11 : കത്തിന്റെ പകര്‍പ്പാണ് ഇത്: അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന് നദിക്കക്കരെയുള്ള ദേശത്തു വസിക്കുന്ന ദാസന്‍മാരുടെ മംഗളാശംസകള്‍! Share on Facebook Share on Twitter Get this statement Link
  • 12 : അങ്ങയുടെ അടുത്തുനിന്നു വന്ന യഹൂദര്‍ ജറുസലെമിലേക്കു പോയി എന്ന് അറിയിക്കട്ടെ. കലഹക്കാരുടെയും ദുഷ്ടന്‍മാരുടെയുംആയ ആ പട്ടണത്തിന്റെ പുനര്‍നിര്‍മാണം അവര്‍ ആരംഭിച്ചിരിക്കുന്നു. അവര്‍ അതിന്റെ മതിലുകള്‍ പൂര്‍ത്തിയാക്കുകയും അസ്തിവാരത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : മതിലുകള്‍ പൂര്‍ത്തിയാക്കുകയും നഗരം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ അവര്‍ കപ്പമോ കരമോ ചുങ്കമോ തരുകയില്ല; അങ്ങനെ രാജഭണ്‍ഡാരം ക്ഷയിക്കും എന്ന് അറിഞ്ഞാലും. Share on Facebook Share on Twitter Get this statement Link
  • 14 : രാജാവിനെ അനാദരിക്കുന്നതു കണ്ടുകൊണ്ടിരിക്കാന്‍ അങ്ങയുടെ ആശ്രിതന്‍മാരായ ഞങ്ങള്‍ക്കു കഴിയുകയില്ല. അതിനാല്‍, ഞങ്ങള്‍ അങ്ങയെ വിവരം അറിയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അങ്ങയുടെ പിതാക്കന്‍മാരുടെ ചരിത്രരേഖകള്‍ പരിശോധിച്ചാല്‍, ഈ നഗരം കലഹകാരിയും രാജാക്കന്‍മാര്‍ക്കും ദേശങ്ങള്‍ക്കും ഉപദ്രവകാരിയും ആണെന്നും പണ്ടുമുതലേ അവിടെ കലഹം പൊട്ടിപ്പുറപ്പെട്ടിരുന്നെന്നും അറിയാന്‍ കഴിയും. അതിനാലാണ് ഈ പട്ടണം നശിച്ചത്. Share on Facebook Share on Twitter Get this statement Link
  • 16 : പട്ടണം പുനഃസ്ഥാപിക്കുകയും മതിലുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍, നദിക്കിക്കരെയുള്ള ദേശത്ത് അങ്ങേക്ക് ഒരവകാശവും ഉണ്ടായിരിക്കയില്ലെന്ന് അറിഞ്ഞാലും. Share on Facebook Share on Twitter Get this statement Link
  • 17 : രാജാവു മറുപടി അയച്ചു: സൈന്യാധിപനായ റഹുമിനും കാര്യദര്‍ശിയായ ഷിംഷായിക്കും സമരിയായിലും നദിക്കക്കരെയുള്ള മറ്റു ദേശത്തും ജീവിക്കുന്ന അവരുടെ അനുയായികള്‍ക്കും ശുഭാശംസകള്‍! Share on Facebook Share on Twitter Get this statement Link
  • 18 : നിങ്ങള്‍ അയച്ച കത്ത് ഞാന്‍ വ്യക്തമായി വായിച്ചുകേട്ടു. Share on Facebook Share on Twitter Get this statement Link
  • 19 : ഞാന്‍ ഒരു കല്‍പന പുറപ്പെടുവിച്ച് അന്വേഷണം നടത്തി. പണ്ടുമുതലേ ഈ നഗരം രാജാക്കന്‍മാരെ എതിര്‍ക്കുകയും കലഹവും കലാപവും അവിടെ നടമാടുകയും ചെയ്തിരുന്നു എന്നു വ്യക്തമായി. Share on Facebook Share on Twitter Get this statement Link
  • 20 : നദിക്കക്കരെയുള്ള ഭൂവിഭാഗം മുഴുവന്‍ ഭരിച്ചിരുന്ന ശക്തരായ രാജാക്കന്‍മാര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. അവര്‍ കപ്പവും കരവും ചുങ്കവും ഈടാക്കിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഞാന്‍ കല്‍പന പുറപ്പെടുവിക്കുന്നതുവരെ നഗരനിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ അവരോട് ആജ്ഞാപിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 22 : ഇക്കാര്യത്തില്‍ അയവു വരുത്തരുത്. വരുത്തിയാല്‍, അതും രാജാവിന് ഉപദ്രവകരമായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 23 : അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ കത്തിന്റെ പകര്‍പ്പു വായിച്ചു കേട്ട റഹുമും കാര്യദര്‍ശിയായ ഷിംഷായിയും, അനുയായികളും ജറുസലെമിലെ യഹൂദരുടെ അടുത്തേക്കു തിടുക്കത്തില്‍ച്ചെന്ന് അധികാരവും ബല വും ഉപയോഗിച്ച് പണിനിര്‍ത്തി വയ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : അങ്ങനെ ജറുസലെമിലെ ദേവാലയത്തിന്റെ പണി നിലച്ചു. പേര്‍ഷ്യാരാജാവായ ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം വരെ അതു മുടങ്ങിക്കിടന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:51:02 IST 2024
Back to Top