5 : ഭാര്യയായ എഗ്‌ലായില്‍ ആറാമന്‍ ഇത്രയാമും ജനിച്ചു. ഇവരാണ് ഹെബ്രോണില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്‍മാര്‍.
ദാവീദും അബ്‌നേറും
6 : സാവൂളിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മില്‍യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്‌നേര്‍ സാവൂളിന്റെ കുടുംബത്തില്‍ പ്രാബല്യം നേടിക്കൊണ്ടിരുന്നു.
7 : സാവൂളിന് ഒരു ഉപനാരിയുണ്ടായിരുന്നു. അവള്‍ അയ്യായുടെ മകള്‍ റിസ്പാ ആയിരുന്നു. ഇഷ്‌ബോഷെത്ത് അബ്‌നേറിനോടു ചോദിച്ചു: നീ എന്റെ പിതാവിന്റെ ഉപനാരിയുമായി ശയിച്ചതെന്തിന്?
8 : അപ്പോള്‍, അബ്നേര്‍ ക്രുദ്ധനായി പറഞ്ഞു: ഞാന്‍ യൂദാപക്ഷത്തെ ഒരു നായാണെന്നു നീ കരുതുന്നവോ? നിന്റെ പിതാവായ സാവൂളിന്റെ ഭവനത്തോടും സഹോദരന്‍മാരോടും സ്‌നേഹിതന്‍മാരോടും ഇന്നോളം ഞാന്‍ വിശ്വസ്തത പുലര്‍ത്തി. ദാവീദിന്റെ പിടിയില്‍പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും സ്ത്രീസംബന്ധമായ കുറ്റം എന്നില്‍ ആരോപിക്കുന്നുവോ?
9 : സാവൂളിന്റെ ഭവനത്തില്‍നിന്ന്
10 : രാജ്യമെടുത്ത് ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ഇസ്രായേലിലും യൂദായിലും ദാവീദിന്റെ സിംഹാസനം സ്ഥാപിക്കുമെന്നു കര്‍ത്താവ് ദാവീദിനോടു സത്യം ചെയ്തിട്ടുള്ളത് ഞാന്‍ ദാവീദിനു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍, ദൈവം ഈ അബ്‌നേറിനെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.
11 : അബ്നേറിനെ അത്യധികം ഭയപ്പെട്ടതുകൊണ്ട് ഇഷ്‌ബോഷെത്തിന് ഒരു വാക്കുപോലും മറുപടി പറയാന്‍ കഴിഞ്ഞില്ല.
12 : ഹെബ്രോണില്‍ ദാവീദിന്റെ അടുക്കലേക്കു ദൂതന്‍മാരെ അയച്ച് അബ്‌നേര്‍ അറിയിച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക. ഇസ്രായേല്‍ മുഴുവനെയും നിന്റെ പക്ഷത്ത് കൊണ്ടുവരുന്നതിന് ഞാന്‍ സഹായിക്കാം.
13 : ദാവീദ് മറുപടി പറഞ്ഞു: കൊള്ളാം, ഞാന്‍ ഉടമ്പടിചെയ്യാം; പക്‌ഷേ, ഒരു വ്യവസ്ഥ, എന്നെ കാണാന്‍ വരുമ്പോള്‍ സാവൂളിന്റെ മകള്‍ മിഖാലിനെ ആദ്യം തന്നെ കൂട്ടിക്കൊണ്ടുവരണം.
14 : അനന്തരം, ദാവീദ് സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിനോടു ദൂതന്‍മാരെ അയച്ചു പറഞ്ഞു: എന്റെ ഭാര്യ മിഖാലിനെ തിരിച്ചുതരിക. നൂറു ഫിലിസ്ത്യരുടെ അഗ്രചര്‍മം കൊടുത്താണ് ഞാന്‍ അവളെ പരിഗ്രഹിച്ചത്.
15 : ഇഷ്‌ബോഷെത്ത് ആളയച്ച് ലായിഷിന്റെ മകനും മിഖാലിന്റെ ഭര്‍ത്താവുമായ ഫല്‍തിയേലിന്റെ അടുക്കല്‍നിന്ന് അവളെ മടക്കിവരുത്തി.
16 : അവളുടെ ഭര്‍ത്താവു കരഞ്ഞു കൊണ്ട് ബഹൂറിം വരെ പിന്നാലെ ചെന്നു. അബ്‌നേര്‍ അവനോട്, മടങ്ങിപ്പോകൂ എന്നു പറഞ്ഞു. അവന്‍ മടങ്ങിപ്പോയി.
18 : ഇപ്പോള്‍ ഇതാ, അങ്ങനെ ചെയ്യുവിന്‍. എന്റെ ദാസനായ ദാവീദിന്റെ കരംകൊണ്ട് എന്റെ ജനമായ ഇസ്രായേലിനെ ഫിലിസ്ത്യരുടെയും മറ്റു ശത്രുക്കളുടെയും കൈയില്‍നിന്നു രക്ഷിക്കും എന്നു കര്‍ത്താവ് ദാവീദിനോടു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
19 : അബ്‌നേര്‍ ബഞ്ചമിന്‍ ഗോത്രക്കാരോടും സംസാരിച്ചു. ഇസ്രായേല്‍ ഗോത്രക്കാരുടെയും ബഞ്ചമിന്‍ ഗോത്രത്തിന്റെയും സമ്മതം ദാവീദിനെ അറിയിക്കാന്‍ അബ്‌നേര്‍ ഹെബ്രോണിലേക്കു പോയി.
20 : ഇരുപത് ആളുകളുമായി അബ്‌നേര്‍ ഹെബ്രോണില്‍ ദാവീദിന്റെയടുക്കല്‍ എത്തി. അവര്‍ക്കുവേണ്ടി ദാവീദ് ഒരു വിരുന്നൊരുക്കി.
21 : അബ്‌നേര്‍ ദാവീദിനോടു പറഞ്ഞു: ഞാന്‍ ചെന്ന് ഇസ്രായേല്‍ മുഴുവനെയും എന്റെ യജമാനനായ രാജാവിന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവരാം. അവര്‍ അങ്ങയോട് ഒരുടമ്പടി ചെയ്യട്ടെ. അങ്ങ് ആഗ്രഹിക്കുന്നതു പോലെ എല്ലാവരുടെയും മേല്‍ രാജാവായി വാഴുകയും ചെയ്യാം. ദാവീദ് അബ്നേറിനെ പറഞ്ഞയച്ചു. അവന്‍ സമാധാനത്തോടെ പോയി.
22 : അപ്പോള്‍ത്തന്നെ ദാവീദിന്റെ ദാസന്‍മാര്‍ യോവാബിനോടൊപ്പം ഒരു കവര്‍ച്ച കഴിഞ്ഞ് കൊള്ളവസ്തുക്കളുമായി മടങ്ങിയെത്തി. അപ്പോള്‍ അബ്‌നേര്‍ ഹെബ്രോണില്‍ ദാവീദിനോടുകൂടെ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, ദാവീദ് അവനെ മടക്കിയയ്ക്കുകയും അവന്‍ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നു.
23 : നേറിന്റെ മകന്‍ അബ്‌നേര്‍ രാജാവിന്റെയടുക്കല്‍ വന്നു; രാജാവ് അവനെ സമാധാനത്തോടെ മടക്കിയയച്ചു എന്ന് സൈന്യസമേതം മടങ്ങിവന്ന യോവാബ് അറിഞ്ഞു.
24 : യോവാബ് രാജാവിനോടു ചോദിച്ചു: അങ്ങ് ഈ ചെയ്തതെന്ത്? അബ്‌നേര്‍ അങ്ങയുടെയടുക്കല്‍ വന്നിരുന്നല്ലോ. അങ്ങ് അവനെ വെറുതെ വിട്ടതെന്തുകൊണ്ട്?
26 : ദാവീദിന്റെ സന്നിധിയില്‍ നിന്നു പുറത്തുവന്ന യോവാബ് അബ്‌നേറിന്റെ പിന്നാലെ ദൂതന്‍മാരെ അയച്ചു. അവര്‍ അവനെ സീറായുടെ കിണറ്റിനരികില്‍ നിന്നു തിരികെ കൊണ്ടുവന്നു. ദാവീദ് ഇത് അറിഞ്ഞില്ല.
27 : അബ്‌നേര്‍ ഹെബ്രോണില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യം പറയുവാനെന്നോണം യോവാബ് അവനെ പടിവാതില്‍ക്കലേക്കു തനിച്ചുകൊണ്ടുപോയി; വയറ്റത്തുകുത്തി അവനെ കൊന്ന് തന്റെ സഹോദരനായ അസഹേലിനെ കൊന്നതിനു പകരം വീട്ടി.
28 : ഈ വിവരമറിഞ്ഞു ദാവീദ് പറഞ്ഞു: നേറിന്റെ മകന്‍ അബ്‌നേറിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജ്യത്തിനും കര്‍ത്താവിന്റെ മുന്‍പാകെ കുറ്റമില്ല.
29 : ഇത് യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയും മേല്‍ ആയിരിക്കട്ടെ! യോവാബിന്റെ ഭവനത്തില്‍ രക്തസ്രാവക്കാരനോ കുഷ്ഠരോഗിയോ ഊന്നുവടിയില്ലാതെ നടക്കാന്‍ പറ്റാത്തവനോ വാളിനിരയാകുന്നവനോ പട്ടിണികിടക്കുന്നവനോ വിട്ടൊഴിയാതിരിക്കട്ടെ.
30 : തങ്ങളുടെ സഹോദരനായ അസഹേലിനെ അബ്‌നേര്‍ ഗിബയോനിലെ യുദ്ധത്തില്‍വച്ചു കൊന്നതുകൊണ്ട് യോവാബും സഹോദരന്‍ അബിഷായിലും അവനെ കൊന്നുകളഞ്ഞു.
32 : അബ്നേറിനെ ഹെബ്രോണില്‍ സംസ്‌കരിച്ചു. രാജാവ് കല്ലറയ്ക്കരികെ നിന്ന് ഉച്ചത്തില്‍ കരഞ്ഞു.
33 : സകലജനവും വില പിച്ചു. അബ്‌നേറിനെ പ്രതി രാജാവ് ഇങ്ങനെ വിലപിച്ചു: ഭോഷനെപ്പോലെയല്ലയോ അബ്‌നേറിനു മരിക്കേണ്ടി വന്നത്.
34 : നിന്റെ കരങ്ങള്‍ ബന്ധിച്ചിരുന്നില്ല, നിന്റെ പാദങ്ങള്‍ കെട്ടിയിരുന്നില്ല. ദുഷ്ടരാല്‍ കൊല്ലപ്പെടുന്നവനെപ്പോലെയാണല്ലോ നീ കൊല്ലപ്പെട്ടത്. അവനെച്ചൊല്ലി ജനം പിന്നെയും കരഞ്ഞു.
35 : ഭക്ഷണം കഴിക്കാന്‍ ദാവീദിനെ അന്നുപകല്‍ മുഴുവന്‍ ജനം നിര്‍ബന്ധിച്ചു. എന്നാല്‍, ദാവീദ് സത്യം ചെയ്തു പറഞ്ഞു: സൂര്യാസ്തമയത്തിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഭക്ഷിച്ചാല്‍ ദൈവം എന്നെ കൊന്നുകളയട്ടെ! രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു.
36 : അത് അവരെ തൃപ്തരാക്കി.
37 : നേറിന്റെ മകനായ അബ്‌നേറിനെ കൊന്നത് രാജാവിന്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് സകല ജനവും ഇസ്രായേല്‍ മുഴുവനും മനസ്‌സിലാക്കി.
38 : രാജാവ് ഭൃത്യന്‍മാരോടു പറഞ്ഞു: പ്രഭുവും മഹാനുമായ ഒരുവനാണ് ഇന്ന് ഇസ്രായേലില്‍ മരിച്ചതെന്ന് നിങ്ങള്‍ അറിയുന്നില്ലേ?
39 : അഭിഷിക്തനായ രാജാവെങ്കിലും ഞാനിന്നു ബലഹീനനാണ്. സെരൂയയുടെ പുത്രന്‍മാരായ ഇവര്‍ എന്റെ വരുതിയില്‍ ഒതുങ്ങാത്തവിധം ക്രൂരന്‍മാരത്രേ. ദുഷ്ടനോട് അവന്റെ ദുഷ്ടതയ്‌ക്കൊത്ത വണ്ണം കര്‍ത്താവു പ്രതികാരംചെയ്യട്ടെ!