Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 രാജാക്ക‌ന്‍‍മാര്‍

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    യഹോവാഹാസ് ഇസ്രായേല്‍രാജാവ്
  • 1 : യൂദാരാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹുവിന്റെ മകന്‍ യഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു. അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ ചരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും പുത്രന്‍ ബന്‍ഹദാദിന്റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്‍പിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ യഹോവാഹാസ് കര്‍ത്താവിനോടു യാചിച്ചു. അവിടുന്ന് കരുണ കാണിച്ചു. സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവ് ഇസ്രായേലിന് ഒരു രക്ഷകനെ നല്‍കി; അവര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു മോചനം നേടി. ഇസ്രായേല്‍ജനം മുന്‍പിലത്തെപ്പോലെ സ്വഭവനങ്ങളില്‍ വസിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : എങ്കിലും ഇസ്രായേല്‍, ജറോബോവാം തങ്ങളെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ നിന്നു പിന്‍മാറാതെ അവയില്‍ മുഴുകി. സമരിയായില്‍ അഷേരാപ്രതിഷ്ഠ നിലനിന്നു. Share on Facebook Share on Twitter Get this statement Link
  • 7 : സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ ധൂളിപോലെയാക്കിയതിനാല്‍ യഹോവാഹാസിന്റെ സൈന്യത്തില്‍ അന്‍പതിലേറെ അശ്വഭടന്‍മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിനുമേല്‍ കാലാള്‍പ്പടയോ അവശേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 8 : യഹോവാഹാസിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 9 : യഹോവാഹാസ് പിതാക്കന്‍മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ പുത്രന്‍യഹോവാഷ് രാജാവായി. Share on Facebook Share on Twitter Get this statement Link
  • യഹോവാഷ് ഇസ്രായേല്‍രാജാവ്
  • 10 : യൂദാരാജാവായ യോവാഷിന്റെ മുപ്പത്തേഴാം ഭരണവര്‍ഷം യഹോവാഹാസിന്റെ മകന്‍ യഹോവാഷ് സമരിയായില്‍ ഇസ്രായേലിന്റെ രാജാവായി. അവന്‍ പതിനാറു കൊല്ലം ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ അവന്‍ ചരിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : യഹോവാഷിന്റെ പ്രവര്‍ത്തനങ്ങളും യൂദാരാജാവായ അമസിയായോടു ചെയ്ത യുദ്ധത്തില്‍ പ്രകടിപ്പിച്ച ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 13 : യഹോവാഷ് പിതാക്കന്‍മാരോടുചേര്‍ന്നു. ജറോബോവാം സിംഹാസനാരൂഢനായി.യഹോവാഷ് സമരിയായില്‍ ഇസ്രായേല്‍രാജാക്കന്‍മാരോടൊപ്പം സംസ്‌കരിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • എലീഷായുടെ മരണം
  • 14 : എലീഷാ രോഗഗ്രസ്തനായി, മരണത്തോടടുത്തു. ഇസ്രായേല്‍രാജാവായ യഹോവാഷ് അവന്റെ അടുത്തുവന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു: പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! Share on Facebook Share on Twitter Get this statement Link
  • 15 : എലീഷാ പറഞ്ഞു: അമ്പും വില്ലും എടുക്കുക. അവന്‍ എടുത്തു. Share on Facebook Share on Twitter Get this statement Link
  • 16 : എലീഷാ തുടര്‍ന്നു: വില്ലു കുലയ്ക്കുക. അവന്‍ വില്ലു കുലച്ചു. രാജാവിന്റെ കൈകളിന്‍മേല്‍ കൈകള്‍ വച്ചുകൊണ്ട് എലീഷാ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 17 : കിഴക്കോട്ടുള്ള കിളിവാതില്‍ തുറക്കുക. അവന്‍ തുറന്നു. എലീഷാ പറഞ്ഞു: എയ്യുക. അവന്‍ എയ്തു. അപ്പോള്‍ എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വിജയാസ്ത്രം! സിറിയായ്‌ക്കെതിരായുള്ള വിജയാസ്ത്രം! അഫേക്കില്‍വച്ചു സിറിയയുമായി യുദ്ധം ചെയ്ത് നീ അവരെ നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : അവന്‍ തുടര്‍ന്നു: അമ്പുകളെടുക്കുക. അവന്‍ എടുത്തു. അവന്‍ രാജാവിനോടു പറഞ്ഞു: അമ്പുകള്‍ നിലത്ത് അടിക്കുക. അവന്‍ മൂന്നു പ്രാവശ്യം അടിച്ചുനിര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 19 : ദൈവപുരുഷന്‍ കുപിതനായി പറഞ്ഞു: നീ അഞ്ചോ ആറോ പ്രാവശ്യം അടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സിറിയായെ നീ നിശ്‌ശേഷം നശിപ്പിക്കുമായിരുന്നു. ഇനി മൂന്നു പ്രാവശ്യമേ നീ സിറിയായെ തോല്‍പിക്കുകയുള്ളു. Share on Facebook Share on Twitter Get this statement Link
  • 20 : എലീഷാ മരിച്ചു. അവര്‍ അവനെ സംസ്‌കരിച്ചു. വസന്തകാലത്ത് മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : ഒരുവനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമി സംഘത്തെ കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു. Share on Facebook Share on Twitter Get this statement Link
  • 22 : യഹോവാഹാസിന്റെ കാലം മുഴുവന്‍ സിറിയാ രാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിയനുസരിച്ച് കര്‍ത്താവ് ഇസ്രായേലിനെ കരുണയോടെ കടാക്ഷിച്ചു. അവരെ നശിപ്പിച്ചില്ല. അവിടുത്തെ മുമ്പില്‍നിന്ന് അവരെ ഇന്നോളം തള്ളിക്കളഞ്ഞിട്ടുമില്ല. Share on Facebook Share on Twitter Get this statement Link
  • 24 : സിറിയാരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍, പുത്രന്‍ ബന്‍ഹദാദ് രാജാവായി. Share on Facebook Share on Twitter Get this statement Link
  • 25 : തന്റെ പിതാവില്‍നിന്ന് ഹസായേലിന്റെ പുത്രനായ ബന്‍ഹദാദ്‌ യുദ്ധത്തില്‍ പിടിച്ചെടുത്ത നഗരങ്ങള്‍ യഹോവാഹാസിന്റെ മകന്‍ യഹോവാഷ് വീണ്ടെടുത്തു. യഹോവാഷ് മൂന്നു പ്രാവശ്യം ബന്‍ഹദാദിനെ തോല്‍പിച്ച് ഇസ്രായേല്‍ നഗരങ്ങള്‍ വീണ്ടെടുത്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 17:18:19 IST 2024
Back to Top