3 : നെബാത്തിന്റെ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപം അവനും ആവര്‍ത്തിച്ചു; അതില്‍ നിന്നു പിന്‍മാറിയില്ല.
4 : മൊവാബ്‌രാജാവായ മേഷായ്ക്കു ധാരാളം ആടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ രാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളും ഒരു ലക്ഷം മുട്ടാടുകളുടെ രോമവും വര്‍ഷം തോറും കൊടുക്കേണ്ടിയിരുന്നു.
5 : ആഹാബ് മരിച്ചപ്പോള്‍ മൊവാബ് രാജാവ് ഇസ്രായേല്‍ രാജാവുമായി കലഹിച്ചു.
6 : അപ്പോള്‍ യോറാം രാജാവ് സമരിയായില്‍ നിന്നു വന്ന് ഇസ്രായേല്‍ക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി.
7 : അവന്‍ യൂദാരാജാവായ യഹോഷാഫാത്തിനു സന്‌ദേശമയച്ചു: മൊവാബ് രാജാവ് എന്നെ എതിര്‍ക്കുന്നു. അവനെതിരേ യുദ്ധം ചെയ്യാന്‍ നീ എന്നോടൊപ്പം വരുമോ? അവന്‍ പറഞ്ഞു: ഞാന്‍ വരാം. ഞാന്‍ നിന്നെപ്പോലെയും എന്റെ ജനം നിന്റെ ജനംപോലെയും എന്റെ കുതിരകള്‍ നിന്റെ കുതിരകള്‍പോലെയും ആണ്.
8 : അവന്‍ ചോദിച്ചു: ഏതു വഴിക്കാണ് നാം നീങ്ങേണ്ടത്? യോറാം പറഞ്ഞു ഏദോം മരുഭൂമിയിലൂടെ പോകാം.
9 : അങ്ങനെ യൂദാരാജാവിനോടും ഏദോംരാജാവിനോടുംകൂടെ ഇസ്രായേല്‍രാജാവു പുറപ്പെട്ടു. വളഞ്ഞവഴിക്കുള്ള ഏഴുദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ സൈന്യത്തിനും മൃഗങ്ങള്‍ക്കും വെള്ളം ഇല്ലാതായി.
10 : ഇസ്രായേല്‍ രാജാവു പറഞ്ഞു: കഷ്ടം! കര്‍ത്താവ് ഈ മൂന്നു രാജാക്കന്‍മാരെയും മൊവാബ്യരുടെ കൈയില്‍ ഏല്‍പിച്ചുകൊടുക്കാന്‍ വിളിച്ചിരിക്കുന്നല്ലോ.
11 : യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഹിതമാരായേണ്ടതിന് അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍ രാജാവിന്റെ ഒരു സേവകന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍ വെള്ളം പകര്‍ന്നവനും ഷാഫാത്തിന്റെ മകനുമായ എലീഷാ ഉണ്ട്.
12 : യഹോഷാഫാത്ത് പറഞ്ഞു: കര്‍ത്താവിന്റെ വചനം അവനോടു കൂടെയുണ്ട്. ഇസ്രായേല്‍ രാജാവും യഹോഷാഫാത്തും ഏദോംരാജാവും അവന്റെ അടുത്തേക്കു പോയി.
13 : എലീഷാ ഇസ്രായേല്‍ രാജാവിനോടു പറഞ്ഞു: നിനക്ക് എന്തിനാണ് എന്റെ സഹായം? നിന്റെ മാതാപിതാക്കന്‍മാരുടെ പ്രവാചകന്‍മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍ രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്‍മാരെ മൊവാബ്യരുടെ കൈയില്‍ ഏല്‍പിക്കേണ്ടതിനു വിളിച്ചിരിക്കുന്നത് കര്‍ത്താവാണ്.
22 : മൊവാബ്യര്‍ രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ സൂര്യപ്രകാശത്തില്‍ വെള്ളം തിളങ്ങുന്നതു കണ്ടു. അതു രക്തം പോലെ ചെമന്നിരുന്നു.
23 : അവര്‍ പറഞ്ഞു: ഇതു രക്തമാണ്. രാജാക്കന്‍മാര്‍ യുദ്ധം ചെയ്തു പരസ്പരം കൊന്നിരിക്കുന്നു. മൊവാബ്യരേ, നമുക്കു കൊള്ളയടിക്കാം.
24 : മൊവാബ്യര്‍ ഇസ്രായേല്‍ പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ അവരെ തുരത്തി; ഓടിപ്പോയവരെ പിന്‍തുടര്‍ന്നു കൊന്നു.
25 : അവര്‍ നഗരങ്ങള്‍ തകര്‍ക്കുകയും നല്ല നിലങ്ങള്‍ കല്ലിട്ടുമൂടുകയും ചെയ്തു. നീരൊഴുക്കുകള്‍ തടഞ്ഞു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തി. അങ്ങനെ കീര്‍ഹരെസേത്ത് കല്‍ക്കൂമ്പാരമായി. കവിണക്കാര്‍ അതിനെ വളഞ്ഞു കീഴടക്കി.
26 : യുദ്ധം പ്രതികൂലമെന്നു കണ്ട മൊവാബ് രാജാവ് എഴുനൂറ് ഖഡ്ഗധാരികളെയും കൊണ്ട് ഏദോം രാജാവിനെതിരേ കുതിച്ചുകയറാന്‍ നോക്കി; എന്നാല്‍, സാധിച്ചില്ല.
27 : കിരീടാവകാശിയായ മൂത്ത പുത്രനെ അവന്‍ മതിലിന്‍മേല്‍ ദഹനബലിയായി അര്‍പ്പിച്ചു. സംഭീതരായ ഇസ്രായേല്യര്‍ അവനെ വിട്ടു നാട്ടിലേക്കു മടങ്ങി.