Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    ദേവാലയ നിര്‍മാണം
  • 1 : ജറുസലെമില്‍ തന്റെ പിതാവായ ദാവീദിനു കര്‍ത്താവ് പ്രത്യക്ഷനായ സ്ഥലത്ത് ആലയം പണിയുവാന്‍ സോളമന്‍ ആരംഭിച്ചു. മോറിയാപര്‍വതത്തില്‍, ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍, ദാവീദ് കണ്ടുവച്ച സ്ഥാനത്തു തന്നെയാണ് പണിതത്. Share on Facebook Share on Twitter Get this statement Link
  • 2 : ഭരണത്തിന്റെ നാലാം വര്‍ഷം രണ്ടാംമാസം സോളമന്‍ പണിതുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 3 : ദേവാലയത്തിന് അവന്‍ നിശ്ചയിച്ച അളവിന്‍പ്രകാരം, നീളം പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി ഇരുപതുമുഴവും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : മുഖ മണ്‍ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. അതിന്റെ അകവശം മുഴുവനും തങ്കം കൊണ്ടു പൊതിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 5 : അതിനു സരളമരം കൊണ്ടു മച്ചിട്ടു. അതും തങ്കം കൊണ്ടു പൊതിഞ്ഞു. പനകളും ചങ്ങലകളും അതിന്‍മേല്‍ കൊത്തിവച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : ആലയം രത്‌നം കൊണ്ടും പാര്‍വയിമിലെ സ്വര്‍ണം കൊണ്ടും അലങ്കരിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തി, കതകുകള്‍ - ഇങ്ങനെ ആലയം മുഴുവനും സ്വര്‍ണം കൊണ്ടു പൊതിഞ്ഞു. ചുവരിന്‍മേല്‍ കെരൂബുകളുടെ രൂപങ്ങളും കൊത്തിവച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ശ്രീകോവിലും പണിതു. അതിന്റെ നീളവും വീതിയും, ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതുമുഴം വീതമായിരുന്നു. അറുനൂറു താലന്ത് തനിത്തങ്കം കൊണ്ട് അതു പൊതിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 9 : അതിന്റെ ആണികള്‍ പൊന്നു കൊണ്ടായിരുന്നു. ഓരോന്നിനും അന്‍പതു ഷെക്കല്‍ തൂക്കം വരും. മാളികമുറികളും പൊന്നു പതിച്ചവയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി; അവയും തങ്കത്താല്‍ ആവരണം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : രണ്ടു കെരൂബുകളുടെ ചിറകുകള്‍ക്കു മൊത്തം ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും അഞ്ചു മുഴം നീളം. Share on Facebook Share on Twitter Get this statement Link
  • 12 : മധ്യത്തിലുള്ളവ രണ്ടും ഒന്നോടൊന്നു തൊട്ടും, രണ്ടറ്റത്തുമുള്ളവ ആലയത്തിന്റെ ഭിത്തിയോടു ചേര്‍ന്നും നിന്നിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ചിറകുകള്‍ മുഴുനീളത്തില്‍ വിടര്‍ത്തി, കാലുകള്‍ നിലത്തുറപ്പിച്ച്, മുഖമണ്‍ഡപത്തിലേക്കു നോക്കിയാണ് കെരൂബുകള്‍ നിലകൊണ്ടത്. Share on Facebook Share on Twitter Get this statement Link
  • 14 : നീലം - ധൂമ്രം - കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം - ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി. Share on Facebook Share on Twitter Get this statement Link
  • 15 : ആലയത്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിതു. അവയ്ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : സ്തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു. Share on Facebook Share on Twitter Get this statement Link
  • 17 : ദേവാലയത്തിനു മുന്‍പില്‍ ഇടത്തും വലത്തുമായി ഈ സ്തംഭങ്ങള്‍ സ്ഥാപിച്ചു. വലത്തേതിനു യാഖീല്‍ എന്നും ഇടത്തേതിന് ബോവാസ് എന്നും പേര്‍ നല്‍കി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sun May 05 06:01:15 IST 2024
Back to Top