1 : ദാവീദ്‌രാജാവു വൃദ്ധനായി. പരിചാരകര്‍ അവനെ പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.
2 : അവര്‍ അവനോടു പറഞ്ഞു: യജമാനനായ രാജാവിനു വേണ്ടി ഒരുയുവതിയെ ഞങ്ങള്‍ അന്വേഷിക്കട്ടെ; അവള്‍ അങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്ന് ചൂടു പകരുകയും ചെയ്യട്ടെ.
3 : അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
4 : അതീവ സുന്ദരിയായിരുന്ന അവള്‍ രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെ അറിഞ്ഞില്ല.
8 : എന്നാല്‍, പുരോഹിതന്‍ സാദോക്ക്, യഹോയാദായുടെ മകന്‍ ബനായാ, പ്രവാചകന്‍ നാഥാന്‍, ഷിമെയി, റേയി എന്നിവരും ദാവീദിന്റെ അംഗരക്ഷകരായ ധീരയോദ്ധാക്കളും അവന്റെ പക്ഷത്തു ചേര്‍ന്നില്ല.
9 : ഒരു ദിവസം അദോനിയാ എന്റോഗെല്‍ അരുവിയുടെ സമീപത്തുള്ള സൊഹെലെത്ത്കല്ലിനരികേ ആടുകളെയും കാളക്കുട്ടികളെയും മെഴുത്ത കാലികളെയും ബലിയര്‍പ്പിച്ചു. ബലിയോടനുബന്ധിച്ച വിരുന്നിന് ദാവീദ്‌രാജാവിന്റെ പുത്രന്‍മാരായ തന്റെ എല്ലാ സഹോദരന്‍മാരെയും യൂദായിലെ എല്ലാ രാജസേവകന്‍മാരെയും അവന്‍ ക്ഷണിച്ചിരുന്നു.
10 : എന്നാല്‍, പ്രവാചകന്‍ നാഥാന്‍, ബനായാ, രാജാവിന്റെ അംഗരക്ഷകരായ യോദ്ധാക്കള്‍, തന്റെ സഹോദരന്‍ സോളമന്‍ എന്നിവരെ അവന്‍ ക്ഷണിച്ചില്ല.
11 : സോളമന്റെ അമ്മ ബത്‌ഷെബായോടു നാഥാന്‍ പറഞ്ഞു: നമ്മുടെയജമാനനായ ദാവീദ് അറിയാതെ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ രാജാവായിരിക്കുന്നു വെന്ന് നീ കേട്ടില്ലേ?
12 : നിന്റെയും നിന്റെ പുത്രന്‍ സോളമന്റെയും ജീവന്‍ രക്ഷിക്കാന്‍ എന്റെ ഉപദേശം സ്വീകരിക്കുക.
13 : ഉടന്‍ചെന്ന് ദാവീദ്‌രാജാവിനോടു പറയുക, എന്റെ യജമാനനായ രാജാവേ, എന്റെ മകന്‍ സോളമന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ഈ ദാസിയോട് അങ്ങു ശപഥം ചെയ്തിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ്, അദോനിയാ രാജാവായിരിക്കുന്നത്?
14 : നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ വന്ന് നിന്നെ പിന്താങ്ങിക്കൊള്ളാം.
15 : ബത്‌ഷെബാ ശയനമുറിയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു. ഷൂനാംകാരി അബിഷാഗ് വൃദ്ധനായ അവനെ പരിചരിക്കുകയായിരുന്നു.
16 : ബത്‌ഷെബാ രാജാവിനെ താണുവണങ്ങി. എന്താണ് നിന്റെ ആഗ്രഹം? രാജാവ് അവളോടു ചോദിച്ചു.
17 : അവള്‍ പറഞ്ഞു: യജമാനനേ, എന്റെ മകന്‍ സോളമന്‍ അങ്ങേക്കുശേഷം സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ.
18 : ഇപ്പോഴിതാ, അദോനിയാ രാജാവായിരിക്കുന്നു. യജമാനനായ രാജാവ് ഇതറിയുന്നുമില്ല.
19 : അവന്‍ കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിക്കുകയും അങ്ങേ എല്ലാ പുത്രന്‍മാരെയും പുരോഹിതന്‍ അബിയാഥറിനെയും സേനാനായകന്‍ യോവാബിനെയും വിരുന്നിനു ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, അങ്ങയുടെ ദാസനായ സോളമനെ ക്ഷണിച്ചില്ല.
25 : അവന്‍ ഇന്നു കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിച്ചു. എല്ലാ രാജകുമാരന്‍മാരെയും സേനാധിപന്‍മാരെയും പുരോഹിതന്‍ അബിയാഥറിനെയും വിരുന്നിനു ക്ഷണിച്ചിരിക്കുന്നു. അവര്‍ അവനോടുകൂടെ തിന്നുകുടിക്കുകയും അദോനിയാരാജാവ് നീണാള്‍ വാഴട്ടെ എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു.
27 : യജമാനനായ രാജാവിന്റെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഇരിക്കേണ്ടത് ആരെന്ന് അങ്ങയുടെ ദാസരെ അറിയിച്ചിട്ടില്ലല്ലോ. ഇക്കാര്യം അങ്ങയുടെ കല്‍പനയനുസരിച്ചു തന്നെയാണോ നടന്നത്?
28 : അപ്പോള്‍, ബത്‌ഷെബായെ വിളിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അവള്‍ രാജാവിന്റെ മുന്‍പാകെ വന്നു നിന്നു.
29 : അവന്‍ ശപഥം ചെയ്തു: സകല കഷ്ടതകളിലുംനിന്ന് എന്നെ രക്ഷിച്ച കര്‍ത്താവാണേ,
30 : നിന്റെ മകനായ സോളമന്‍ എനിക്കുശേഷം എന്റെ സിംഹാസനത്തില്‍ വാഴുമെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ സത്യം ചെയ്തിട്ടുള്ളതനുസരിച്ച് ഇന്നു ഞാന്‍ പ്രവര്‍ത്തിക്കും.
31 : ബത്‌ഷെബാ രാജാവിനെ സാഷ്ടാംഗം നമസ്‌കരിച്ചു കൊണ്ടു പറഞ്ഞു: എന്റെ യജമാനനായ ദാവീദ്‌രാജാവ് എന്നേക്കും ജീവിക്കട്ടെ!
32 : പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയും യഹോയാദായുടെ മകന്‍ ബനായായെയും തന്റെ അടുത്തേക്കു വിളിക്കുവാന്‍ ദാവീദ് രാജാവ് കല്‍പിച്ചു.
33 : അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്‍മാരെ കൂട്ടിക്കൊണ്ട്, എന്റെ മകന്‍ സോളമനെ എന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി, ഗീഹോനിലേക്കു കൊണ്ടു പോകുവിന്‍.
34 : അവിടെവച്ചു പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യട്ടെ. സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ എന്ന് കാഹളം മുഴക്കി ആര്‍പ്പിടുവിന്‍.
35 : അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ പോരുക. അവന്‍ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്റെയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.
36 : യഹോയാദായുടെ മകന്‍ ബനായാ രാജാവിനോടു പറഞ്ഞു: അപ്രകാരം സംഭവിക്കട്ടെ; യജമാനനായ രാജാവിന്റെ ദൈവമായ കര്‍ത്താവ് അപ്രകാരംതന്നെ കല്‍പിക്കുമാറാകട്ടെ!
37 : കര്‍ത്താവ് യജമാനനായ രാജാവിനോടു കൂടെയെന്നതുപോലെ സോളമനോടുകൂടെയും ആയിരിക്കട്ടെ! അവന്റെ ഭരണം എന്റെ യജമാനനായ ദാവീദ് രാജാവിന്റേതിനെക്കാള്‍ മഹത്വപൂര്‍ണമാകട്ടെ!
38 : പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും യഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി.
39 : പുരോഹിതന്‍ സാദോക്ക് വിശുദ്ധകൂടാരത്തില്‍ നിന്നു തൈലം നിറച്ച കൊമ്പെടുത്ത് സോളമനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.
40 : കുഴലൂതുകയും ഭൂമി പിളരുമാറ് ആഹ്‌ളാദാരവം മുഴക്കുകയും ചെയ്തുകൊണ്ട് ജനം അവനെ അനുഗമിച്ചു.
41 : അദോനിയായും അതിഥികളും ആ സ്വരം കേട്ടു. അപ്പോഴേക്കും വിരുന്നു കഴിഞ്ഞിരുന്നു. കാഹളനാദം കേട്ടപ്പോള്‍, എന്താണ് നഗരത്തില്‍ ഘോഷം എന്നു യോവാബ് ചോദിച്ചു.
42 : അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ പുരോഹിതന്‍ അബിയാഥറിന്റെ മകന്‍ ജോനാഥാന്‍ അവിടെ വന്നു. അദോനിയാ അവനോടു പറഞ്ഞു: വരുക; ധീരനായ നീ സദ്വാര്‍ത്തയും കൊണ്ടായിരിക്കുമല്ലോ വരുന്നത്.
43 : അങ്ങനെയല്ല, ജോനാഥാന്‍ പറഞ്ഞു: നമ്മുടെയജമാനന്‍ ദാവീദ് രാജാവ് സോളമനെ രാജാവാക്കിയിരിക്കുന്നു.
44 : പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയും യഹോയാദായുടെ മകന്‍ ബനായായെയും കെറേത്യരെയും പെലേത്യരെയും രാജാവ് അവനോടൊപ്പം അയച്ചിട്ടുണ്ട്. അവര്‍ അവനെ രാജാവിന്റെ കോവര്‍കഴുതയുടെ പുറത്താണ് എഴുന്നള്ളിച്ചത്.
45 : പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഗീഹോനില്‍വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകിമറിയത്തക്കവണ്ണം ആഹ്‌ളാദാരവം മുഴക്കിക്കൊണ്ട് അവര്‍ അവിടെ നിന്നു മടങ്ങിപ്പോയി. അതാണ് നിങ്ങള്‍ കേട്ട ശബ്ദം.
46 : സോളമന്‍ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു.
47 : മാത്രമല്ല, രാജസേവകന്‍മാരും നമ്മുടെ യജമാനന്‍ ദാവീദ്‌രാജാവിനെ അഭിനന്ദിക്കാന്‍ ചെന്നിരുന്നു. അങ്ങയുടെ ദൈവം സോളമന്റെ നാമത്തെ അങ്ങയുടേതിനെക്കാള്‍ മഹനീയവും അവന്റെ ഭരണം അങ്ങയുടേതിനേക്കാള്‍ ശ്രേഷ്ഠവുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. രാജാവു കിടക്കയില്‍ കിടന്നുകൊണ്ട് നമിച്ചു.
48 : അനന്തരം, ദാവീദ് പറഞ്ഞു: ഇസായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! എന്റെ മക്കളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നതു കാണാന്‍ അവിടുന്ന് എനിക്ക് ഇടവരുത്തി.
49 : അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയന്നെഴുന്നേറ്റ് താന്താങ്ങളുടെ വഴിക്കു പോയി.
50 : സോളമനോടുള്ള ഭയംനിമിത്തം അദോനിയാ ഓടിച്ചെന്ന് ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചു.
51 : സോളമന്‍ രാജാവ് എന്നെ വാളിനിരയാക്കുകയില്ലെന്ന് സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അദോനിയാ തന്നെ ഭയന്ന് ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നുവെന്ന് സോളമന്‍ അറിഞ്ഞു.
52 : അപ്പോള്‍ സോളമന്‍ പറഞ്ഞു: അവന്‍ വിശ്വസ്തനെങ്കില്‍ അവന്റെ തലയില്‍നിന്ന് ഒരു രോമംപോലും വീഴുകയില്ല; കുറ്റക്കാരനെങ്കില്‍ മരിക്കുക തന്നെവേണം.
53 : സോളമന്‍ രാജാവ് അവനെ ബലിപീഠത്തിങ്കല്‍ നിന്ന് ആളയച്ചു വരുത്തി. അവന്‍ രാജാവിനെ നമിച്ചു. സോളമന്‍ അവനോട് വീട്ടില്‍ പൊയ്‌ക്കൊള്ളുക എന്നാജ്ഞാപിച്ചു.